സ്വന്തം ലേഖകന്‍
കൊച്ചി: മഹാപ്രളയത്തില്‍ അനിജീവനത്താനായി കേരള കത്തോലിക്കാ സഭ 395 കോടി രൂപ മാറ്റി വക്കുമെന്ന് കെ.സി.ബി.സി. പ്രസിഡന്റ് ഡോ.എം സൂസപാക്യം. രണ്ട് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും ബിഷപ് അറിയിച്ചു.
വിവിധ സന്യസ്ത സമൂഹങ്ങളും സഭാസ്ഥാപനങ്ങളും ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെയാണ് കേരള സഭയുടെ നേരിട്ടുളള ഈ പ്രവര്‍ത്തനം. അഞ്ച് വര്‍ഷം കൊണ്ട് പരിപാടി പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം.
വീട് നഷ്ടപെട്ടവര്ക്കായി 2620 വീടുകള്‍ കേരള കത്തോലിക്ക സഭ നിര്‍മ്മിച്ച് നല്‍കും. കേടുപാടുകള്‍ സംഭവിച്ച 6620 വീടുകളുടെ പണികളും പൂര്‍ത്തീകരിക്കും. 4262 ശൗചാലയങ്ങളുടെ നിര്‍മ്മാണവും തകര്‍ന്ന 4744 കിണറുകളുടെ നവീകരണവും സഭയുടെ നേതൃത്വത്തില്‍ നടത്തും.
ഭൂമി നഷ്ടമായ 252 കുടുംബങ്ങള്‍ക്ക് സൂജന്യമായി നല്കാന് 39.5 ഏക്കര്‍ ഭൂമി തയ്യാറാണെന്ന് ആര്‍ച്ച് ബിഷപ് ഡോ.സൂസപാക്യം അറിയിച്ചു.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…
This website uses cookies.