
സിജോ പൈനാടത്ത്
കൊച്ചി: അഗതികളുടെ അമ്മയായ വിശുദ്ധ മദര്‍ തെരേസയുടെ കേരള സന്ദര്‍ശനത്തിന് ഇന്ന് 25 വയസ് തികയും. 1994 ജനുവരി 16 -നാണ് മദര്‍തെരേസ അവസാനമായി കേരളത്തില്‍ എത്തിയത്, അത് മദറിന്റെ നാലാമത് കേരള സന്ദര്‍ശനമായിരുന്നു.
ഇടപ്പളളി ദേവാലയത്തിന്റെ 14 ാം ശദാബ്ദി ആഘോഷങ്ങളുടെ സമാപന ചടങ്ങില്‍ പങ്കെടുക്കാനുളള ക്ഷണം സ്വീകരിച്ചായിരുന്നു കൊല്‍ക്കത്തയില്‍ നിന്ന് മദറിന്റെ അവസാന കേരള യാത്ര. പളളി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യ അതിഥിയായിരുന്നു മദര്‍. അന്നത്തെ എറണാകുളം ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ആന്റണി പടിയറയും അന്നത്തെ മുഖ്യ മന്ത്രി കെ.കരുണാകരനും ഉള്‍പ്പെടെ പ്രമുഖര്‍ മദറിനൊപ്പം വേദിയിലുണ്ടായിരുന്നു. അന്നത്തെ ഇടപ്പളളി ഫൊറോന പളളി വികാരി ഫാ.സെബാസ്റ്റ്യന്‍ ശങ്കുരിക്കല്‍ കൊല്‍ക്കത്തയിലെത്തിയാണ് മദറിനെ ക്ഷണിച്ചത്.
ഇടപ്പളളി ദേവാലയം സന്ദര്‍ശിച്ച മദറിന്റെ സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് സഹായമാവാന്‍ ഒരു പിക് അപ് വാന്‍ സമ്മാനമായി പളളി അധികൃതര്‍ നല്‍കിയിരുന്നു. എറണാകുളം എസ്.ആര്.എം. റോഡിലുളള സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി കോണ്‍വെന്റിലായിരുന്നു മദറിന്റെ താമസം. ഫാ.ജോര്‍ജ്ജ് കുറ്റിക്കലിന്റെ നേതൃത്വത്തിലുളള ആകാശപ്പറവകളുടെ ശുശ്രൂഷകര്‍ക്ക് തൃശൂര്‍ ചെന്നായിപ്പാറയില്‍ തുടക്കമിട്ടത് മദര്‍ തെരേസയാണ്. 1976 ജനുവരി 19 -നാണ് മദര്‍ തെരേസ ആദ്യമായി കേരളത്തിലെത്തിയത്. പിന്നീട് 1979 ലും 1987 ലും മദര്‍ കേരള സന്ദര്‍ശനങ്ങള്‍ നടത്തിയിരുന്നു.
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
This website uses cookies.