
അനിൽ ജോസഫ്
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയിൽ ആദ്യമായി രൂപം നൽകിയ മീഡിയാ കമ്മീഷന്റെ അംഗങ്ങൾ ചുമതലയേറ്റു. ബിഷപ്പ് വിൻസെന്റ് സാമുവലിന്റെയും വികാർ ജനറൽ മോൺ.ജി. ക്രിസ്തുദാസിന്റെയും, ചാൻസിലർ റവ.ഡോ.ജോസ് റാഫേലിന്റെയും സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ.
മീഡിയാ കമ്മീഷൻ ഡയറക്ടറായി എപ്പിസ്ക്കോപ്പൽ വികാരി മോൺ.വി.പി.ജോസും, എക്സിക്യൂട്ടീവ് സെക്രട്ടറിമാരായി ഫാ.സജിൻ തോമസ്, ഫാ.ജിബിൻ രാജ് എന്നിവരുമാണു നിയമിതരായിട്ടുള്ളത്.
നെയ്യാറ്റിൻകര രൂപതയുടെ പാരീഷ് മാനേജ്‌മെന്റ് സോഫ്റ്റ് വെയർ “നെഡ്പാംസോ”യുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായിരിക്കും മുൻ ഗണനയെന്നും, രൂപതാ വാർത്തകൾ കൃത്യതയോടെ ജനങ്ങളിൽ എത്തിക്കുന്നതിനും മീഡിയാ കമ്മീഷൻ നിരന്തരം പരിശ്രമിക്കുമെന്നും ഡയറക്ടർ മോൺ.വി.പി.ജോസ് പറഞ്ഞു.
ഡിസംബർ 1-നു ചുമതലയേൽക്കാനിരുന്നുവെങ്കിലും ബിഷപ്പ് വിൻസെന്റ് സാമുവലിന്റെ മൂത്തസഹോദരന്റെ ദേഹവിയോഗത്തെ തുടർന്ന് നാലാം തീയതിയിലേയ്ക്ക് സത്യപ്രതിജ്ഞ മാറ്റുകയായിരുന്നു.
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
This website uses cookies.