
സ്വന്തം ലേഖകന്‍
തിരുവനന്തപുരം : കേരളത്തിലെ പ്രധാന തീര്‍ഥാടന കേന്ദ്രമായ വെട്ടുകാട് മാദ്രെ ദെ ദേവൂസ് തീര്‍ഥാടന തിരുനാളിന് ഇന്ന് കൊടിയേറും. 24 വരെ നീളുന്ന തീര്‍ഥാനടത്തിന് വൈകിട്ട് ഇടവക വികാരി ഫാ. വൈ എം എഡിസണ്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിക്കും.
കൊടിയേറ്റിന് മുന്നോടിയായി നടക്കുന്ന പൊന്തിഫിക്കല്‍ ദിവ്യബലിക്ക് അതിരുപതയുടെ സഹായ മെത്രാന്‍ ഡോ.ആര്‍ ക്രിസ്തുദാസ് മുഖ്യ കാര്‍മ്മികത്വം വഹിക്കും.
പൊന്തിഫിക്കല്‍ ദിവ്യബലിയെ തുടര്‍ന്ന് അള്‍ത്താരയില്‍ നിന്ന് ആശീര്‍വദിക്കുന്ന ക്രിസ്തുരാജന്‍റെ ചിത്രം അലേഖനം ചെയ്യ്ത കൊടി ബാന്‍ഡ് മേളത്തിന്‍റെയും മുത്തുക്കുടകളുടെയും മാലാഖകുഞ്ഞുങ്ങളുടെയും ഇടവക കൗണ്‍സിലംഗങ്ങളുടെയും അകമ്പടിയോടെ കൊടിമരച്ചുവട്ടിലേക്ക് പ്രദക്ഷിണമായി എത്തിക്കും തുടര്‍ന്ന് പ്രത്യേകം ക്രമീകരിച്ച വേദിയില്‍ നടക്കുന്ന കൊടിയേറ്റ് കര്‍മ്മ പ്രാര്‍ഥനകളും കലാപരിപാടികളെയും തുടര്‍ന്നാണ് കൊടിയേറുന്നത്.
തിരുനാളിന്‍റെ പ്രധാന ദിനമായ 23 ന് വൈകിട്ട് സന്ധ്യവന്ദത്തെത്തുടര്‍ന്ന് ക്രിസ്തുരാജന്‍റെ തിരുസ്വരൂപവും വഹിച്ച് നടക്കുന്ന ആഘോഷമായ തിരുസ്വരൂപ പ്രദക്ഷിണം ഉണ്ടാവും. ശഖുംമുത്തേക്കും കൊച്ച്വേളിയിലേക്കും നടക്കുന്ന പ്രദക്ഷിണം തുടര്‍ന്ന് പളളിയങ്കണത്തില്‍ സമാപിക്കും.
24 ഞായറാഴ്ച വൈികിട്ട് 5.30 അതിരൂപതാമെത്രാന്‍ ഡോ. തോമസ് ജെ നെറ്റോ മുഖ്യ കാര്‍മ്മികനാവുന്ന പൊന്തിഫിക്കല്‍ ദിവ്യബലിയോടെയാണ് തിരുനാളിന് സമാപനമാവുന്നത്.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.