
സ്വന്തം ലേഖകന്‍
വത്തിക്കാന്‍ സിറ്റി :വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ മനോഹാരിത ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെയും നിര്‍മ്മിതബുദ്ധിയുടെയും സഹായത്തോടെയുള്ള ആസ്വാദനത്തിനു വഴിയൊരുക്കുന്ന പദ്ധതിക്ക് തുടക്കമായി.
ചരിത്രവും കലയും ആദ്ധ്യാത്മികതയും ഇഴചേര്‍ന്ന് ലോകത്തിലെ അതുല്യ ദേവാലയമാക്കിയിരിക്കുന്ന വിശുദ്ധ പത്രോസിന്‍റെ ബസിലിക്ക റോമിലെത്താതെ തന്നെ സന്ദര്‍ശിക്കാന്‍ തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കും കഴിയത്തക്കവിധമുള്ള ഈ പദ്ധതി പ്രസ്തുത ബസിലിക്കയുടെ മുഖ്യ പുരോഹി അദ്ധ്യക്ഷനുമായ കര്‍ദ്ദിനാള്‍ മൗറൊ ഗംബേത്തി പരിശുദ്ധസിംഹാസനത്തിന്‍റെ വാര്‍ത്താവിതരണ കാര്യാലയത്തില്‍, നടന്ന പത്രസമ്മേളനത്തില്‍ അവതരിപ്പിച്ചു.
മൈക്രൊസോഫ്റ്റിന്‍റെ സഹായത്തോടെയാണ് ‘ഫാബ്രിക്ക ദി സാന്‍ പിയെത്രോ’ അതിസങ്കീര്‍ണ്ണ സാങ്കേതിക വിദ്യയോടുകൂടിയ ഈ പദ്ധതി ആവിഷ്ക്കരിക്കുന്നത്. മൂന്നാഴ്ച ഡ്രോണുകളും ക്യാമറക്കണ്ണുകളും ലേസര്‍ സാങ്കേതകിവിദ്യയും ചേര്‍ന്ന് ദേവാലയത്തിന്‍റെ ഉള്‍വശത്തിന്‍റെ 4 ലക്ഷം ദൃശ്യങ്ങള്‍ ഒപ്പിയെടുത്തു. ത്രിമാനദൃശ്യങ്ങള്‍ സൃഷ്ടിക്കത്തക്കവിധം ഉന്നത ഗുണനിലവാരത്തിലുള്ള ചിത്രങ്ങളാണ് പകര്‍ത്തിയിരിക്കുന്നത്. അങ്ങനെ ബസിലിക്കയുടെ ഒരു ഡിജിറ്റല്‍ പതിപ്പ് തയ്യാറാകും.
തീര്‍ത്ഥാടകര്‍ക്കും അതുപോലെതന്നെ പഠിതാക്കള്‍ക്കും ഗുണകരമാണ് ഇന്‍റെര്‍നെറ്റിലൂടെ ഈ ബസിലിക്ക സന്ദര്‍ശിക്കുന്നതിനുള്ള ഈ പദ്ധതിയെന്ന് കര്‍ദ്ദിനാള്‍ ഗംബേത്തി പറഞ്ഞു.ഡിസംബര്‍ 1 മുതല്‍ ഇന്‍റെര്‍നെറ്റിലൂടെയുള്ള ഈ സന്ദര്‍ശനം സാധ്യമാകും. സെന്‍റ് പീറ്റേഴ്സ് ബസലിക്ക ഇനി വീട്ടിലിരുന്നും കാണാം
ആണ്ടുവട്ടത്തിലെ നാലാം ഞായർ "ജനക്കൂട്ടത്തെ കണ്ടപ്പോൾ യേശു മലയിലേക്കു കയറി". തന്നെ അനുഗമിക്കുന്നവരുടെ വേദന, കണ്ണുനീർ, അവർ അനുഭവിച്ച അനീതികൾ,…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. വിജയപുരം രൂപതാ കോർപ്പറേറ്റ്…
ആണ്ടുവട്ടത്തിലെ മൂന്നാം ഞായർ യോഹന്നാൻ ബന്ധനസ്ഥനായിരിക്കുന്നു. എല്ലാവർക്കുമുള്ള ഒരു സന്ദേശമായിരുന്നു അത്. രാജാവിന് അപ്രിയമായതൊന്നും പ്രസംഗിക്കരുത് എന്ന സന്ദേശം. ഭയത്തിന്റെ…
ആണ്ടുവട്ടത്തിലെ രണ്ടാം ഞായർ "ഇതാ, ദൈവത്തിന്റെ കുഞ്ഞാട്" - തന്റെ അടുത്തേക്ക് വരുന്ന നസ്രായനെ നോക്കി സ്നാപകൻ ശിഷ്യന്മാർക്ക് നൽകുന്ന…
ക്രിസ്തുവിന്റെ ജ്ഞാനസ്നാന തിരുനാൾ 30 വർഷങ്ങൾ കടന്നുപോയി: ബെത്‌ലഹേമിലെ കുഞ്ഞ് ഇപ്പോൾ ഒരു യുവാവാണ്. എവിടെയായിരുന്നു അവൻ ഇത്രയും നാളും?…
പ്രത്യക്ഷവൽക്കരണത്തിരുനാൾ ഇന്ന്, പ്രത്യക്ഷവത്കരണത്തിരുനാൾ, അതായത്, മിശിഹാ ഇസ്രായേലിന്റെ ഒരു സ്വകാര്യ നിധിയല്ല, മറിച്ച് എല്ലാവർക്കും വേണ്ടിയുള്ളതാണെന്നു പ്രഖ്യാപിക്കുന്ന ആഘോഷം. ലൂക്കാ…
This website uses cookies.