
അനിൽ ജോസഫ്
പെരുങ്കടവിള: പാണ്ടിമാംപാറ വിശുദ്ധ അന്തോണീസ് ദേവാലയം ആശീര്‍വദിച്ചു. ആശീര്‍വാദ കര്‍മ്മങ്ങള്‍ക്ക് നെയ്യാറ്റിന്‍കര ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവല്‍ മുഖ്യകാര്‍മികത്വം വഹിച്ചു.
ദേവാലയങ്ങള്‍ അദ്ധ്യാത്മിക ചൈതന്യത്തിന്‍റെ സൗധങ്ങളാണെന്ന് ബിഷപ് ദൈവജനത്തെ ഓർമ്മിപ്പിച്ചു. പ്രാര്‍ത്ഥനയോടെ ദേവാലയങ്ങളില്‍ പ്രവേശിപ്പിക്കുമ്പോള്‍ ജീവിതത്തിലെ പ്രയാസങ്ങള്‍ നിസാരങ്ങളായിമാറുമെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.
1962 കാലഘട്ടത്തില്‍ നെയ്യാര്‍ ഡാം നിര്‍മ്മാണ വേളയില്‍ പുന:രധിവസിപ്പിക്കപെട്ടവരാണ് പാണ്ടിമാംപാറയിലെ ഏറെകുറെ വിശ്വാസികളും.1968-ല്‍ ഓലഷെഡിലാണ് അന്നത്തെ വികാരി ഫാ.അലോഷ്യസ് ഒ.സി.ഡി. ദേവാലയത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.
തുടര്‍ന്ന്, കഴിഞ്ഞ മാര്‍ച്ചില്‍ തകര്‍ച്ചയുടെ വക്കിലേക്കെത്തിയ ദേവാലയത്തെ നിലവിലെ വികാരി ഫാ.ആല്‍ബി മുല്ലോത്തിന്‍റെ നേതൃത്വത്തിലാണ് പുന:രുദ്ധാരണം ചെയ്യ്ത്. കോഴിക്കോട് രൂപതയിലെ വൈദികനായ ഫാ.ആല്‍ബി മുല്ലോത്തിന്‍റെ ശ്രമകരായ പ്രവര്‍ത്തനം മൂലമാണ് 6 മാസം കൊണ്ട് ദേവാലയം നാടിന് സമര്‍പ്പിച്ചത്.
നെയ്യാറ്റിന്‍കര രൂപത വികാരി ജനറല്‍ മോണ്‍. ജി.ക്രിസ്തുദാസ്, കട്ടയ്ക്കോട് ഫെറോന വികാരി ഫാ.റോബര്‍ട്ട് വിന്‍സെന്‍റ്, ഫാ.ഡെന്നിസ്കുമാര്‍, ഫാ.ഫ്രാന്‍സിസ് സേവ്യര്‍, ഫാ.ബെന്‍ബോസ്, ഫാ.രാജേഷ്, ബിഷപ്പ് സെക്രട്ടറി ഫാ.രാഹുല്‍ ലാൽ തുടങ്ങിയവര്‍ ആശീര്‍വാദ കര്‍മ്മങ്ങളില്‍ സഹ കാര്‍മ്മികരായി.
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
This website uses cookies.