
സ്വന്തം ലേഖകന്‍
വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പ്പയുടെ രോഗ വിവരത്തെക്കുറിച്ചുളള നിര്‍ണ്ണായകമായ പത്രക്കുറിപ്പ് പുറത്ത് വിട്ട് വത്തിക്കാന്‍ മാധ്യമ വിഭാഗം.
ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നിലയില്‍ ആശാവഹമായ പുരോഗതി സൂചിപ്പിക്കുന്ന പത്രക്കുറിപ്പ് വത്തിക്കാന്‍ രാവിലെ സമയം 7: 23 നാണ് പുറത്ത് വിട്ടത് പാപ്പയെ ആശുപത്രിയില്‍ പ്രവേശിച്ച ശേഷം ആരോഗ്യാവസ്ഥ പലതവണ ഗുരുതരമാണെന്ന് അറിയിച്ചെങ്കിലും 14 -ാം ദിനത്തില്‍ വരുന്ന വാര്‍ത്ത വിശ്വാസി സമൂഹത്തിന് ഏറെ ആശ്വാസം നല്‍കുന്നതാണ്.
പാപ്പക്ക് ഓക്സിജന്‍ നല്‍കിയിരുന്ന ട്യൂബ് മാറ്റിയതായും ഓക്സിജന്‍ മാസ്ക്കാണ് ഉപയോഗിക്കുന്നതെന്നും കുറിക്കുന്നു. അതേസമയം ആരോഗ്യ നില പഴയപോലെയെത്താന്‍ കുറച്ച് ദിവസത്തെ ചികിത്സ കൂടി വേണ്ടി വരുമെന്ന് മെഡിക്കല്‍ സംഘം സൂചിപ്പിക്കുന്നു.
പാപ്പ ജെമെല്ലി ആശുപത്രിയിലെ 10 നിലയിലെ ചാപ്പലില്‍ പ്രാര്‍ത്ഥനയില്‍ സമയം ചെലവഴിച്ചെന്നും അവിടെ പരിശുദ്ധ കുര്‍ബാന സ്വീകരിച്ചെന്നും പത്രക്കുറിപ്പില്‍ സൂചിപ്പിക്കുന്നു. തുടര്‍ന്ന് ചില ജോലികളില്‍ പാപ്പ ഏര്‍പെട്ടതായും വത്തിക്കാന്‍ മാധ്യമ വിഭാഗം അറിയിച്ചു.
മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം മാര്‍പ്പാപ്പ ഏറ്റവും നിര്‍ണായക ഘട്ടം കടന്നുപോയെങ്കിലും അപകടാവസ്ഥ തരണം ചെയ്യ്തിട്ടില്ല. മാര്‍ച്ച് ഒന്നിന് നടക്കേണ്ടിയിരുന്ന ജൂബിലി പൊതുദര്‍ശന കൂടികാഴ്ച മാറ്റിയിരുന്നു.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.