
അനില്‍ ജോസഫ്
കാഞ്ഞിരംകുളം: തിരുപുറം വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ ദേവാലയത്തിനു കീഴില്‍ താഴയ്ക്കാമണ്ണടിയില്‍ പണികഴിപ്പിച്ച വിശുദ്ധ മദര്‍ തെരേസാ കുരിശടി ചൊവ്വാഴ്ച ആശീര്‍വദിക്കും. ആശീര്‍വാദ കര്‍മ്മങ്ങള്‍ക്ക് നെയ്യാറ്റിന്‍കര ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവല്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും.
ആശീര്‍വാദ കര്‍മ്മങ്ങള്‍ക്ക് മുന്നോടിയായി മദര്‍ തെരേസയടെ തിരുസ്വരൂപം വിശിദ്ധ മദര്‍ തെരേസയുടെ നാമധേയത്തിലെ ലോകത്തിലെ ആദ്യ ദേവാലയമായ നെയ്യാറ്റിന്‍കര രൂപതയിലെ മേലാരിയോട് മദര്‍ തെരേസാ ദേവാലയത്തില്‍ എത്തിച്ചു. നാളെ രാവിലെ മേലാരിയോട് ദേവാലയത്തില്‍ തിരുപുറം ഇടവക വികാരി ഫാ.ജറാള്‍ഡ് മത്യാസിന്‍റെ മുഖ്യ കാര്‍മ്മിത്വത്തില്‍ സമൂഹ ദിവ്യബലി നടക്കും. മേലാരിയോട് മദര്‍തെരേസാ ഇടവക വികാരി ഫാ.ജോണി കെ ലോറന്‍സും സഹവികാരി ഫാ.അലക്സ് സൈമണും സഹകാര്‍മ്മികരാവും.
തുടര്‍ന്ന്, ബൈക്ക് റാലിയുടെ അകമ്പടിയോടെ തിരുസ്വരൂപം തിരുപുറത്തേക്ക് കൊണ്ട് പോകും. കൊല്‍ക്കത്തയില്‍ വിശുദ്ധ മദര്‍ തെരേസയുടെ തിരുസ്വരൂപങ്ങള്‍ മാത്രം നിര്‍മ്മിച്ച് നല്‍കുന്ന കൃഷ്ണഗിരിയിലെ ഏയ്ഞ്ചലോ സ്റ്റാച്ച്യൂസ് ഉടമ മൈക്കിളാണ് തിരുസ്വരൂപത്തിന്‍റെ ശില്‍പ്പി. തിരുപുറം ഫ്രാന്‍സിസ് സേവ്യര്‍ ദേവാലയത്തിലെ വിശുദ്ധ ഡോണ്‍ ബോസ്ക്കോ ബി.സി.സി. യൂണിറ്റാണ് അഗതികളുടെ അമ്മയുടെ പേരിലെ കുരിശടി നിര്‍മ്മിച്ച് നാടിന് സമര്‍പ്പിക്കുന്നത്.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.