
ആന്റണി നൊറോണ
കണ്ണൂർ: കണ്ണൂർ രൂപതയിലെ മൂന്നാം പീടിക ഇടവക ദേവാലയത്തിലെ വിശുദ്ധ അന്തോനീസിന്റെ തിരുനാൾ ആഘോഷങ്ങൾ സമാപ്തിയിലേയ്ക്ക്. തിരുനാളിനോടനുബന്ധിച്ച് നടന്ന പൊന്തിഫിക്കൽ ദിവ്യബലിക്ക് കണ്ണൂർ രൂപതാ മെത്രാൻ ഡോ.അലക്സ് വടക്കുംതല മുഖ്യകാർമ്മികത്വം വഹിച്ചു. ഫാ.ജോർജ് പൈനാടത്ത്, ഫാ.ജോസഫ് ഡിക്രൂസ്, ഫാ.കുരിയാക്കോസ്, ഫാ.ടോമി, ഇടവക വികാരി മോൺ.ക്ലമന്റ് ലെയ്‌ഞ്ചൽ, അസി.വികാരി ഫാ.മാർട്ടിൻ മാത്യു എന്നിവർ സഹകാർമികരായി.
തുടർന്ന്, വിശുദ്ധ അന്തോനീസിന്റെ തിരു സ്വരൂപവും വഹിച്ചുകൊണ്ടുള്ള ഭക്തിനിർഭരമായ പ്രദക്ഷിണത്തിന് നഗരം ഇന്നലെ രാത്രി സാക്ഷ്യം വഹിച്ചു. കൈകളിൽ കത്തിച്ച് പിടിച്ച മെഴുകുതിരികളുമായി വിശ്വാസികൾ നടത്തിയ പ്രദക്ഷിണം വേറിട്ട അനുഭവമായി. തിരുനാൾ ആഘോഷകമ്മിറ്റി ജനറൽ കൺവീനർ ആന്റണി നൊറോണ, പാരീഷ് പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ആൽഫ്രെഡ് സെൽവരാജ്, രതീഷ് ആന്റണി, റോഡ്‌നി കസ്റ്റലീനോ തുടങ്ങിയവർ നേതൃത്വം നൽകി.
തിരുനാൾ ഔദ്യോഗിക സമാപന ദിവസമായ എട്ടാമിടം ദിനം 22 -ന് ലാത്തതാണ് ഭാക്ഷയിലെ ആഘോഷമായ ദിവ്യബലിക്ക് കണ്ണൂർ രൂപത സെമിനാരി റെക്ടർ ഫാ.ബെനഡിക്ട് മുഖ്യകാർമ്മികത്വം വഹിക്കും. തുടർന്ന്, നടക്കുന്ന കൊടിയിറക്കത്തോടും ഊട്ട്നേർച്ചയോടും കൂടി തിരുനാൾ സമാപിക്കും.
ആണ്ടുവട്ടത്തിലെ പന്ത്രണ്ടാം ഞായർ "ഭയപ്പെടേണ്ട". ഈ സുവിശേഷ ഭാഗത്തിൽ മൂന്നുപ്രാവശ്യമാണ് യേശു പറയുന്നത് മനുഷ്യരെ ഭയപ്പെടേണ്ട കാര്യമില്ലായെന്ന്. ഒരു കൊടുങ്കാറ്റുള്ള…
പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ തിരുനാൾ വെറുമൊരു അപ്പക്കഷണത്തെ തന്റെ പ്രതിരൂപമായി തിരഞ്ഞെടുത്തതാണ് യേശുവിന്റെ ഏറ്റവും മനോഹരമായ നൈപുണ്യം. വിശുദ്ധിയുടെ പര്യായമാണ് അപ്പം…
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
This website uses cookies.