
സ്വന്തം ലേഖകന്‍
വത്തിക്കാന്‍ സിറ്റി: കഴിഞ്ഞ 14 വെളളിയാഴ്ച കടുത്ത ബ്രോങ്കൈറ്റിസ് ബാധയെ തുടര്‍ന്ന് റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഫ്രാന്‍സിസ് പാപ്പയുടെ അരോഗ്യ സ്ഥിതിയില്‍ ആശങ്ക തുടരുന്നു.
വത്തിക്കാന്‍ മാധ്യമ വിഭാഗം പുറത്ത് വിട്ട് ഏറ്റവും പുതിയ വാര്‍ത്താക്കുറിപ്പില്‍ സൂചിപ്പിക്കുന്നത് പാപ്പയുടെ നില ഗുരുതരമെന്ന് തന്നെയാണ് ഇന്നലെ വന്ന വാര്‍ത്താക്കുറിപ്പില്‍ നിന്ന് വ്യത്യസ്തമാണ് ഇന്നത്തെ വാര്‍ത്താക്കുറിപ്പ്.
ഇന്നലെ ആരോഗ്യ സ്ഥിതിയില്‍ നേരിയ പുരോഗതിയുണ്ടെന്നാണ് സൂചിപ്പിച്ചിരുന്നത്. മണിക്കുറുകളുടെ വ്യത്യസ്ത്തില്‍ പാപ്പയുടെ ആരോഗ്യ നിലയിലുണ്ടുകുന്ന വ്യതിയാനങ്ങള്‍ ആശങ്കയുടെ നിഴലിലേക്കാണ് വരല്‍ ചൂണ്ടുന്നത്.
പാപ്പ നന്നായി വിശ്രമിക്കുന്നുണ്ടെന്ന് സുചിപ്പിക്കുന്നുണ്ടെങ്കിലും ആണുബാധ നിയന്ത്രിക്കാനുളള ശ്രമത്തിലാണ് ജെമെല്ലി ആശുപത്രിയിലെ ആരോഗ്യ വിഭാഗം.
പാപ്പയെ സിടി സ്കാനിന് വിധേയനാക്കിയെന്നും കടുത്ത ശ്വാസ തടസം ഇല്ലെന്നും വാര്‍ത്താക്കുറിപ്പില്‍ കഴിഞ്ഞ ദിവസത്തെപ്പോലെ സൂചിപ്പിക്കുന്നു. രാവിലെ വിശുദ്ധ കുര്‍ബാന സ്വിീകരിച്ച ശേഷം ഔദ്യോഗിക ജോലികള്‍ ചെയ്യ്തെന്നും വത്തിക്കാന്‍ മാധ്യമ വിഭാഗം കുറിക്കുന്നു.
കഴിഞ്ഞ 5 ദിവസമായി പാപ്പയുടെ ആരോഗ്യ സ്ഥിതിയെ സംബന്ധിച്ച് രാവിലെയും വൈകിട്ടുമായി 2 പത്രക്കുറിപ്പുകളാണ് വത്തിക്കാന്‍ പുറത്ത് വിടുന്നത്. ആരോഗ്യ നിലയുടെ സങ്കീര്‍ണ്ണത കണക്കിലെടുത്ത് പാപ്പ ജെമെല്ലി ആശുപത്രിയിലെ ആരോഗ്യ വിഭാഗത്തിന്‍റെ നിരന്തമായ നിരീക്ഷണത്തിലാണ് തുടരുന്നത്.
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
This website uses cookies.