
സ്വന്തം ലേഖകന്‍
തിരുവനന്തപുരം : കേരളത്തിലെ പ്രധാന തീര്‍ഥാടന കേന്ദ്രമായ വെട്ടുകാട് മാദ്രെ ദെ ദേവൂസ് തീര്‍ഥാടന തിരുനാളിന് ഇന്ന് കൊടിയേറും. 24 വരെ നീളുന്ന തീര്‍ഥാനടത്തിന് വൈകിട്ട് ഇടവക വികാരി ഫാ. വൈ എം എഡിസണ്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിക്കും.
കൊടിയേറ്റിന് മുന്നോടിയായി നടക്കുന്ന പൊന്തിഫിക്കല്‍ ദിവ്യബലിക്ക് അതിരുപതയുടെ സഹായ മെത്രാന്‍ ഡോ.ആര്‍ ക്രിസ്തുദാസ് മുഖ്യ കാര്‍മ്മികത്വം വഹിക്കും.
പൊന്തിഫിക്കല്‍ ദിവ്യബലിയെ തുടര്‍ന്ന് അള്‍ത്താരയില്‍ നിന്ന് ആശീര്‍വദിക്കുന്ന ക്രിസ്തുരാജന്‍റെ ചിത്രം അലേഖനം ചെയ്യ്ത കൊടി ബാന്‍ഡ് മേളത്തിന്‍റെയും മുത്തുക്കുടകളുടെയും മാലാഖകുഞ്ഞുങ്ങളുടെയും ഇടവക കൗണ്‍സിലംഗങ്ങളുടെയും അകമ്പടിയോടെ കൊടിമരച്ചുവട്ടിലേക്ക് പ്രദക്ഷിണമായി എത്തിക്കും തുടര്‍ന്ന് പ്രത്യേകം ക്രമീകരിച്ച വേദിയില്‍ നടക്കുന്ന കൊടിയേറ്റ് കര്‍മ്മ പ്രാര്‍ഥനകളും കലാപരിപാടികളെയും തുടര്‍ന്നാണ് കൊടിയേറുന്നത്.
തിരുനാളിന്‍റെ പ്രധാന ദിനമായ 23 ന് വൈകിട്ട് സന്ധ്യവന്ദത്തെത്തുടര്‍ന്ന് ക്രിസ്തുരാജന്‍റെ തിരുസ്വരൂപവും വഹിച്ച് നടക്കുന്ന ആഘോഷമായ തിരുസ്വരൂപ പ്രദക്ഷിണം ഉണ്ടാവും. ശഖുംമുത്തേക്കും കൊച്ച്വേളിയിലേക്കും നടക്കുന്ന പ്രദക്ഷിണം തുടര്‍ന്ന് പളളിയങ്കണത്തില്‍ സമാപിക്കും.
24 ഞായറാഴ്ച വൈികിട്ട് 5.30 അതിരൂപതാമെത്രാന്‍ ഡോ. തോമസ് ജെ നെറ്റോ മുഖ്യ കാര്‍മ്മികനാവുന്ന പൊന്തിഫിക്കല്‍ ദിവ്യബലിയോടെയാണ് തിരുനാളിന് സമാപനമാവുന്നത്.
ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
This website uses cookies.