സ്വന്തം ലേഖകന്‍
വത്തിക്കാന്‍ സിറ്റി : ഫ്രാന്സിസ്പ്പയുടെ രോഗ വിവരത്തെക്കുറിച്ചുളള നിര്‍ണ്ണായകമായ പത്രക്കുറിപ്പ് പുറത്ത് വിട്ട് വത്തിക്കാന്‍ മാധ്യമ വിഭാഗം.
ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നിലയില്‍ ആശാവഹമായ പുരോഗതി സൂചിപ്പിക്കുന്ന പത്രക്കുറിപ്പ് വത്തിക്കാന്‍ രാവിലെ സമയം 7: 23 നാണ് പുറത്ത് വിട്ടത് പാപ്പയെ ആശുപത്രിയില്‍ പ്രവേശിച്ച ശേഷം ആരോഗ്യാവസ്ഥ പലതവണ ഗുരുതരമാണെന്ന് അറിയിച്ചെങ്കിലും 14 -ാം ദിനത്തില്‍ വരുന്ന വാര്‍ത്ത വിശ്വാസി സമൂഹത്തിന് ഏറെ ആശ്വാസം നല്‍കുന്നതാണ്.
പാപ്പക്ക് ഓക്സിജന്‍ നല്‍കിയിരുന്ന ട്യൂബ് മാറ്റിയതായും ഓക്സിജന്‍ മാസ്ക്കാണ് ഉപയോഗിക്കുന്നതെന്നും കുറിക്കുന്നു. അതേസമയം ആരോഗ്യ നില പഴയപോലെയെത്താന് കുറച്ച് ദിവസത്തെ ചികിത്സ കൂടി വേണ്ടി വരുമെന്ന് മെഡിക്കല്‍ സംഘം സൂചിപ്പിക്കുന്നു.
പാപ്പ ജെമെല്ലി ആശുപത്രിയിലെ 10 നിലയിലെ ചാപ്പലില്‍ പ്രാര്‍ത്ഥനയില്‍ സമയം ചെലവഴിച്ചെന്നും അവിടെ പരിശുദ്ധ കുര്‍ബാന സ്വീകരിച്ചെന്നും പത്രക്കുറിപ്പില്‍ സൂചിപ്പിക്കുന്നു. തുടര്‍ന്ന് ചില ജോലികളില്‍ പാപ്പ ഏര്‍പെട്ടതായും വത്തിക്കാന്‍ മാധ്യമ വിഭാഗം അറിയിച്ചു.
മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം മാര്‍പ്പാപ്പ ഏറ്റവും നിര്‍ണായക ഘട്ടം കടന്നുപോയെങ്കിലും അപകടാവസ്ഥ തരണം ചെയ്യ്തിട്ടില്ല. മാര്‍ച്ച് ഒന്നിന് നടക്കേണ്ടിയിരുന്ന ജൂബിലി പൊതുദര്‍ശന കൂടികാഴ്ച മാറ്റിയിരുന്നു.
തപസ്സുകാലം ഒന്നാം ഞായർ യേശു തന്റെ ദൗത്യം ആരംഭിക്കുന്നു. യോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ചയുടനെ, ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിക്കുന്നു.…
ജോസ് മാർട്ടിൻ ഇന്ന് അന്താരാഷ്ട്ര വനിതാദിനം. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലാണ്…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്റെ 21-ാം നാള് ഇടറുന്ന സ്വരത്തില്‍ പ്രാര്‍ഥനകള്‍ക്ക് നന്ദി…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയെ കടുത്ത ശ്വാസ തടസത്തെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ ഉച്ച തിരിഞ്ഞ്…
സ്വന്തം ലേഖകന്‍ കരിമ്പന്‍(ഇടുക്കി): കെസിവൈഎം ഇടുക്കി രൂപത പ്രസിഡന്റായി സാം സണ്ണി പുള്ളിയില്‍ തെരഞ്ഞെടുക്കപ്പെട്ടു. രണ്ടു ദിവസമായി അടിമാലി ആത്മജ്യോതി…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഛര്‍ദ്ദിയെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നില മെച്ചപ്പെട്ടെന്ന് സൂചിപ്പിക്കുന്ന വാര്‍ത്താക്കിറിപ്പ്…
This website uses cookies.