
നെയ്യാറ്റിന്‍കര ; ബോണക്കാട് കുരിശുമലയില്‍ വനം വകുപ്പ് മന്ത്രിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് സ്‌ഥാപിച്ച മരക്കുരിശ് തകര്‍ത്ത സംഭവത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി . മുഖ്യമന്ത്രിയെക്കൂടാതെ വനംവകുപ്പ് മന്ത്രി , ഡിജിപി , സിസിഎഫ്, ഡിഎഫ്‌ഓ, നെടുമങ്ങാട് ഡിവൈഎസ്‌പി തുടങ്ങിയവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
നെയ്യാറ്റിന്‍കര ബിഷപ്‌സ് ഹൗസില്‍ ചേര്‍ന്ന അടിയന്തര യോഗമാണ് തീരുമാനങ്ങള്‍ എടുത്തത്. കഴിഞ്ഞ ഓഗസ്റ്റില്‍ ബോണക്കാട് കുരിശും അള്‍ത്താരയും തകര്‍ത്തവര്‍ക്കെതിരെ രൂപത പരാതി നല്‍കിയിരുന്നെങ്കിലും നടപടി സ്വീകരിച്ചിട്ടില്ലെന്നും നെയ്യാറ്റിൻകര രൂപതയുടെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നായ ബോണക്കാട് കുരിശുമലക്കെതിരെ വനം വകുപ്പ് മേധാവികളുടെ ഒത്താശയോടെ സാമൂഹ്യവിരുദ്ധര്‍ അടിക്കടി നടത്തുന്ന ആക്രമണങ്ങളില്‍ നടപടി വേണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ബിഷപ്‌സ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ മോണ്‍.ജി.ക്രിസ്‌തുദാസ് അധ്യക്ഷത വഹിച്ചു. മോണ്‍.റൂഫസ്‌പയസ്‌ലിന്‍, മോണ്‍.വി.പി ജോസ്, കുരിശുമല റെക്‌ടര്‍ ഫാ.ഡെന്നിസ്‌മണ്ണൂര്‍ , ഫാ.ഷാജ്‌കുമാര്‍, കെഎല്‍സിഎ രൂപതാ പ്രസിഡന്റ് ഡി.രാജു, അല്‍ഫോണ്‍സാ ആല്‍റ്റിസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ തിരുനാൾ വെറുമൊരു അപ്പക്കഷണത്തെ തന്റെ പ്രതിരൂപമായി തിരഞ്ഞെടുത്തതാണ് യേശുവിന്റെ ഏറ്റവും മനോഹരമായ നൈപുണ്യം. വിശുദ്ധിയുടെ പര്യായമാണ് അപ്പം…
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
This website uses cookies.