
ജോസ് മാർട്ടിൻ
പറവൂർ/കോട്ടപ്പുറം: പറവൂർ ഡോൺ ബോസ്കോ ആശുപത്രിയിൽ അത്യാധുനീക സൗകര്യങ്ങളോടെ നവീകരിച്ച ഫാ.സാജു മെമ്മോറിയൽ അത്യാഹിതവിഭാഗം കോട്ടപ്പുറം രൂപതാ അധ്യക്ഷൻ ബിഷപ്പ് ഡോ. ജോസഫ് കാരിക്കശ്ശേരി ആശീർവദിക്കുകയും, ടി.ജെ.വിനോദ് എം.എൽ.എ. നാടിന് സമർപ്പിക്കുകയും ചെയ്തു.
ഇതോടനുബന്ധിച്ച് നടന്ന സമ്മേളനം ടി.ജെ.വിനോദ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ബിഷപ്പ് ഡോ.ജോസഫ് കാരിക്കശേരി അധ്യക്ഷത വഹിച്ചു. ഓൺലൈൻ വെർച്ച്വൽ അസിസ്റ്റൻസ് ലോഞ്ചിങ്ങ് മുൻസിപ്പൽ ചെയർപേഴ്സൺ വി.എ.പ്രഭാവതി ടീച്ചർ നിർവഹിച്ചു.
കൗൺസിലർ ഇ.ജി.ശശി, ബോർഡ് മെമ്പർ അഡ്വ.റാഫേൽ ആന്റെണി, മെഡിക്കൽ സൂപ്രണ്ട് ഡോ.പൗലോസ് മത്തായി, നഴ്സിങ് സൂപ്രണ്ട് സിസ്റ്റർ.സ്നേഹ ലോറൻസ്, ഡയറക്ടർ ഫാ.റോക്കി റോബി കളത്തിൽ, അസിസ്റ്റന്റ് ഡയറക്ടർ ഫാ.ക്ലോഡിൻ ബിവേര എന്നിവർ പ്രസംഗിച്ചു.
ട്രയാജ്, അത്യാഹിത വിഭാഗം നിരീക്ഷണം, അത്യാഹിത വിഭാഗം ഐ.സി.യു., മൈനർ ഓപ്പറേഷൻ തിയ്യറ്റർ, കുത്തിവയ്പു മുറി, ചികിത്സ മുറി, ഡോക്ടറുടെ മുറി, നഴ്സിങ്ങ് സ്റ്റേഷൻ, കൂട്ടിരിപ്പുകാർക്കുള്ള കാത്തിരിപ്പു സ്ഥലം, സ്റ്റോർ എന്നിവയടങ്ങുന്നതാണ് നവീകരിച്ച അത്യാഹിതവിഭാഗം.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.