
അനില്‍ ജോസഫ്
വത്തിക്കാന്‍ സിറ്റി : കര്‍ദിനാള്‍ റെനാറ്റോ റാഫേല്‍ മാര്‍ട്ടീനോ അന്തരിച്ചു. 91 വയസുളള കര്‍ദിനാള്‍ റോമില്‍ വിശ്രമ ജീവിതം നയിച്ച് വരവെയാണ് അന്ത്യം. നീതിക്കും സമാധാനത്തിനും വേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ മുന്‍ പ്രസിഡന്‍റ് കുടിയേറ്റക്കാരുടെയും സഞ്ചാരികളുടെയും അജപാലന പരിപാലനത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ മുന്‍ പ്രസിഡന്‍റ് എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു.
1932 നവംബര്‍ 23 ന് ഇറ്റലിയിലെ സലേര്‍നോയില്‍ ജനിച്ച അദ്ദേഹം 1957 ജൂണ്‍ 20 ന് വൈദികനായി അഭിഷിക്തനായി, കാനന്‍ നിയമത്തില്‍ ബിരുദം നേടിയ കര്‍ദിനാള്‍, 1962ല്‍ പരിശുദ്ധ സിംഹാസനത്തിന്‍റെ നയതന്ത്ര സേവനത്തില്‍ പ്രവേശിച്ചു. നിക്കരാഗ്വ, ഫിലിപ്പീന്‍സ്, ലെബനന്‍, കാനഡ, ബ്രസീല്‍ എന്നിവിടങ്ങളിലെ അപ്പസ്തോലിക് ന്യൂണ്‍ഷിയേച്ചറുകളില്‍ പ്രവര്‍ത്തിച്ചു.
ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയാണ് അദ്ദേഹത്തെ 2002 ഒക്ടോബറില്‍ നീതിക്കും സമാധാനത്തിനും വേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിലേക്ക് നിയമിക്കുന്നത്.
ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പതന്നെയാണ് അദ്ദേഹത്തെ 2003 ഒക്ടോബര്‍ 21-ന് കര്‍ദ്ദിനാളായി ഉയര്‍ത്തുന്നത്.
ബാധനാഴ്ച ഉച്ചക്ക് ശേഷം 3 മണിക്ക് സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിലെ തിരുകര്‍മ്മള്‍ക്ക് ശേഷം മൃത സംസ്കാരം നടക്കും. തിരുകര്‍മ്മങ്ങളുടെ സമാപനത്തില്‍ ഫ്രാന്‍സിസ് പാപ്പ പങ്കെടുക്കും. കര്‍ദ്ദിനാള്‍ മാര്‍ട്ടിനോയുടെ മരണത്തോടെ, കര്‍ദിനാള്‍മാരുടെ കോളേജിലെ അംഗസംഖ്യ 233 ആണ്.
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
This website uses cookies.