സാബു കുരിശുമല
കുരിശുമല: 62-ാമത് കുരിശുമല തീര്‍ത്ഥാടനത്തിന്‍റെ രണ്ടാം ദിവസം ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ കുരിശുമല കയറി. അതിരാവിലെ മുതല്‍ തന്നെ തീര്‍ത്ഥാടകര്‍ സംഘമായി എത്തിത്തുടങ്ങി.
നട്ടുച്ചയ്ക്കും കനത്ത വേനല്‍ചൂടിനെ അതിജീവിച്ച് ഒറ്റയ്ക്കും കൂട്ടായും അവര്‍ കുരിശുമലയിലേയ്ക്കു കയറി. വേനലവധിയായതിനാല്‍ തീര്‍ത്ഥാടകര്‍ അധികമായും കുടുംബമായാണ് മലകയറാനെത്തുന്നത്. മൂന്നുമണി കഴിഞ്ഞ് തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ദ്ധനവുണ്ടായി.
തീര്‍ത്ഥാടനകമ്മിറ്റിയും വോളന്‍റിയേഴ്സും തീര്‍ത്ഥാടകര്‍ക്കാവശ്യമായ എല്ലാ പ്രാഥമിക സൗകര്യങ്ങളും നേരത്തെ ക്രമീകരിച്ചിരുന്നു. നെറുകയിലേക്കുള്ള വഴികളില്‍ പലസ്ഥലങ്ങളിലായി വിശ്രമകേന്ദ്രവും ശുദ്ധജലവും ക്രമീകരിച്ചിട്ടുണ്ട്. കെ.എല്‍.സി.എ., കെ.എല്‍.സി.ഡബ്ല്യൂ.എ. എന്നിവയുടെ ആഭിമുഖ്യത്തില്‍ ഉച്ചയ്ക്ക് കുരിശുമല വിശുദ്ധ പത്താം പീയൂസ് ദേവാലയത്തിനു സമീപം സൗജന്യഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്.
ആരോഗ്യവകുപ്പിലെ അലോപ്പതി, ആയുര്‍വ്വേദം, ഹോമിയോ എന്നിവയുടെ സേവനവും പോലീസ്, എക്സൈസ്, ഗതാഗതം, പൊതുമരാമത്ത്, ജലവിഭവം, ഭൂഗര്‍ഭജലം, പഞ്ചായത്ത്, തീര്‍ത്ഥാടനടൂറിസം വകുപ്പ് തുടങ്ങിയവയുടെ സേവനങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
ജോസ് മാർട്ടിൻ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തിലെ യേശു ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ട്, ടൈംസ്…
This website uses cookies.