
അനില്‍ ജോസഫ്
തിരുവനന്തപുരം : വെട്ടുകാട് ദേവാലയത്തിലെ നിലവറ ദേവാലയം ആശീര്‍വദിച്ചു. തിരുവനന്തപുരം അതിരൂപതാ മെത്രാന്‍ ഡോ.തോമസ് ജെ നെറ്റോ ആശീര്‍വദകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി.
ദേവാലയത്തിന്‍റെ താഴത്തെ നിലയിലെ ക്രിസ്തൂസ് റെക്സ് കോര്‍പ്പൂസ് ക്രിസ്റ്റി നിത്യാരാധന ചാപ്പലും ഇതിനോടൊപ്പം ആശീവര്‍ദിച്ചു. പരിശുദ്ധാത്മാവിന്‍റെ ഗാനം ആലപിച്ച് മെഴുകു തിരി തെളിച്ചാണ് തിരുകര്‍മ്മങ്ങള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് നിലവറ ദേവാലയത്തിന്‍റെ അള്‍ത്താര ആശീര്‍വദിച്ചു. ആരാധനാചാപ്പലിനൊപ്പം മ്യൂസിയവും ഉദ്ഘാടനം ചെയ്യ്തു.
പ്രധാന ദേവാലയത്തില്‍ നടന്ന പൊന്തിഫിക്കല്‍ ദിവ്യബലിക്ക് അഭിവന്ദ്യ പിതാവ് നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന ദിവ്യ കാരുണ്യ ആരാധനക്കും ദിവ്യകാരുണ്യ പ്രദക്ഷണിണത്തിനും ശേഷമാണ് തിരുകര്‍മ്മള്‍ സമാപിച്ചത്.
ഈ വരുന്ന 15 ന് ആരംഭിക്കുന്ന വെട്ടുകാട് ദേവാലയത്തിലെ തീര്‍ഥാടന തിരുനാളിന് മുന്നോടിയായാണ് ആശീര്‍വാദ കര്‍മ്മങ്ങള്‍ നടന്നത്. തീര്‍ഥാടന തിരുനാള്‍ രൂപതയുടെ സഹായ മെത്രാന്‍ ഡോ.ആര്‍ ക്രിസ്തുദാസിന്‍റെ പൊന്തിഫിക്കല്‍ ദിവ്യബലിയോടെ ആരംഭിക്കും കൊടിയേറ്റ് കര്‍മ്മം ഇടവക വികാരി ഫാ.വൈ എം എഡിസന്‍ നിര്‍വ്വഹിക്കും. 24 നാണ് തീര്‍ഥാടനത്തിന് സമാപനമാവുന്നത്.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.