സ്വന്തം ലേഖകന്‍
വിതുര: കുരിശുമല നൽകുന്നത് സഹനത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശമെന്ന് മലങ്കര കത്തോലിക്കാ സഭ പരമാധ്യക്ഷൻ കർദിനാൾ മാർ ക്ലിമിസ് കാതോലിക്കാ ബാവ.
തീർത്ഥാടനം പാതിവഴിയിൽ ഉപേക്ഷിച്ചാൽ നന്‍മയുടെ കുരിശ് പൂക്കുന്നത് കാണാൻ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. കുരിശിന്റെ മഹത്വം കുരിശ് സ്‌ഥാപിച്ച ആളിലൂടെയല്ല കുരിശിൽ കിടന്ന്‌മരിച്ചവനിലൂടെയാണെന്നും കർദിനാൾ പറഞ്ഞു.
ബോണക്കാട് കുരിശുമല തീർത്ഥാടനത്തിന്റെ ഭാഗമായി നടന്ന സഭാ ഐക്യ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു കർദിനാൾ. തീർത്ഥാകരായെത്തുന്നവരുടെ പ്രാർത്ഥന “നാഥാ നിന്റെ കുരിശിന്റെ മഹത്വം ഈ മണ്ണിൽ പ്രാകാശിക്കുന്നത് കാണണമെന്നാവണം,” ദൈവം തരുന്ന നന്‍മൾ ഒരിക്കലും മുൻകൂട്ടികാണാൻ കഴിയില്ലെന്നും സത്യം മാത്രമേ ജയിക്കൂ എന്നും കർദിനാൾ കൂട്ടിച്ചേർത്തു. ആദ്യമായി ബോണക്കാട് കുരിശുമലയിലെത്തുന്നതിന്റെ സന്തോഷവും കർദിനാൾ യോഗത്തിൽ അറിയിച്ചു.
നെടുമങ്ങാട് റീജിയന്‍ കോ ഓഡിനേറ്റർ മോൺ. റൂഫസ് പയസ്‌ലിൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഫാ. അനൂപ് കളത്തിത്തറ, കുരിശുമല റെക്‌ടർ ഫാ. ഡെന്നിസ് മണ്ണൂർ, ഫാ. ജോൺ അരീക്കൽ, ഫാ. ഷാജ്‌കുമാർ, ദക്ഷിണ കേരള മഹായിടവക ക്രിസ്‌തീയ വിദ്യാഭ്യസ സമിതി ഡയറക്‌ടർ റവ. ഫാ. ജെ. ജയരാജ്, ലക്ഷ്‌മി എസ്റ്റേറ്റ് മാനേജർ ഫാ. സിബിൻ, കെ.എൽ.സി.എ. രൂപതാ പ്രസിഡന്റ് ഡി. രാജു. കെ.എൽ.സി.ഡബ്ല്യൂ.എ. സംസ്‌ഥാന ജനറൽ സെക്രട്ടറി അൽഫോൺസ ആല്‍റ്റിസ്, എസ്.സി.എസ്.റ്റി.ബി.സി. കമ്മിഷൻ സെക്രട്ടറി എൻ ദേവദാസ്, സിസ്റ്റർ എലിസബത്ത്, ജോയി വിതുര തുടങ്ങിയവർ പ്രസംഗിച്ചു.
സ്വർഗ്ഗാരോഹണ തിരുനാൾ യേശുവിന്റെ സ്വർഗ്ഗാരോഹണത്തോടെയാണ് ലൂക്കായുടെ സുവിശേഷം അവസാനിക്കുന്നത്. ഇതൊരു നിർണായക ഭാഗമാണ്, കാരണം ഇവിടെ നിന്നാണ് അപ്പോസ്തലന്മാരുടെ ജീവിതം…
പെസഹാക്കാലം ആറാം ഞായർ ദൈവവും മനുഷ്യനും ഒന്നായി തീരാനുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ അനിർവചനീയതയാണ് ഒരു രീതിയിൽ പറഞ്ഞാൽ ദൈവ-മനുഷ്യ ചരിത്രം.…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ദൈവദാസരായ ബിഷപ് മാത്യു മാക്കീലിന്റെ വീരോചിത പുണ്യങ്ങളും, ബിഷപ് അലെസ്സാന്ദ്രോ ലബാക്ക ഉഗാർത്തെ, സി.…
പെസഹാക്കാലം നാലാം ഞായർ "എന്നെ അനുഗമിക്കുക". പത്രോസിനോടുള്ള യേശുവിന്റെ അവസാനത്തെ വാചകമാണിത്. നിന്റെ ബലഹീനതയോടും, ഭയത്തോടും, പ്രേരണകളോടും, വീഴ്ചകളോടും കൂടി,…
ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ…
പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…
This website uses cookies.