സ്വന്തം ലേഖകന്‍
കൊച്ചി: മഹാപ്രളയത്തില്‍ അനിജീവനത്താനായി കേരള കത്തോലിക്കാ സഭ 395 കോടി രൂപ മാറ്റി വക്കുമെന്ന് കെ.സി.ബി.സി. പ്രസിഡന്റ് ഡോ.എം സൂസപാക്യം. രണ്ട് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും ബിഷപ് അറിയിച്ചു.
വിവിധ സന്യസ്ത സമൂഹങ്ങളും സഭാസ്ഥാപനങ്ങളും ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെയാണ് കേരള സഭയുടെ നേരിട്ടുളള ഈ പ്രവര്‍ത്തനം. അഞ്ച് വര്‍ഷം കൊണ്ട് പരിപാടി പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം.
വീട് നഷ്ടപെട്ടവര്ക്കായി 2620 വീടുകള്‍ കേരള കത്തോലിക്ക സഭ നിര്‍മ്മിച്ച് നല്‍കും. കേടുപാടുകള്‍ സംഭവിച്ച 6620 വീടുകളുടെ പണികളും പൂര്‍ത്തീകരിക്കും. 4262 ശൗചാലയങ്ങളുടെ നിര്‍മ്മാണവും തകര്‍ന്ന 4744 കിണറുകളുടെ നവീകരണവും സഭയുടെ നേതൃത്വത്തില്‍ നടത്തും.
ഭൂമി നഷ്ടമായ 252 കുടുംബങ്ങള്‍ക്ക് സൂജന്യമായി നല്കാന് 39.5 ഏക്കര്‍ ഭൂമി തയ്യാറാണെന്ന് ആര്‍ച്ച് ബിഷപ് ഡോ.സൂസപാക്യം അറിയിച്ചു.
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ പത്തു കുഷ്ഠരോഗികൾ അകലെ നിൽക്കുന്നു. ദൂരെ നിൽക്കാൻ വിധിക്കപ്പെട്ടവർ. ഒരു കാഴ്ചവസ്തുവായിപോലും മുന്നിൽ വരാൻ അനുവാദമില്ലാത്തവർ.…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന് (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
This website uses cookies.