
ഫാ.ദീപക് ആന്റോ
തിരുവനന്തപുരം: കടൽത്തീരത്തു നിന്നും അന്യം നിന്നു പോകുന്ന മത്സ്യത്തൊഴിലാളികളുടെ ആശയവിനിമയ രീതിയായ “ചേലു പറച്ചിൽ” ശംഖുമുഖം തീരം കാണാനെത്തിയ നഗരവാസികൾക്ക് അപൂർവ്വ അനുഭവമായി. പൂന്തുറ, പുല്ലുവിള, കൊച്ചുതുറ, പുതിയതുറനിന്നും ഉൾപ്പെടെയുള്ള തീരപ്രദേശത്തു നിന്നും വിദ്യാർത്ഥികളും മുതിർന്നവരും ഉൾപ്പെടുന്ന പത്തോളം പേരുടെ സംഘമാണ് പരിപാടിക്ക് നേതൃത്വം നല്കിയത്.
തനതു ഭാഷയുടെ അപൂർവത നിലനിർത്തി സംരക്ഷിക്കുവാനും അവ കാലത്തിനനുസരിച്ചു സമൂഹത്തിൽനിന്നും മാഞ്ഞുപോകാതെ സൂക്ഷിക്കുവാനുള്ള ചുമതല നമുക്കുണ്ടെന്ന് പരിപാടികൾക്ക് ഉദ്ഘാടകനായ ശ്രീ. പീറ്റർ പറഞ്ഞു. കടലിൻറെ പരിസ്ഥിതി സംരക്ഷിക്കാനും തീര ശുചിത്വം പാലിക്കാനും കടലറിവുകൾ പങ്കുവയ്ക്കപ്പെടേണ്ടതുണ്ടെന്ന് ചടങ്ങിൽ അധ്യക്ഷനായിരുന്ന വലിയതുറ ഫൊറോനാ വികാരി ഫാ. സൈറസ് കളത്തിൽ ഓർമിപ്പിച്ചു.
പ്രളയം പ്രമേയമാക്കിയ ‘ദൈവത്തിന്റെ കൈകൾ’ എന്ന മണൽ ശിൽപവും തയ്യാറാക്കി. അന്യംനിന്നുപോകുന്ന തീര സംസ്കാരത്തിൻറെ തിരിച്ചുവരവ് പ്രമേയമാക്കി, ഒഖി ദുരന്തത്തിന്റെ തിക്തത അനുഭവിച്ച പൂന്തുറ നിന്നുള്ള യുവജനങ്ങളുടെ നേതൃത്വത്തിൽ തെരുവ് നാടകവും അരങ്ങേറി.
തീരദേശത്തെ ജീവിതങ്ങളെ, ഭംഗി കലർന്ന ഭാഷാശൈലിയിൽ സദസ്സിനു പരിചയപ്പെടുത്തിയപ്പോൾ കാണികളായത് നഗരത്തിൽ നിന്നുള്ള നൂറുകണക്കിനാളുകളാണ്.
കേരള റീജ്യണൽ ലത്തീൻ കാത്തലിക് അസോസിയേഷൻ (കെ.ആർ.എൽ.സി.സി.) സംഘടിപ്പിക്കുന്ന സമുദായ ദിനത്തോടനുബന്ധിച്ചാണ് മത്സ്യത്തൊഴിലാളി സമുദായത്തിന്റെ കലാരൂപങ്ങൾ ശംഖുമുഖത്ത് അരങ്ങേറിയത്.
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
This website uses cookies.