അനിൽ ജോസഫ്
ബാലരാമപുരം: ‘തെക്കിന്‍റെ കൊച്ചു പാദുവ’ എന്നറിയപ്പെടുന്ന നെയ്യാറ്റിന്‍കര രൂപതയിലെ കമുകിന്‍കോട് വിശുദ്ധ അന്തോണീസ് ദേവാലയത്തിലെ ഇക്കൊല്ലത്തെ തീര്‍ത്ഥാടന തിരുനാളിന് ഭക്തിനര്‍ഭരമായ സമാപനം. ചപ്രപ്രദക്ഷണത്തിലും പൊന്തിഫിക്കല്‍ ദിവ്യബലിയിലും പങ്കെടുക്കാന്‍ ആയിരങ്ങള്‍ നാടിന്‍റെ നാനാഭാഗത്തു നിന്ന് ദേവാലയത്തിലേക്ക് എത്തിച്ചേര്‍ന്നു.
പൊന്തിഫിക്കല്‍ ദിവ്യബലിക്ക് ശേഷം 2 മണിക്കൂറോളം തീര്‍ത്ഥാടകരുടെ തിരക്കുകാരണം കമുകിന്‍കോട് നെയ്യാറ്റിന്‍കര റോഡില്‍ ഗതാഗതം സ്തംഭിച്ചു. 13 ദിവസങ്ങളിലായി നടന്നു വന്ന തീര്‍ത്ഥാടനം ഇന്നലെ വൈകിട്ട് നെയ്യാറ്റിന്‍കര രൂപത വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ് അര്‍പ്പിച്ച സമൂഹദിവ്യബലിയോടെയാണ് സമാപിച്ചത്.
ഇന്നലെ രാവിലെ നടന്ന പൊന്തിഫിക്കല്‍ ദിവ്യബലിക്ക് നെയ്യാറ്റിന്‍കര രൂപതാ മെത്രാന്‍ ഡോ.വിന്‍സെന്‍റ് സാമുവല്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ശനിയാഴ്ച വൈകിട്ട് ആരംഭിച്ച ചപ്രപ്രദക്ഷിണം ഇന്നലെ പുലര്‍ച്ചയോടെ ദേവാലയത്തില്‍ എത്തിച്ചേര്‍ന്നിരുന്നു.
തുടർന്ന്, രാവിലെ നടന്ന പൊന്തിഫിക്കല്‍ ദിവ്യബലിക്ക് ശേഷം ചപ്രങ്ങള്‍ 3 തവണ ദേവാലയത്തിന് ചുറ്റും വലയം വച്ചു. വൈകിട്ട് 5 മണിക്ക് വലിയപളളിയില്‍ നിന്ന് വിശുദ്ധ അന്തോണീസിന്‍റെ തിരുസ്വരൂപം തിരികെ കൊച്ചുപളളിയിലേക്ക് പ്രദക്ഷിണമായി കൊണ്ട് പോയി.
തീര്‍ത്ഥാടനത്തിന്‍റെ കൃതഞ്ജതാ ദിവ്യബലി ചൊവ്വാഴ്ച വൈകിട്ട് കൊച്ചുപളളിയില്‍ പുതിയതുറ ഇടവക വികാരി ഫാ.രാജശേഖരന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കും.
സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…
ആണ്ടുവട്ടത്തിലെ പതിനേഴാം ഞായർ യേശു പ്രാർത്ഥനയുടെ നിമിഷത്തിലാണ്. അതു കാണുന്ന ശിഷ്യന്മാർക്ക് ഉള്ളിൽ ഒരു ആഗ്രഹം: "കർത്താവേ, ഞങ്ങളെ പ്രാർത്ഥിക്കാൻ…
യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
This website uses cookies.