
ജോയി കരിവേലി
വത്തിക്കാന്‍ സിറ്റി: പാവപ്പെട്ടവര്‍ക്കായുള്ള ലോകദിനാചരണത്തിന്റെ ഭാഗമായാണ് ഞായറാഴ്ച, ഫ്രാന്‍സീസ് പാപ്പാ, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുകയും, വിവിധ സംഘടനകളുടെയും ഇടവകസംഘങ്ങളുടെയും നേതൃത്വത്തില്‍ എത്തിയ 3000 ത്തോളം വരുന്ന പാവപ്പെട്ടവരുമൊത്ത് കൂടിക്കാഴ്ച നടത്തുകയും പോള്‍ ആറാമന്‍ ശാലയില്‍ ഉച്ചഭക്ഷണം കഴിക്കുകയും ചെയ്തത്.
കരുണയുടെ ജൂബിലി വര്ഷാചരണം സമാപിച്ചതിന്‍റെ അടുത്ത ദിവസം, അതായത് 2016 നവമ്പര്‍ 21 -നാണ് ഫ്രാന്‍സീസ് പാപ്പാ പാവപ്പെട്ടവര്‍ക്കായുള്ള ദിനാചരണം എല്ലാ വർഷവും നടത്തണമെന്ന് ആഹ്വാനം ചെയ്തത്. അങ്ങനെ 2017 നവംബർ 19 -ന് പാവപ്പെട്ടവര്‍ക്കായുള്ള പ്രഥമ ദിനാചരണം നടത്തപ്പെട്ടു. ലത്തീന്‍ റീത്തിന്‍റെ ആരാധനാക്രമമനുസരിച്ച്, ആണ്ടുവട്ടത്തിലെ സാധാരണകാലത്തിലെ മുപ്പത്തിമൂന്നാമത്തെ ഞായറാഴ്ചയാണ് പാവപ്പെട്ടവര്‍ക്കായുള്ള ദിനം ആചരിക്കപ്പെടുന്നത്. ഇക്കൊല്ലം ഇത് ഈ ഞായറാഴ്ചയായിരുന്നു.
പാവപ്പെട്ടവര്‍ക്കായുള്ള രണ്ടാം ലോകദിനാചരണത്തിന്റെ ഭാഗമായി വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍ ഒരുക്കിയിരിക്കുന്ന താല്ക്കാലിക രോഗപരിശോധനാചികിത്സാ കേന്ദ്രം, വെള്ളിയാഴ്ച വൈകുന്നേരം 4 മണിയോടെ ഫാന്‍സീസ് പാപ്പാ സന്ദര്‍ശിച്ചിരുന്നു. തികച്ചും അപ്രതീക്ഷിതമായ സന്ദര്ശനമായിരുന്നു ഇത്. ആ സമയത്ത് അവിടെ ഉണ്ടായിരുന്ന ആരോഗ്യപ്രവര്‍ത്തകരും വൈദ്യ പരിശോധനയ്ക്കായി എത്തിയിരുന്നവരുമൊത്ത് അല്പസമയം ചിലവഴിച്ച പാപ്പാ അവര്‍ക്കെല്ലാവര്‍ക്കും ആശീര്‍വ്വദിച്ച ജപമാലയും നല്കിയാണ് യാത്രയായത്. നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ സിമിതിയുടെ അദ്ധ്യക്ഷന്‍ ആര്‍ച്ച്ബിഷപ്പ് റീനൊ ഫിസിക്കേല്ല പാപ്പായ്ക്കൊപ്പം ഉണ്ടായിരുന്നു.
ആഗോളസഭാതലത്തില്‍ ആചരിക്കപ്പെടുന്ന പാവപ്പെട്ടവര്‍ക്കായുള്ള രണ്ടാം വർഷ ദിനാചരണത്തോടനുബന്ധിച്ച്, ഒരാഴ്ചയായി പാവപ്പെട്ടവര്‍ക്കായി വത്തിക്കാനിൽ ഒരുക്കിയിരുന്നതാണ് ഈ വൈദ്യപരിശോധന-ചികിത്സാ കേന്ദ്രം.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.