
നെയ്യാറ്റിന്‍കര ; ബോണക്കാട് കുരിശുമലയില്‍ വനം വകുപ്പ് മന്ത്രിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് സ്‌ഥാപിച്ച മരക്കുരിശ് തകര്‍ത്ത സംഭവത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി . മുഖ്യമന്ത്രിയെക്കൂടാതെ വനംവകുപ്പ് മന്ത്രി , ഡിജിപി , സിസിഎഫ്, ഡിഎഫ്‌ഓ, നെടുമങ്ങാട് ഡിവൈഎസ്‌പി തുടങ്ങിയവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
നെയ്യാറ്റിന്‍കര ബിഷപ്‌സ് ഹൗസില്‍ ചേര്‍ന്ന അടിയന്തര യോഗമാണ് തീരുമാനങ്ങള്‍ എടുത്തത്. കഴിഞ്ഞ ഓഗസ്റ്റില്‍ ബോണക്കാട് കുരിശും അള്‍ത്താരയും തകര്‍ത്തവര്‍ക്കെതിരെ രൂപത പരാതി നല്‍കിയിരുന്നെങ്കിലും നടപടി സ്വീകരിച്ചിട്ടില്ലെന്നും നെയ്യാറ്റിൻകര രൂപതയുടെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നായ ബോണക്കാട് കുരിശുമലക്കെതിരെ വനം വകുപ്പ് മേധാവികളുടെ ഒത്താശയോടെ സാമൂഹ്യവിരുദ്ധര്‍ അടിക്കടി നടത്തുന്ന ആക്രമണങ്ങളില്‍ നടപടി വേണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ബിഷപ്‌സ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ മോണ്‍.ജി.ക്രിസ്‌തുദാസ് അധ്യക്ഷത വഹിച്ചു. മോണ്‍.റൂഫസ്‌പയസ്‌ലിന്‍, മോണ്‍.വി.പി ജോസ്, കുരിശുമല റെക്‌ടര്‍ ഫാ.ഡെന്നിസ്‌മണ്ണൂര്‍ , ഫാ.ഷാജ്‌കുമാര്‍, കെഎല്‍സിഎ രൂപതാ പ്രസിഡന്റ് ഡി.രാജു, അല്‍ഫോണ്‍സാ ആല്‍റ്റിസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
This website uses cookies.