
അനിൽ ജോസഫ്
നെയ്യാറ്റിൻകര: ഉണ്ണിയേശുവിന്റെ മുഖത്തെ പുഞ്ചിരി പോലെ നിഷ്ക്കളങ്കമായിരിക്കട്ടെ അധ്യാപകരും, അവരുടെ മുന്നിൽ അറിവ് തേടി വരുന്ന കുരുന്നുകളെ, കാലിത്തൊഴുത്തിൽ ഭൂജാതനായ ഉണ്ണിയീശോയുടെ പുഞ്ചിരിക്കുന്ന മുഖത്തോടെ സമീപിച്ചാൽ ഇന്നു കാണുന്ന പലവിധ അധ്യാപക-വിദ്യാർത്ഥി ബന്ധങ്ങളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന അകൽച്ച മാറ്റാൻ കഴിയുമെന്ന് മോൺ.വി.പി.ജോസ്. ടീച്ചേഴ്സ് ഗിൽഡ് നെയ്യാറ്റിൻകര രൂപതാ സമിതി സംഘടിപ്പിച്ച ക്രിസ്തുമസ് ആലോഷം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളെ അക്ഷരജ്ഞാനികൾ ആക്കുന്നതോടൊപ്പം മൂല്യബോധവും എളിമയും പഠിപ്പിക്കാൻ അധ്യാപകർ ശ്രമിക്കണമെന്നും മോൺസിഞ്ഞോർ കൂട്ടിച്ചേർത്തു.
രൂപതാ പ്രസിഡന്റ് ഡി.ആർ.ജോസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കോർപ്പറേറ്റ് മാനേജർ ഫാ.ജോസഫ് അനിൽ, ഫാ.ജോയ് സാബു, ഫാ.അലക്സ് സൈമൺ, കോൺക്ലിൻ ജിമ്മി ജോൺ, റീജ, സജിനി, ബീനാ റോസ്, ബിജു തുടങ്ങിയവർ നേതൃത്വം നൽകി.
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
This website uses cookies.