
സ്വന്തം ലേഖകന്‍
വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പ്പയുടെ രോഗ വിവരത്തെക്കുറിച്ചുളള നിര്‍ണ്ണായകമായ പത്രക്കുറിപ്പ് പുറത്ത് വിട്ട് വത്തിക്കാന്‍ മാധ്യമ വിഭാഗം.
ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നിലയില്‍ ആശാവഹമായ പുരോഗതി സൂചിപ്പിക്കുന്ന പത്രക്കുറിപ്പ് വത്തിക്കാന്‍ രാവിലെ സമയം 7: 23 നാണ് പുറത്ത് വിട്ടത് പാപ്പയെ ആശുപത്രിയില്‍ പ്രവേശിച്ച ശേഷം ആരോഗ്യാവസ്ഥ പലതവണ ഗുരുതരമാണെന്ന് അറിയിച്ചെങ്കിലും 14 -ാം ദിനത്തില്‍ വരുന്ന വാര്‍ത്ത വിശ്വാസി സമൂഹത്തിന് ഏറെ ആശ്വാസം നല്‍കുന്നതാണ്.
പാപ്പക്ക് ഓക്സിജന്‍ നല്‍കിയിരുന്ന ട്യൂബ് മാറ്റിയതായും ഓക്സിജന്‍ മാസ്ക്കാണ് ഉപയോഗിക്കുന്നതെന്നും കുറിക്കുന്നു. അതേസമയം ആരോഗ്യ നില പഴയപോലെയെത്താന്‍ കുറച്ച് ദിവസത്തെ ചികിത്സ കൂടി വേണ്ടി വരുമെന്ന് മെഡിക്കല്‍ സംഘം സൂചിപ്പിക്കുന്നു.
പാപ്പ ജെമെല്ലി ആശുപത്രിയിലെ 10 നിലയിലെ ചാപ്പലില്‍ പ്രാര്‍ത്ഥനയില്‍ സമയം ചെലവഴിച്ചെന്നും അവിടെ പരിശുദ്ധ കുര്‍ബാന സ്വീകരിച്ചെന്നും പത്രക്കുറിപ്പില്‍ സൂചിപ്പിക്കുന്നു. തുടര്‍ന്ന് ചില ജോലികളില്‍ പാപ്പ ഏര്‍പെട്ടതായും വത്തിക്കാന്‍ മാധ്യമ വിഭാഗം അറിയിച്ചു.
മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം മാര്‍പ്പാപ്പ ഏറ്റവും നിര്‍ണായക ഘട്ടം കടന്നുപോയെങ്കിലും അപകടാവസ്ഥ തരണം ചെയ്യ്തിട്ടില്ല. മാര്‍ച്ച് ഒന്നിന് നടക്കേണ്ടിയിരുന്ന ജൂബിലി പൊതുദര്‍ശന കൂടികാഴ്ച മാറ്റിയിരുന്നു.
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…
ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ.എം.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ.എം.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…
ആഗമനകാലം നാലാം ഞായർ ലൂക്കായുടെ സുവിശേഷത്തിൽ ദൈവദൂതൻ മംഗളവാർത്ത അറിയിക്കുന്നത് മറിയത്തിനോടാണ്. എന്നാൽ മത്തായിയുടെ സുവിശേഷത്തിൽ അത് ജോസഫിനോടാണ്. രണ്ടു…
ജോസ് മാർട്ടിൻ കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ ചാൻസലറായി റവ.ഡോ. ഹെൽവെസ്റ്റ് റൊസാരിയോയെ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ നിയമിച്ചു. നിലവിൽ…
ആഗമനകാലം മൂന്നാം ഞായർ സ്നാപകൻ ഒരു പ്രതിസന്ധിയിലാണ്. അവൻ പ്രഘോഷിച്ചത് അന്തിമകാല മിശിഹായെയാണ്. നീതി നടപ്പാക്കുന്ന വിധിയാളനായ രക്ഷകനെ, പക്ഷേ…
ജോസ് മാർട്ടിൻ കൊച്ചി: ഭാരത കത്തോലിക്കാ തിരുസഭയിലെ അതിപുരാതന രൂപതകളിൽ ഒന്നായ കൊച്ചി രൂപതയുടെ 36-ാ മത് മെത്രാനായി മോൺ.ആന്റെണി…
This website uses cookies.