
അനിൽ ജോസഫ്
പെരുങ്കടവിള: പാണ്ടിമാംപാറ വിശുദ്ധ അന്തോണീസ് ദേവാലയം ആശീര്‍വദിച്ചു. ആശീര്‍വാദ കര്‍മ്മങ്ങള്‍ക്ക് നെയ്യാറ്റിന്‍കര ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവല്‍ മുഖ്യകാര്‍മികത്വം വഹിച്ചു.
ദേവാലയങ്ങള്‍ അദ്ധ്യാത്മിക ചൈതന്യത്തിന്‍റെ സൗധങ്ങളാണെന്ന് ബിഷപ് ദൈവജനത്തെ ഓർമ്മിപ്പിച്ചു. പ്രാര്‍ത്ഥനയോടെ ദേവാലയങ്ങളില്‍ പ്രവേശിപ്പിക്കുമ്പോള്‍ ജീവിതത്തിലെ പ്രയാസങ്ങള്‍ നിസാരങ്ങളായിമാറുമെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.
1962 കാലഘട്ടത്തില്‍ നെയ്യാര്‍ ഡാം നിര്‍മ്മാണ വേളയില്‍ പുന:രധിവസിപ്പിക്കപെട്ടവരാണ് പാണ്ടിമാംപാറയിലെ ഏറെകുറെ വിശ്വാസികളും.1968-ല്‍ ഓലഷെഡിലാണ് അന്നത്തെ വികാരി ഫാ.അലോഷ്യസ് ഒ.സി.ഡി. ദേവാലയത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.
തുടര്‍ന്ന്, കഴിഞ്ഞ മാര്‍ച്ചില്‍ തകര്‍ച്ചയുടെ വക്കിലേക്കെത്തിയ ദേവാലയത്തെ നിലവിലെ വികാരി ഫാ.ആല്‍ബി മുല്ലോത്തിന്‍റെ നേതൃത്വത്തിലാണ് പുന:രുദ്ധാരണം ചെയ്യ്ത്. കോഴിക്കോട് രൂപതയിലെ വൈദികനായ ഫാ.ആല്‍ബി മുല്ലോത്തിന്‍റെ ശ്രമകരായ പ്രവര്‍ത്തനം മൂലമാണ് 6 മാസം കൊണ്ട് ദേവാലയം നാടിന് സമര്‍പ്പിച്ചത്.
നെയ്യാറ്റിന്‍കര രൂപത വികാരി ജനറല്‍ മോണ്‍. ജി.ക്രിസ്തുദാസ്, കട്ടയ്ക്കോട് ഫെറോന വികാരി ഫാ.റോബര്‍ട്ട് വിന്‍സെന്‍റ്, ഫാ.ഡെന്നിസ്കുമാര്‍, ഫാ.ഫ്രാന്‍സിസ് സേവ്യര്‍, ഫാ.ബെന്‍ബോസ്, ഫാ.രാജേഷ്, ബിഷപ്പ് സെക്രട്ടറി ഫാ.രാഹുല്‍ ലാൽ തുടങ്ങിയവര്‍ ആശീര്‍വാദ കര്‍മ്മങ്ങളില്‍ സഹ കാര്‍മ്മികരായി.
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
This website uses cookies.