
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഇനിമുതൽ തീരത്തുനിന്നും പെടക്കുന്ന മീനുകളുമായി സ്ത്രീകൾ ടൂ വീലറുകളിൽ. മല്‍സ്യവിപണനം നടത്തുന്ന തീരത്തെ സ്ത്രീകള്‍ക്ക് പുതുജീവനേകിക്കൊണ്ടുള്ള പദ്ധതി തിരുവനന്തപുരം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിലാണ് നടപ്പിലാക്കുന്നത്. കൊറോണക്കാലത്തും അതിനുമുന്‍പും മല്‍സ്യവിപണനം ദുരിതപൂർണ്ണമായിതീര്‍ന്ന തീരത്തെ സ്ത്രീകള്‍ക്ക് പുതുജീവന്‍ നല്‍കുന്നതായി പദ്ധതി രൂപാന്തരപ്പെടുമെന്നും, മല്‍സ്യക്കച്ചവടത്തില്‍ സ്ത്രീകള്‍ക്ക് സ്വയംപര്യപ്തമാകുവാനും അഭിമാനബോധം ഉണര്‍ത്തുവാനും പദ്ധതി സഹായകമാകുമെന്നും ടി.എസ്സ്.എസ്സ്.എസ്സ്. ന്റെ ഡയറക്ടര്‍ റവ.ഡോ.സാബാസ് ഇഗ്‌നേഷ്യസ് പറഞ്ഞു.
തിരുവനന്തപുരത്തെ പൂന്തുറ, അഞ്ചുതെങ്ങ്, തുമ്പ, വിഴിഞ്ഞം തുടങ്ങിയ പ്രമുഖമായ തീരങ്ങളിലെ പുതുതലമുറയിലെ സ്ത്രീകള്‍ക്കാണ് പുതിയ പദ്ധതിയുടെ പരിശീലനം ലഭിക്കുന്നത്. ആദ്യബാച്ചില്‍ പത്തുപേര്‍ക്ക് ടൂവീലറും, മല്‍സ്യം ശേഖരിക്കുവാനുള്ള ഐസ് ബോക്‌സും നല്‍കിക്കഴിഞ്ഞു. വാഹനമോടിക്കുവാനും, ഓണ്‍ലൈന്‍ വിപണനത്തിന്റെ ബാലപാഠങ്ങളും ടി.എസ്സ്.എസ്സ്.എസ്സ്. ന്റെ ആഭിമുഖ്യത്തില്‍ നടത്തിക്കഴിഞ്ഞു. സമൂഹത്തിലെ അബലകളെയും, ഒറ്റപ്പെട്ടുപോയവരെയും മുഖ്യധാരയിലേക്ക് കൊണ്ടുവരുവാനും ലക്ഷ്യമിടുന്ന പദ്ധതിയുടെ ഔദ്യോഗിക ഉദ്‌ഘാടനം തിരുവനന്തപുരം അതിരൂപത മെത്രാപ്പോലീത്ത സൂസപാക്യം പിതാവ് നിർവഹിക്കും.
ഓണ്‍ലൈനായും, സോഷ്യല്‍മീഡിയയിലുടെയും മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന മല്‍സ്യവിപണനരംഗത്തേക്ക് അതിന്റെ നേരവകാശികളായ തീരത്തിന്റെ മക്കൾക്കും പങ്കെടുക്കാനാവും എന്നതാണ് പദ്ധതിയുടെ സവിശേഷത.
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
This website uses cookies.