
സ്വന്തം ലേഖകന്‍
വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സീസ് പാപ്പായുടെ നാല്പത്തിയേഴാം വിദേശ അപ്പൊസ്തോലിക പര്യടനം നാളെ നടക്കും. ഏകദിന സന്ദര്‍ശനത്തില്‍ ഫ്രഞ്ച് ദ്വീപായ കോസിലെ അജക്സിയോ ആണ് സന്ദര്‍ശന വേദി. പാപ്പാ ഇതുവരെ 66 നാടുകളിലാണ് ഇടയസന്ദര്‍ശനം പൂര്‍ത്തീകരിച്ചിട്ടുളളത്.
‘മദ്ധ്യധരണിയിലെ ജനപ്രിയ മതാത്മകത’എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന ദ്വിദിന സമ്മേളനത്തിന്‍ന്‍റെ സമാപനത്തില്‍ പാപ്പ സംബന്ധിക്കും .
യേശു നന്മചെയ്തുകൊണ്ട് ചുറ്റിസഞ്ചരിച്ചു’ എന്നതാണ് ഈ സന്ദര്‍ശനത്തിന്‍റെ ആപ്തവാക്യം. അപ്പൊസ്തോല പ്രവര്‍ത്തനം പത്താം അദ്ധ്യായത്തിലെ മുപ്പത്തിയെട്ടാമത്തെ വാക്യത്തില്‍ നിന്ന് അടര്‍ത്തിയെടുത്തതാണ് സന്ദര്‍ശനത്തിന്‍റെ ഈ ആപ്തവാക്യം.
റോമിലെ അന്താരാഷ്ട്രവിമാനത്താവളത്തില്‍ നിന്ന്, അതായത്, ഫ്യുമിച്ചിനൊയില്‍ സ്ഥിതിചെയ്യുന്ന ലെയണാര്‍ദൊ ദ വിഞ്ചി, വിമാനത്താവളത്തില്‍ നിന്ന് പ്രാദേശിക സമയം രാവിലെ 9 മണക്ക് പുറപ്പെടുന്ന പാപ്പാ അജാക്സിയൊയില്‍, നപ്പൊളെയോന്‍ ബോനപ്പാര്‍ത്തെ രാജ്യാന്തര വിമാനത്താവളത്തില്‍ 9 മണിക്കെത്തും.
തുടര്‍ന്ന് സ്വര്‍ഗ്ഗാരോപിതനാഥയുടെ കത്തീഡ്രലില്‍ മെത്രാന്മാരും വൈദികരും വൈദിക വിദ്യാര്‍ഥികളും സമര്‍പ്പിതരുമായി കൂടിക്കാഴ്ച നടത്തുകയും ത്രികാലപ്രാര്‍ത്ഥന നയിക്കുകയും ചെയ്യും. ഉച്ചയ്ക്കു ശേഷം പാപ്പാ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കും. തദ്ദനന്തരം അജക്സിയൊയിലെ അന്താരാഷ്ട്രവിമാനത്താവളത്തിലേക്കു പോകുന്ന പാപ്പാ അവിടെവച്ച് ഫ്രാന്‍സിന്‍റെ പ്രസിഡന്‍റ് ഇമ്മാനുവേല്‍ മക്രോണുമായി കൂടിക്കാഴ്ച നടത്തും. അതിനു ശേഷം പാപ്പാ 6.15ന് റോമിലേക്കു മടങ്ങും.
പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ തിരുനാൾ വെറുമൊരു അപ്പക്കഷണത്തെ തന്റെ പ്രതിരൂപമായി തിരഞ്ഞെടുത്തതാണ് യേശുവിന്റെ ഏറ്റവും മനോഹരമായ നൈപുണ്യം. വിശുദ്ധിയുടെ പര്യായമാണ് അപ്പം…
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
This website uses cookies.