
അനില്‍ ജോസഫ്
ന്യൂഡല്‍ഹി : ഫ്രാന്‍സിസ് പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനം ശുഭ പ്രതീക്ഷയാണെന്ന് സിബിസിഐ പ്രസിഡന്‍റ് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രഷ്യസ്.
ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുളള ചര്‍ച്ചക്ക് ശേഷമാണ് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസിന്‍റെ പ്രതികരണം. ഫ്രാന്‍സിസ് പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനക്കുറിച്ച് പ്രധാനമന്ത്രിയുമായി സംസാരിച്ചെന്നും പ്രധാനമന്ത്രി വളരെ ക്രിയാത്മകമായാണ് പ്രതികരിച്ചതെന്നും കര്‍ദിനാള്‍ പറഞ്ഞു. കഴിഞ്ഞ 2 വര്‍ഷമായി ഇക്കാര്യങ്ങള്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്യുകയാണെന്നും കര്‍ദിനാള്‍ കൂട്ടിച്ചേര്‍ത്തു.
കോവിഡിന്‍റെ ബുദ്ധിമുട്ടുകള്‍ മാറിയശേഷം ഉചിതമായ സമയം നിശ്ചയിക്കാന്‍ സാധിക്കുമെന്ന കാര്യവും കര്‍ദിനാള്‍ അറിയിച്ചു. മധ്യമ പ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുളള ചോദ്യങ്ങള്‍ക്ക് “ഹീ ഇസ് ഇന്‍ ഫേവര്‍” എന്നാണ് കര്‍ദിനാള്‍ പറഞ്ഞ് നിര്‍ത്തിയത്. സിറോ മലബാര്‍സഭ മേജര്‍ ആര്‍ച്ച് ബിഷപ്പും കെസിബിസി പ്രസിഡന്‍റുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കും മലങ്കര സഭയുടെ പരമാധ്യക്ഷനും മുന്‍ സിബിസിഐ പ്രസിഡന്‍റുമായ കര്‍ദിനാള്‍ ക്ലിമിസ് കാതോലിക്കാ ബാവക്കുമൊപ്പമാണ് പ്രധാനമന്ത്രിയുമയി ചര്‍ച്ച നടത്തിയത്.
അതേസമയം ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയത് മുതല്‍ ഭാരത കലേിക്കാസഭ ആവശ്യപ്പെടുന്ന കാര്യം അനന്തമായി നീണ്ട ശേഷമാണ് പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്നുളള ഈ അനുകൂല നീക്കമെന്നതും ശ്രദ്ധേയമാണ്. കേരളത്തില്‍ നിയമസഭാ തെരെഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ സഭയെ കൂടെ നിര്‍ത്താനുളള തന്ത്രമായും അനുകൂല നീക്കത്തെ കാണേണ്ടതുണ്ട്.
ഓര്‍ത്തഡോക്സ് സഭാ തര്‍ക്കത്തില്‍ പ്രധാനമന്ത്രിയുടെ പൊടുന്നനെയുളള ചര്‍ച്ചയും ഇത്തരത്തില്‍ വ്യാഖ്യാനിക്കപ്പെടുന്നുണ്ട്.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Click to join Catholiocvox Whatsapp group
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
This website uses cookies.