
സ്വന്തം ലേഖകൻ
കൽപ്പറ്റ: കോഴിക്കോട് രൂപതയിലെ സി.എൽ.സി.യ്ക്ക് നവചൈതന്യം പകർന്നുകൊണ്ട് Bethel-2019 നടത്തപ്പെട്ടു. കൽപ്പറ്റ തിരുഹൃദയ ദേവാലയത്തിൽ വച്ചായിരുന്നു ക്രിസ്തുമസിനോടനുബന്ധിച്ച് സി.എൽ.സി.യുടെ നേതൃത്വത്തിൽ Bethel-2019 എന്ന പേരിൽ രൂപതാ കൺവെൻഷനും ക്രിസ്‌തുമസ് ആഘോഷവും സംഘടിപ്പിക്കപ്പെട്ടത്.
മോൺ.ജെൻസൺ പുത്തൻവീട്ടിൽ ഉദ്ഘാടനം നിർവഹിച്ച Bethel-2019-ന് കോഴിക്കോട് രൂപതാ സി.എൽ.സി. ഡയറ്ടർ ഫാ.ഡാനി ജോസഫ് സ്വാഗതം ആശംസിച്ചു. ക്രിസ്തു കേന്ദ്രീകൃതവും, മരിയഭക്തിയിലധിഷ്ഠിതവും, സമൂഹോന്മുഖവുമായ ജീവിതം നയിക്കാൻ എല്ലാപേർക്കും സാധിക്കട്ടെയെന്നും, പുൽക്കൂട്ടിൽ പിറന്ന ഉണ്ണിയേശു അതിന് നമ്മെ സഹായിക്കട്ടെയെന്നും മോൺ.ജെൻസൺ ആശംസിച്ചു. തുടർന്ന്, ഫാ.വില്യം രാജൻ മുഖ്യപ്രഭാഷണം നടത്തി.
ഫാ. ജോൺ വെട്ടിമല, മേഖലാ ഡയറക്ടർ ഫാ.ലാൽ, രൂപതാ പ്രസിഡന്റ് അഗസ്റ്റിൻ, കോ-ഓർഡിനേറ്റർ ശ്രീ.ഷാജൻ, പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡഗ്ലസ്, മേഖല പ്രസിഡന്റുമാരായ ആൽബർട്ട്, പ്രബീഷ് എന്നിവർ ആശംസൾ അർപ്പിച്ച് സംസാരിച്ചു.
“Bethel-2019”-ൽ മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ മേഖലകളിൽ നിന്നായി 300 ഓളം രൂപതാ പ്രതിനിധികൾ പങ്കെടുത്തു. സി.എൽ.സി. അംഗങ്ങൾ അവതരിപ്പിച്ച വിവിധതരം കലാപരിപാടികൾ പരിപാടിയുടെ ശോഭവർധിപ്പിച്ചു.
450 വർഷത്തിലധികം പാരമ്പര്യമുള്ള മരിയൻ സൊഡാലിറ്റി എന്നറിയപ്പെട്ടിരുന്ന ക്രിസ്റ്റ്യൻ ലൈഫ്
കമ്മ്യൂണിറ്റി പ്രസ്ഥാനമാണ് സി.എൽ.സി. ക്രിസ്തു കേന്ദ്രീകൃതവും, മരിയഭക്തിയിലധിഷ്ഠിതവും, സമൂഹോന്മുഖവുമായ ഇഗ്നേഷ്യൻ ആദ്ധ്യാത്മികതയാണ് സി.എൽ.സി.പിന്തുടരുന്നത്. അനുദിനജീവിതത്തിലെ എല്ലാ സംഭവങ്ങളിലും അനുഭവങ്ങളിലും ദൈവഹിതം വിവേചിച്ചറിഞ്ഞ് ജീവിക്കുകയും, സകലരുടേയും സമഗ്രവിമോചനത്തിനായും തങ്ങളെത്തന്നെ നിരുപാധികവും ശാശ്വതവും പൂർണ്ണവുമായും സമർപ്പിക്കുന്നവരുടെ കൂട്ടായ്മയായാണ് സി.എൽ.സി. അറിയപ്പെടുന്നത്.
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
This website uses cookies.