
അനില്‍ ജോസഫ്
വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയുടെ ആരോഗ്യസ്ഥിയില്‍ പുരോഗതിയുണ്ടെന്ന ശുഭ സൂചന നല്‍കി പുതിയ ആശുപത്രി വിവരങ്ങള്‍ പുറത്ത് വിട്ട് വത്തിക്കാന്‍ മാധ്യമ വിഭാഗം. ഇന്നലെ രാവിലെ 9 മണിക്ക് പുറത്ത് വന്ന റിപ്പോര്‍ട്ട്കള്‍ക്ക് ശേഷം പുതിയ വിവരങ്ങള്‍ പുറത്ത് വരാത്തത് ആശങ്ക പടര്‍ത്തിയെങ്കിലും ഇന്ന് പുലര്‍ച്ചെ ഇന്ത്യന്‍ സമയം 3 മണിയോടെയാണ് പാപ്പയുടെ അരോഗ്യ സ്ഥിതിയില്‍ പുരോഗതിയുണ്ടെന്ന വിവരങ്ങള്‍ വത്തിക്കാന്‍ മാധ്യമ വിഭാഗം മേധാവി മത്തയോ ബ്യൂണി അറിയിക്കുന്നത്.
പനിയില്ലെന്ന് പറയുന്ന കുറിപ്പില്‍ ചികിത്സകള്‍ കൃത്യതയോടെ തുടരുന്നുവെന്ന വിവരവുമുണ്ട്. ഇന്നലെ രാവിലെ പാപ്പ കുര്‍ബാന സ്വീകരിച്ചെന്നും പ്രസ്താവനയില്‍ പറയുന്നു.
വ്യാഴാഴ്ച വൈകിട്ട് വത്തിക്കാന്‍ സമയം 9 മണിക്കാണ് പത്രക്കുറിപ്പ് പുറത്ത് വിട്ടത്.
വ്യാഴാഴ്ച വൈകിട്ട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഹോളി സീ പ്രസ് ഓഫീസിന്‍റെ ഡയറക്ടര്‍ മത്തേയോ ബ്രൂണിയുടെ വിശദീകരണം ഇങ്ങനെയാണ് പോപ്പയെ ബാധിച്ചത് ഫോക്കല്‍ ന്യുമോണിയയാണെന്നും അത് വ്യാപകമായ ന്യുമോണിയയല്ലന്നും പാപ്പ സ്വയമേധയാ ശ്വസിക്കുന്നുവെന്നും പള്‍സ് റേറ്റ് നോര്‍മലാണെന്നും പറഞ്ഞു.
ഇന്നലെ പാപ്പ രാത്രിയില്‍ സുഖമായി ഉറങ്ങിയന്നും രാവിലെ പ്രഭാതഭക്ഷണം കഴിക്കാന്‍ കിടക്കയില്‍ നിന്ന് എഴുന്നേറ്റെന്നും ഇന്നലെ രാവിലെ വന്ന പത്രക്കുറിപ്പില്‍ സുചിപ്പിക്കുന്നുണ്ട്.
ബ്രോങ്കൈറ്റിസ് ബാധിച്ചതിനെ തുടര്‍ന്ന് ഫെബ്രുവരി 14 വെള്ളിയാഴ്ചയാണ് ഫ്രാന്‍സിസ് പാപ്പയെ റോമിലെ അഗോസ്റ്റിനോ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ശുഭ സൂചന പാപ്പ തിരിച്ച് വരുന്നു ആരോഗ്യ സ്ഥിതിയില്‍ പുരോഗതി
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
This website uses cookies.