
സ്വന്തം ലേഖകന്‍
വത്തിക്കാന്‍ സിറ്റി ; അടുത്ത വര്‍ഷം ഒക്‌ടോബറില്‍ നടത്താനിരിക്കുന്ന മെത്രാന്‍മാരുടെ സിനഡിന് മുന്നോടിയായി വത്തിക്കാനില്‍ ആഗോള യുവജന സംഗമം സംഘടിപ്പിക്കാന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ആഹ്വാനം . ഫ്രാന്‍സിസ് പാപ്പായുടെ ആഹ്വാനത്തിന്റെ അടിസ്‌ഥാനത്തില്‍ 2018 മാര്‍ച്ച് 19 മുതല്‍ 24 വരെ യുവജന സംഗമം സംഘടിപ്പിക്കുമെന്ന് സിനഡ് സെക്രട്ടറിയേറ്റ് അറിയിച്ചു.
കത്തോലിക്കാ യുവജന പ്രസ്‌ഥാനങ്ങള്‍ക്ക് പുറമെ ഇതര ക്രൈസ്‌തവ യുവജന സംഘങ്ങളും മറ്റ് മതത്തില്‍പ്പെട്ട യുവജന പ്രതി നിധികളും സംഗമത്തില്‍ പങ്കെടുക്കും . യുവജനതയുടെ ശബ്‌ദവും വിശ്വാസവും സംശയങ്ങളും സഭക്ക് കേള്‍ക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. അടുത്തവര്‍ഷം നടക്കുന്ന ബിഷപ് മാരുടെ സിനഡിന്റെ പ്രധാന വിഷയവും യുവ ജനതയാണ് .
സിനഡിന് മുന്നോടിയിായി വവിവിധ സഭകളിലും മത വിശ്വാസങ്ങളിലും പെട്ടവരുടെ സംശയങ്ങളും ആകുലതകളും പങ്കു വക്കാനുളള അവസരം കൂടിയാണ് ആഗോള യുവജന സംഗമമെന്ന് സിനഡ് സെക്രട്ടറിയേറ്റ് വ്യക്‌തമാക്കി.സിനഡ് സമ്മേളനം അവസാനിക്കുന്ന ഒക്‌ടോബര്‍ 24 ന് പിറ്റേന്ന് സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ മാര്‍പ്പാപ്പയുടെ കാര്‍മ്മികത്വത്തില്‍ നടക്കുന്ന വിശുദ്ധ വാര ശുശ്രൂഷകളില്‍ പങ്കെടുക്കാനും സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് അവസരം ലഭിക്കും
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.