
അനിൽ ജോസഫ്
മാറനല്ലൂര്‍: നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതക്ക് കീഴിലെ പുന:ര്‍നിര്‍മ്മാണം നടത്തിയ വെളിയംകോട് വിശുദ്ധ കുരിശിന്‍റെ ദേവാലയം ആശീര്‍വദിച്ചു. ആശീര്‍വാദ കര്‍മ്മങ്ങള്‍ക്ക് നെയ്യാറ്റിന്‍കര രൂപതാ ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവല്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു.
ദേവാലയങ്ങള്‍ വിശ്വാസത്തിന്‍റെ പ്രതീകങ്ങളായി വളരുമ്പേഴാണ് തീഷ്ണതയുളള വിശ്വാസ സമൂഹം ഉണ്ടാകുന്നതെന്ന് ബിഷപ് ആശീര്‍വാദകര്‍മ്മങ്ങള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ച് പറഞ്ഞു. ഒരു നാടിന്‍റെ വിശ്വാസ സാക്ഷ്യത്തിന്‍റെ പ്രതീകമാണ് ദേവാലയമെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു.
വിദേശ മിഷണറിമാരുടെ പ്രവത്തന ഫലമായി രൂപപ്പെട്ട വിശ്വാസ സമൂഹത്തിന് 1900- ല്‍ ഫാ.ഡമിഷന്‍ ഒ.സി.ഡി.യാണ് ഓലപ്പുരയില്‍ ആദ്യ ദേവാലയം പണികഴിപ്പിച്ചത്. തുടര്‍ന്ന്, 1974-ല്‍ ഫാ.മൈക്കിള്‍ പുതിയ ദേവാലയം സ്ഥാപിക്കുകയും സ്ഥലപരിമിതി മൂലം 2013- ൽ ഫാ.സണ്ണി വേലംപറമ്പില്‍ പുതിയ ദേവാലയത്തിനുളള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയുമായിരുന്നു.
തുടര്‍ന്നെത്തിയ ഫാ.ബെന്‍ബോസിന്‍റെ കഠിന പ്രയത്നവും വിശ്വാസ തീഷ്ണതയുമാണ് പുതിയ ദേവാലയത്തിന്‍റെ പ്രവര്‍ത്തനള്‍ സജീവമാക്കുകയും, മനോഹരമായ ദേവാലയം പണി പൂർത്തികരിച്ച് നാടിന് സമര്‍പ്പിക്കപ്പെടുന്നതിന് ഇടയായതും.
ദേവാലയ ആശീര്‍വാദ കര്‍മ്മങ്ങള്‍ക്ക് രൂപതാ വികാരി ജനറല്‍ മോണ്‍. ജി. ക്രിസ്തുദാസ്, എപ്പിസ്കോപ്പല്‍ വികാരി മാരായ മോണ്‍.വി.പി. ജോസ്, മോണ്‍.റൂഫസ് പയസലീന്‍, രൂപതാ ചാന്‍സിലര്‍ ഡോ.ജോസ് റാഫേല്‍, ജൂഡിജ്യല്‍ വികാര്‍ ഡോ.സെല്‍വരാജന്‍, ഇടവക വികാരി ഫാ.ബെന്‍ബോസ് തുടങ്ങിയവര്‍ പങ്കെടുത്തു.
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
This website uses cookies.