
സ്വന്തം ലേഖകന്‍
വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പ്പയുടെ രോഗ വിവരത്തെക്കുറിച്ചുളള നിര്‍ണ്ണായകമായ പത്രക്കുറിപ്പ് പുറത്ത് വിട്ട് വത്തിക്കാന്‍ മാധ്യമ വിഭാഗം.
ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നിലയില്‍ ആശാവഹമായ പുരോഗതി സൂചിപ്പിക്കുന്ന പത്രക്കുറിപ്പ് വത്തിക്കാന്‍ രാവിലെ സമയം 7: 23 നാണ് പുറത്ത് വിട്ടത് പാപ്പയെ ആശുപത്രിയില്‍ പ്രവേശിച്ച ശേഷം ആരോഗ്യാവസ്ഥ പലതവണ ഗുരുതരമാണെന്ന് അറിയിച്ചെങ്കിലും 14 -ാം ദിനത്തില്‍ വരുന്ന വാര്‍ത്ത വിശ്വാസി സമൂഹത്തിന് ഏറെ ആശ്വാസം നല്‍കുന്നതാണ്.
പാപ്പക്ക് ഓക്സിജന്‍ നല്‍കിയിരുന്ന ട്യൂബ് മാറ്റിയതായും ഓക്സിജന്‍ മാസ്ക്കാണ് ഉപയോഗിക്കുന്നതെന്നും കുറിക്കുന്നു. അതേസമയം ആരോഗ്യ നില പഴയപോലെയെത്താന്‍ കുറച്ച് ദിവസത്തെ ചികിത്സ കൂടി വേണ്ടി വരുമെന്ന് മെഡിക്കല്‍ സംഘം സൂചിപ്പിക്കുന്നു.
പാപ്പ ജെമെല്ലി ആശുപത്രിയിലെ 10 നിലയിലെ ചാപ്പലില്‍ പ്രാര്‍ത്ഥനയില്‍ സമയം ചെലവഴിച്ചെന്നും അവിടെ പരിശുദ്ധ കുര്‍ബാന സ്വീകരിച്ചെന്നും പത്രക്കുറിപ്പില്‍ സൂചിപ്പിക്കുന്നു. തുടര്‍ന്ന് ചില ജോലികളില്‍ പാപ്പ ഏര്‍പെട്ടതായും വത്തിക്കാന്‍ മാധ്യമ വിഭാഗം അറിയിച്ചു.
മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം മാര്‍പ്പാപ്പ ഏറ്റവും നിര്‍ണായക ഘട്ടം കടന്നുപോയെങ്കിലും അപകടാവസ്ഥ തരണം ചെയ്യ്തിട്ടില്ല. മാര്‍ച്ച് ഒന്നിന് നടക്കേണ്ടിയിരുന്ന ജൂബിലി പൊതുദര്‍ശന കൂടികാഴ്ച മാറ്റിയിരുന്നു.
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
ജോസ് മാർട്ടിൻ ബെംഗളുരു: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) പുതിയ പ്രസിഡന്റായി ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ.ആന്റണി…
ആണ്ടുവട്ടത്തിലെ അഞ്ചാം ഞായർ പ്രകാശം: ദൈവത്തിന്റെ ഏറ്റവും സുന്ദരമായ നിർവചനങ്ങളിൽ ഒന്ന് (1യോഹ1:5). പക്ഷേ ഇന്നത്തെ സുവിശേഷഭാഗം വേറൊരു കാഴ്ചപ്പാടാണ്…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. കേരള കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ നാലാം ഞായർ "ജനക്കൂട്ടത്തെ കണ്ടപ്പോൾ യേശു മലയിലേക്കു കയറി". തന്നെ അനുഗമിക്കുന്നവരുടെ വേദന, കണ്ണുനീർ, അവർ അനുഭവിച്ച അനീതികൾ,…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. വിജയപുരം രൂപതാ കോർപ്പറേറ്റ്…
This website uses cookies.