
അനിൽ ജോസഫ്
മാറനല്ലൂര്‍: മേലാരിയോട് വിശുദ്ധ മദര്‍ തെരേസാ ദേവാലയത്തിലെ തീര്‍ത്ഥാടന തിരുനാളിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന മദര്‍ തെരേസയുടെ ജീവിതം പശ്ചാത്തലമാക്കിയുളള ജീവിത വഴിയില്‍ വിശുദ്ധ മദര്‍ തെരേസ പ്രദര്‍ശനം ആരംഭിച്ചു. കുന്നുകുഴി മിഷണറീസ് ഓഫ് ചാരിറ്റി സന്യാസ സഭയുമായി സഹകരിച്ചാണ് ദേവാലയത്തില്‍ പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. പ്രദര്‍ശനം ഇടവക വികാരി ഫാ.ജോണി കെ. ലോറന്‍സ് ഉദ്ഘാടനം ചെയ്തു.
മദര്‍ തെരേസയുടെ കുട്ടിക്കാലം, സന്യാസ ജീവതത്തിന്‍റെ ആരംഭകാലം, മദര്‍ തെരേസയുടെ വിവിധ രാജ്യങ്ങളിലെ പ്രവര്‍ത്തനം, മദറിന് ലഭിച്ച പുരസ്കാരങ്ങള്‍, ലോക നേതാക്കള്‍ക്കൊപ്പം മദര്‍, അന്ത്യ യാത്ര, മിഷണറീസ് ഓഫ് ചാരിറ്റി സന്യാസ സഭ, വിവിധ രാജ്യങ്ങള്‍ പുറത്തിറക്കിയിട്ടുളള മദറിന്‍റെ സ്റ്റാമ്പുകളും നാണയങ്ങളും തുടങ്ങി മദര്‍ തെരേസയുടെ ജീവിതത്തിന്‍റെ വിവിധ ഘട്ടങ്ങള്‍ പരിചയപ്പെടുത്തുന്ന അപൂര്‍വ്വങ്ങളായ ചിത്രങ്ങള്‍ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വിശുദ്ധ മദര്‍ തെരേസയുടെ ജീവിതം അസ്പദമാക്കി ഡോക്യുമെന്‍ററി പ്രദര്‍ശനവും ദേവാലയത്തില്‍ നടക്കുന്നുണ്ട്. മദര്‍ തെരേസാ ദേവാലയത്തിലെ തീര്‍ഥാടനത്തിന് നാളെ സമാപനമാവും.
ഇന്ന് രാവിലെ 7.30-ന് ദിവ്യബലി ലത്തീന്‍ ക്രമത്തില്‍ മുഖ്യ കാര്‍മ്മികന്‍ ഫാ.അലോഷ്യസ് സത്യനേശന്‍ വൈസ് റെക്ടര്‍ സെന്‍റ് വിന്‍സെന്‍റ് സെമിനാരി മാറനല്ലൂര്‍, 10.30-ന് ദിവ്യ ബലി തമിഴില്‍ മുഖ്യകാര്‍മ്മികന്‍ ഫാ.റോബിന്‍ രാജ് ഇടവക വികാരി മണ്ഡപത്തിന്‍കടവ്, വൈകിട്ട് 3.30-ന് മണ്ണൂര്‍ ഇടവക വികാരി ഫാ.അജീഷ് ക്രിസ്തുദാസിന്‍റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ദിവ്യബലി. വൈകിട്ട് 6-ന് ആഘോഷമായ സമൂഹ ദിവ്യബലി മുഖ്യ കാര്‍മ്മികന്‍ ഡോ.ക്രിസ്തുദാസ് തോംസണ്‍ റെക്ടര്‍ സെന്‍റ് സേവ്യേഴ്സ് മൈനര്‍ സെമിനാരി പേയാട്. തുടര്‍ന്ന് ആഘോഷമായ ദിവ്യകാരുണ്യ പ്രദക്ഷിണം 9 മണി മുതല്‍ തിരുനാള്‍ സന്ധ്യ.
നാളെ രാവിലെ 8-ന് ഫാ.സജിന്‍ തോമസിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ ദിവ്യബലി.10.30-ന് ദിവ്യബലി മുഖ്യ കാര്‍മ്മികന്‍ ഫാ.ആബേല്‍ ഓം പ്രേം വൈസ് റെക്ടര്‍ നോര്‍ബര്‍ട്ടെന്‍ സെമിനാരി കൊല്ലം. വൈകിട്ട് 6-ന് ആഘോഷമായ തിരുനാള്‍ സമൂഹ ദിവ്യബലി മുഖ്യ കാര്‍മ്മികന്‍ മോണ്‍.റൂഫസ് പയസ്ലീന്‍ നെടുമങ്ങാട് റീജിയന്‍ കോ ഓഡിനേറ്റര്‍. തുടര്‍ന്ന് സ്നേഹവിരുന്ന്.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.