
സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: എല്ലാ മനുഷ്യരെയും പ്രകാശിപ്പിക്കുന്ന, പ്രകാശം നൽകുന്ന യാഥാർഥ്യമാണ് ബദ്‌ലഹേമിൽ പിറന്ന യേശുവെന്ന് നെയ്യാറ്റിൻകര രൂപതാ ബിഷപ്പ് വിൻസെന്റ് സാമുവൽ. അമരവിള സി.എസ്.ഐ. ദേവായത്തിലെ ക്രിസ്മസ് ഫെസ്റ്റ് 2018 ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യേശു മനുഷ്യരുടെ ഇടയിലേക്ക് വന്നത് നമ്മിലെ നന്മയെ ശക്തിപ്പെടുത്തുവാനും പോഷിപ്പിക്കുവാനുമാണ്. ബാഹ്യ ആഡംബരങ്ങളും അലങ്കാരങ്ങളും ചിത്രങ്ങളും കാണുമ്പോൾ നമ്മൾ യേശു ബദലെഹെമിൽ ജനിച്ചത് നാം ഓർക്കുന്നു. എന്നാൽ ഈ യേശു നമ്മുടെ ഹൃദയത്തിലും, നമ്മുടെ ഭവനത്തിലും, നമ്മുടെ നാട്ടിലും വന്നു ജനിക്കണം. ഈ യേശുവിന്റെ കൃപ നമുക്ക് ജീവശക്തി നല്കിക്കൊണ്ടിരിക്കണം. അല്ലെങ്കിൽ ഈ ആഘോഷങ്ങൾക്ക് അർഥം കൈവരില്ലായെന്നും ബിഷപ്പ് ഓർമ്മിപ്പിച്ചു.
ഉദ്‌ഘാടന സമ്മേളനത്തിൽ റവ.എസ്.ശോഭനദാസ് ആധ്യക്ഷനായിരുന്നു. ദീപാലങ്കാരം ഉദ്‌ഘാടനം ശ്രീ. വി.എസ്. അച്ച്യുതാനന്ദൻ നിർവ്വഹിച്ചു. ശ്രീ.കെ.ആൻസലൻ എം.എൽ.എ., ശ്രീമതി.ഡബ്ലിയു.ആർ.ഹീബ, ശ്രീ.ബാബുരാജ് എന്നിവർ ആശംസകലർപ്പിച്ച് സംസാരിച്ചു.
ഈ 22 – നു തുടങ്ങിയ ക്രിസ്തുമസ് ഫെസ്റ്റ് 27 വ്യാഴാഴ്ചവരെ വിവിധ പരിപാടികളോടെ മാറ്റുരയ്ക്കും. വരും ദിവസങ്ങളിൽ മറ്റനവധി രാഷ്ട്രീയ, സാംസ്‌കാരിക മേഖലകളിലുള്ള വ്യക്തികൾ പങ്കെടുക്കുന്നു.
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
This website uses cookies.