Categories: World

അഗതികളുടെ അമ്മക്ക് ജന്‍മദിന സമ്മാനമായി ഐക്യരാഷ്ട്ര സഭയുടെ സ്റ്റാംമ്പ്

ഈ വരുന്ന ആഗസ്റ്റ് 26 വ്യാഴാഴ്ചയാണ വിശുദ്ധ മദര്‍തെരേസയുടെ 111 ാമത് ജന്‍മദിനം.

അനില്‍ജോസഫ്

ന്യൂയോര്‍ക്ക്: അഗതികളുടെ അമ്മക്ക് ജന്‍മദിന സമ്മാനമായി ഐക്യരാഷ്ട്ര സഭയുടെ തപാല്‍ സ്റ്റാമ്പ് പുറത്തിറങ്ങി. കൊല്‍ക്കത്തയിലെ വിശുദ്ധ മദര്‍ തെരേസയോടുള്ള ആദരസൂചകമായാണ് സ്റ്റാംമ്പ് പുറത്തിറക്കിയതെന്ന് ഐക്യരാഷ്ട്ര സഭാ വക്താവ് അറിയിച്ചു. . തനിക്കു ചുറ്റുമുള്ള മനുഷ്യരുടെ കണ്ണീരൊപ്പാന്‍ ജീവിതം ഉഴിഞ്ഞുവെച്ചതിലൂടെ വിശുദ്ധിയുടെ മകുടം ചൂടിയ വിശുദ്ധ മദര്‍ തെരേസയുടെ ചിത്രത്തോടൊപ്പം മദര്‍ പറഞ്ഞ ഒരു വാക്യവും സ്റ്റാംപില്‍ ഇടംപിടിച്ചിട്ടുണ്ട്.

മദര്‍ തെരേസയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിന്‍റെ അഞ്ചാം വാര്‍ഷികം കൂടി ആഘോഷിക്കപ്പെടുമ്പോഴാണ് യു.എന്‍ ന്‍റെ നടപടി . ഈ സെപ്തംബര്‍ നാലിനാണ് വിശുദ്ധാരാമ പ്രവേശനത്തിന്‍റെ അഞ്ചാം വാര്‍ഷികം. ‘നമുക്ക് എല്ലാവര്‍ക്കും മഹത്തായ കാര്യങ്ങള്‍ ചെയ്യാനാവില്ല, എന്നാല്‍, ചെറിയ കാര്യങ്ങള്‍ മഹത്തരമായ സ്നേഹത്തോടെ നമുക്കെല്ലാം ചെയ്യാന്‍ സാധിക്കും,’ എന്ന വാക്കുകളാണ് സ്റ്റാംപില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഈ വരുന്ന ആഗസ്റ്റ് 26 വ്യാഴാഴ്ചയാണ വിശുദ്ധ മദര്‍തെരേസയുടെ 111 ാമത് ജന്‍മദിനം.
ന്യൂ യോര്‍ക്കിലെ ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാനത്തുനിന്നുള്ള തപാല്‍ ഇടപാടുകള്‍ക്കായി 1.80 ഡോളര്‍ മൂല്യമുള്ള സ്റ്റാംപാണ് പുറത്തിറക്കിയിരിക്കുന്നതെന്ന് . യു.എന്നിലെ ഡിസൈനറായ റോറി കാറ്റ്സാണ് സ്റ്റാംപ് രൂപകല്‍പ്പന ചെയ്തത്.

ഇന്ന് മാസിഡോണിയയുടെ ഭാഗമായ സ്കൂപ്ജെയില്‍ 1910 ഓഗസ്റ്റ് 26ന് ജനിച്ച മദര്‍ തെരേസ 1950ല്‍ കല്‍ക്കട്ടയില്‍ സ്ഥാപിച്ച ‘മിഷനറീസ് ഓഫ് ചാരിറ്റി’ സന്യാസീസീ സഭ അശരണരരും അനാഥരുമായ അനേകരുടെ അത്താണിയാണിന്ന്. 1997 സെപ്തംബര്‍ അഞ്ചിന് ഇഹലോക വാസം വെടിഞ്ഞ മദര്‍ തെരേസ 2016 സെപ്തംബറിലാണ് വിശുദ്ധാരാമത്തിലേക്ക് ഉയര്‍ത്തപ്പെട്ടത്.

‘വിശുദ്ധര്‍ക്കിടയിലെ നൊബേല്‍ ജേതാവ്, നൊബേല്‍ സമ്മാനിതര്‍ക്കിടയിലെ വിശുദ്ധ’ എന്ന വിശേഷണത്തിനും അര്‍ഹയായ മദര്‍ തെരേസയോടുള്ള ആദര സൂചകമായി 2010ല്‍ അമേരിക്കയും 2016 ല്‍ വത്തിക്കാനും സ്റ്റാംപുകള്‍ പുറത്തിറക്കിയിട്ടുണ്ട്. 1979ലെ സമാധാന നോബല്‍ സമ്മാനിതയാണ് വിശുദ്ധ മദര്‍ തെരേസ.

vox_editor

Recent Posts

4th Sunday_Lent_2026_യേശുവും സമരിയാക്കാരിയും (യോഹ 4: 5-42)

തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…

7 days ago

ശോഭപൂർണ്ണനായ യേശു (മത്താ 17: 1-9)

തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…

2 weeks ago

1st Sunday_Lent 2026_പ്രലോഭനങ്ങളും പ്രതികരണങ്ങളും (മത്താ. 4: 1-11)

തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…

3 weeks ago

ആത്മഹത്യ ചെയ്യുന്നവരുടെ മൃതസംസ്ക്കാര കർമ്മങ്ങൾ ലളിതമായ ദിവ്യബലിയോടുകൂടെ നടത്താം; കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി

ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…

3 weeks ago

ചരിത്രം തിരുത്തി റവ.ഡോ.സ്റ്റീഫൻ ആലത്തറ; നാലാമതും ഡപ്യൂട്ടി സെക്രട്ടറി ജനറൽ

ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…

4 weeks ago

6th Sunday_Ordinary Time_2026_നിയമത്തിന്റെ ആന്തരീകത (മത്താ 5: 17-37)

ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…

4 weeks ago