
സിജോ പൈനാടത്ത്
കൊച്ചി: അഗതികളുടെ അമ്മയായ വിശുദ്ധ മദര്‍ തെരേസയുടെ കേരള സന്ദര്‍ശനത്തിന് ഇന്ന് 25 വയസ് തികയും. 1994 ജനുവരി 16 -നാണ് മദര്‍തെരേസ അവസാനമായി കേരളത്തില്‍ എത്തിയത്, അത് മദറിന്‍റെ നാലാമത് കേരള സന്ദര്‍ശനമായിരുന്നു.
ഇടപ്പളളി ദേവാലയത്തിന്‍റെ 14 ാം ശദാബ്ദി ആഘോഷങ്ങളുടെ സമാപന ചടങ്ങില്‍ പങ്കെടുക്കാനുളള ക്ഷണം സ്വീകരിച്ചായിരുന്നു കൊല്‍ക്കത്തയില്‍ നിന്ന് മദറിന്‍റെ അവസാന കേരള യാത്ര. പളളി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യ അതിഥിയായിരുന്നു മദര്‍. അന്നത്തെ എറണാകുളം ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ആന്‍റണി പടിയറയും അന്നത്തെ മുഖ്യ മന്ത്രി കെ.കരുണാകരനും ഉള്‍പ്പെടെ പ്രമുഖര്‍ മദറിനൊപ്പം വേദിയിലുണ്ടായിരുന്നു. അന്നത്തെ ഇടപ്പളളി ഫൊറോന പളളി വികാരി ഫാ.സെബാസ്റ്റ്യന്‍ ശങ്കുരിക്കല്‍ കൊല്‍ക്കത്തയിലെത്തിയാണ് മദറിനെ ക്ഷണിച്ചത്.
ഇടപ്പളളി ദേവാലയം സന്ദര്‍ശിച്ച മദറിന്‍റെ സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് സഹായമാവാന്‍ ഒരു പിക് അപ് വാന്‍ സമ്മാനമായി പളളി അധികൃതര്‍ നല്‍കിയിരുന്നു. എറണാകുളം എസ്.ആര്‍.എം. റോഡിലുളള സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി കോണ്‍വെന്‍റിലായിരുന്നു മദറിന്‍റെ താമസം. ഫാ.ജോര്‍ജ്ജ് കുറ്റിക്കലിന്‍റെ നേതൃത്വത്തിലുളള ആകാശപ്പറവകളുടെ ശുശ്രൂഷകര്‍ക്ക് തൃശൂര്‍ ചെന്നായിപ്പാറയില്‍ തുടക്കമിട്ടത് മദര്‍ തെരേസയാണ്. 1976 ജനുവരി 19 -നാണ് മദര്‍ തെരേസ ആദ്യമായി കേരളത്തിലെത്തിയത്. പിന്നീട് 1979 ലും 1987 ലും മദര്‍ കേരള സന്ദര്‍ശനങ്ങള്‍ നടത്തിയിരുന്നു.
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
This website uses cookies.