
അനില്‍ ജോസഫ്
വത്തിക്കാന്‍ സിറ്റി: വത്തിക്കാനില്‍ നടന്ന് വന്ന സിനഡാത്മകതയെക്കുറിച്ചുള്ള ആഗോള സിനഡിന് ഭക്തി നിര്‍ഭരമായ സമാപനം. ഞായറാഴ്ച ഫ്രാന്‍സിസ് പാപ്പയുടെ മുഖ്യകാര്‍മികത്വത്തില്‍ സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ നടന്ന ദിവ്യബലിയോടെയാണ് കത്തോലിക്കാ സഭയിലെ തന്നെ ദീര്‍ഘമായ സിനഡിന് സാമാപനമായത്.
നിശബ്ദമായി പ്രവര്‍ത്തിക്കുന്ന സഭയാകാതെ മാനവികതക്ക് ഊന്നല്‍ നല്‍കുന്ന സഭയായി മാറുമ്പോഴാണ് നിനഡാത്മത അര്‍ത്ഥവത്താകുന്നതെന്ന് ദിവ്യബലി മദ്ധ്യേ പാപ്പ പറഞ്ഞു. ക്രിസ്തു സുവിശേഷം മറ്റുളളവരിലേക്ക് എത്തിക്കുന്നതില്‍ ശ്രദ്ധാലുക്കളാകണമെന്നും പാപ്പ കുട്ടിച്ചേര്‍ത്തു.
2021 ഒക്ടോബറില്‍ ഫ്രാന്‍സിസ്പാപ്പ തുടക്കംകുറിക്കുകയും തുടര്‍ന്ന് അഗോള കത്തോലിക്കാ സഭയിലെ ദേവാലയങ്ങില്‍ തുടങ്ങി ബിസിസികളും ഫൊറോനകളും രൂപതകളും താണ്ടിയാണ് സിനഡാത്മകതയെക്കുറിച്ചുള്ള സിനഡിന് ഔദ്യോഗികവിരാമമാവുന്നത്.
സിനഡിന്‍റെ അന്തിമ രേഖ തയ്യാറാക്കുന്നതിനുള്ള ചുമതലയുള്ള കമ്മിറ്റിയിലേക്ക് ഗോവ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ഫിലിപ്പ് നേരിയെ ഫ്രാന്‍സിസ് പാപ്പ നിയമിച്ചിരിന്നു.
കഴിഞ്ഞ രണ്ടിന് ഫ്രാന്‍സിസ്പാപ്പയുടെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിച്ച ദിവ്യബലിയോടെയാണ് സിനഡിന്‍റെ രണ്ടാം ഘട്ടം ആരംഭിച്ചത്. ഇതിന് മുന്നോടിയായി സിനഡ് അംഗങ്ങള്‍ക്ക് വേണ്ടി പ്രത്യേക ധ്യാനം നടന്നിരിന്നു.
വിശുദ്ധ ഫ്രാന്‍സീസ് അസ്സീസിയുടെ തിരുന്നാള്‍ ദിനമായ 2023 ഒക്ടോബര്‍ 4 മുതല്‍ ആരംഭിച്ച സിനഡിന്‍റെ ആദ്യഘട്ട സമ്മേളനം ഒക്ടോബര്‍ 29നാണ് സമാപിച്ചത്.
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
This website uses cookies.