
സ്വന്തം ലേഖകന്‍
വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സീസ് പാപ്പായുടെ നാല്പത്തിയേഴാം വിദേശ അപ്പൊസ്തോലിക പര്യടനം നാളെ നടക്കും. ഏകദിന സന്ദര്‍ശനത്തില്‍ ഫ്രഞ്ച് ദ്വീപായ കോസിലെ അജക്സിയോ ആണ് സന്ദര്‍ശന വേദി. പാപ്പാ ഇതുവരെ 66 നാടുകളിലാണ് ഇടയസന്ദര്‍ശനം പൂര്‍ത്തീകരിച്ചിട്ടുളളത്.
‘മദ്ധ്യധരണിയിലെ ജനപ്രിയ മതാത്മകത’എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന ദ്വിദിന സമ്മേളനത്തിന്‍ന്‍റെ സമാപനത്തില്‍ പാപ്പ സംബന്ധിക്കും .
യേശു നന്മചെയ്തുകൊണ്ട് ചുറ്റിസഞ്ചരിച്ചു’ എന്നതാണ് ഈ സന്ദര്‍ശനത്തിന്‍റെ ആപ്തവാക്യം. അപ്പൊസ്തോല പ്രവര്‍ത്തനം പത്താം അദ്ധ്യായത്തിലെ മുപ്പത്തിയെട്ടാമത്തെ വാക്യത്തില്‍ നിന്ന് അടര്‍ത്തിയെടുത്തതാണ് സന്ദര്‍ശനത്തിന്‍റെ ഈ ആപ്തവാക്യം.
റോമിലെ അന്താരാഷ്ട്രവിമാനത്താവളത്തില്‍ നിന്ന്, അതായത്, ഫ്യുമിച്ചിനൊയില്‍ സ്ഥിതിചെയ്യുന്ന ലെയണാര്‍ദൊ ദ വിഞ്ചി, വിമാനത്താവളത്തില്‍ നിന്ന് പ്രാദേശിക സമയം രാവിലെ 9 മണക്ക് പുറപ്പെടുന്ന പാപ്പാ അജാക്സിയൊയില്‍, നപ്പൊളെയോന്‍ ബോനപ്പാര്‍ത്തെ രാജ്യാന്തര വിമാനത്താവളത്തില്‍ 9 മണിക്കെത്തും.
തുടര്‍ന്ന് സ്വര്‍ഗ്ഗാരോപിതനാഥയുടെ കത്തീഡ്രലില്‍ മെത്രാന്മാരും വൈദികരും വൈദിക വിദ്യാര്‍ഥികളും സമര്‍പ്പിതരുമായി കൂടിക്കാഴ്ച നടത്തുകയും ത്രികാലപ്രാര്‍ത്ഥന നയിക്കുകയും ചെയ്യും. ഉച്ചയ്ക്കു ശേഷം പാപ്പാ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കും. തദ്ദനന്തരം അജക്സിയൊയിലെ അന്താരാഷ്ട്രവിമാനത്താവളത്തിലേക്കു പോകുന്ന പാപ്പാ അവിടെവച്ച് ഫ്രാന്‍സിന്‍റെ പ്രസിഡന്‍റ് ഇമ്മാനുവേല്‍ മക്രോണുമായി കൂടിക്കാഴ്ച നടത്തും. അതിനു ശേഷം പാപ്പാ 6.15ന് റോമിലേക്കു മടങ്ങും.
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
This website uses cookies.