
അനിൽ ജോസഫ്
നെയ്യാറ്റിൻകര: ഉണ്ണിയേശുവിന്റെ മുഖത്തെ പുഞ്ചിരി പോലെ നിഷ്ക്കളങ്കമായിരിക്കട്ടെ അധ്യാപകരും, അവരുടെ മുന്നിൽ അറിവ് തേടി വരുന്ന കുരുന്നുകളെ, കാലിത്തൊഴുത്തിൽ ഭൂജാതനായ ഉണ്ണിയീശോയുടെ പുഞ്ചിരിക്കുന്ന മുഖത്തോടെ സമീപിച്ചാൽ ഇന്നു കാണുന്ന പലവിധ അധ്യാപക-വിദ്യാർത്ഥി ബന്ധങ്ങളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന അകൽച്ച മാറ്റാൻ കഴിയുമെന്ന് മോൺ.വി.പി.ജോസ്. ടീച്ചേഴ്സ് ഗിൽഡ് നെയ്യാറ്റിൻകര രൂപതാ സമിതി സംഘടിപ്പിച്ച ക്രിസ്തുമസ് ആലോഷം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളെ അക്ഷരജ്ഞാനികൾ ആക്കുന്നതോടൊപ്പം മൂല്യബോധവും എളിമയും പഠിപ്പിക്കാൻ അധ്യാപകർ ശ്രമിക്കണമെന്നും മോൺസിഞ്ഞോർ കൂട്ടിച്ചേർത്തു.
രൂപതാ പ്രസിഡന്റ് ഡി.ആർ.ജോസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കോർപ്പറേറ്റ് മാനേജർ ഫാ.ജോസഫ് അനിൽ, ഫാ.ജോയ് സാബു, ഫാ.അലക്സ് സൈമൺ, കോൺക്ലിൻ ജിമ്മി ജോൺ, റീജ, സജിനി, ബീനാ റോസ്, ബിജു തുടങ്ങിയവർ നേതൃത്വം നൽകി.
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
This website uses cookies.