
സ്വന്തം ലേഖകന്‍
കാട്ടാക്കട; നെയ്യാറ്റിന്‍കര രൂപതയിലെ ദൈവശാസ്‌ത്രജ്ഞരുടെ കൂട്ടായ്‌മ മാറനല്ലൂര്‍ സെന്റ് വിന്‍സെന്റ് സെമിനാരിയില്‍ നടന്നു. രൂപതയുടെ വൈദിക സന്യസ്‌ത ഫോറത്തിന്റെ നേതൃത്വത്തില്‍ വിവിധ വിഷയങ്ങളില്‍ ഉപരി പഠനം നേടിയിട്ടുളളവരും ദൈവശാസ്‌ത്ര വിഷയങ്ങളില്‍ പ്രഗൽഭരുമാണ് കൂട്ടായ്‌മയില്‍ പങ്കെടുത്തത്.
മാറനല്ലൂര്‍ സെന്റ് വിന്‍സെന്റ് സെമിനാരിയില്‍ കൂടിയ യോഗത്തില്‍ റെക്‌ടര്‍ ഡോ.ടി. ക്രിസ്‌തുദാസ് തോംസണ്‍ അധ്യക്ഷത വഹിച്ചു. നെയ്യാറ്റിന്‍കര രൂപതാ വികാരി ജനറല്‍ മോണ്‍. ജി.ക്രിസ്‌തുദാസ് കൂട്ടായ്‌മ ഉദ്‌ഘാടനം ചെയ്തു. ആധുനിക ലോകത്തില്‍ പഠനത്തിന്റെ ആവശ്യകത മനസിലാക്കി വളരാനും വളര്‍ത്താനും കഴിയണമെന്ന് വികാരി ജനറല്‍ പറഞ്ഞു.
മാധ്യമത്തിന്റെ ദൈവശാസ്‌ത്രവും ആധുനിക വാര്‍ത്താ വിനിമയ സംവിധാനങ്ങളും എന്ന പരിശുദ്ധ ബനഡിക്‌ട് 16 ാമന്റെ മാധ്യമ ദിന സന്ദേശത്തിന്റെ അടിസ്‌ഥാനത്തില്‍ നെയ്യാറ്റിന്‍കര രൂപത അംഗവും റോമിലെ മാധ്യമ ശാസ്ത്ര ഗവേഷണ വിദ്യാർത്ഥിയുമായ ഫാ.ജസ്റ്റിന്‍ ക്ലാസ് നയിച്ചു .
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
This website uses cookies.