
സ്വന്തം ലേഖകന്‍
കൊച്ചി: സ്നേഹത്തിന്‍റെയും സത്യത്തിന്‍റെയും ചൈതന്യത്തില്‍ വളരാന്‍ സഭ പ്രതിജ്ഞാബദ്ധമാണെന്ന് കെ.സി.ബി.സി. പ്രസിഡന്‍റ് ആര്‍ച്ച് ബിഷപ് ഡോ.എം. സൂസപാക്യം. പ്രതിസന്ധികള്‍ അലട്ടുമ്പോള്‍ സത്യത്തിന്‍റെ പാതയില്‍ പ്രത്യാശ കൈവിടതെ മുന്നേറുവാന്‍ കത്തോലിക്കാ സഭക്ക് സാധിക്കുമെന്നും ബിഷപ് പറഞ്ഞു. കെ.സി.ബി.സി. യുടെയും കെ.സി.സി.യുടെയും സംയുക്ത വാര്‍ഷിക സമ്മേളനം പാലാരിവട്ടം പി.ഓ.സി.യില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ്.
ക്രിസ്തുവിലൂടെ വെളിപ്പെട്ട ദൈവസ്നേഹമാണ് സഭയുടെ ശക്തിയെന്നും, ദൈവരാജ്യ സ്ഥാപനത്തിനായി പ്രാര്‍ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യണമെന്നും ബിഷപ്പ് ആഹ്വാനം ചെയ്തു. കെ.സി.ബി.സി. വൈസ് പ്രസിഡന്‍റ് ബിഷപ് യൂഹാനേന്‍ മാര്‍ ക്രിസോസ്റ്റം അധ്യക്ഷത വഹിച്ചു.
‘ആനന്ദിച്ച് ആഹ്ലാദിക്കുവിൻ’ (Gaudete et Exsultate) എന്ന പാപ്പായുടെ അപ്പോസ്‌തോലിക ആഹ്വാനത്തെ അടിസ്ഥാനമാക്കി റവ. ഡോ. മാത്യു ഇല്ലത്തുപറമ്പിൽ പ്രബന്ധം അവതരിപ്പിച്ചു.
32 കസ്ഥോലിക്കാ രൂപതകളിൽ നിന്നും 150 കൗൺസിൽ അംഗങ്ങളും യുവജന, സന്ന്യാസ, അല്മായ സംഘടനാ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. 5, 6 തീയതികളിലായി നടത്തുന്ന കെ.സി.ബി.സി. സമ്മേളനത്തിൽ സഭയും സമൂഹവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ചചെയ്യും. കേരള കത്തോലിക്ക സഭയിലെ എല്ലാ മെത്രാന്മാരും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
കെ.സി.ബി.സി. സമ്മേളനം ഇന്ന് സമാപിക്കും
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.
View Comments
Is it possible to subscribe? I would like to read your future sharings. I have met Archbishop Soosa Pakiam, of Trivanfrum Latin Archdiosese