
സ്വന്തം ലേഖകന്‍
വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സീസ് പാപ്പായുടെ ബാല്‍ക്കന്‍ നാടുകളിലേക്കുളള പര്യടനം ആരംഭിച്ചു. ഇന്നലെ ആരംഭിച്ച പര്യടനത്തില്‍ പാപ്പാ ചൊവ്വാഴ്ച ഉത്തര മാസിഡോണിയായിലും സന്ദർശനം നടത്തും.
ഫ്രാന്‍സീസ് പാപ്പായുടെ 29-ാമത് വിദേശ അപ്പസ്തോലിക പര്യടനമാണിത്. ഇന്നലെ ആരംഭിച്ച ത്രിദിന സന്ദര്‍ശനത്തില്‍ ബാള്‍ക്കന്‍ നാടുകളായ ബള്‍ഗേറിയയും ഉത്തര മാസിഡോണിയയും ആണ് ഇടയസന്ദര്‍ശനത്തിന്‍റെ വേദികള്‍.
ഇന്നലെ രാവിലെ റോമിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ബള്‍ഗേറിയയിലേക്കു പുറപ്പെട്ട പാപ്പാ രണ്ടു ദിവസം; അതായത്, ഞായറും തിങ്കളും അവിടെ ചിലവഴിക്കും. ചൊവ്വാഴ്ച ഉത്തര മാസിഡോണിയയിലേക്കു പുറപ്പെടുന്ന പാപ്പാ അന്നു രാത്രി വത്തിക്കാനില്‍ തിരിച്ചെത്തും.
രണ്ടു നാടുകളിലുമായി പാപ്പാ വ്യോമ-കര മാര്‍ഗ്ഗങ്ങളിലൂടെ 2057 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കും, 12 പ്രഭാഷണങ്ങള്‍ നടത്തും. റോമില്‍ നിന്ന് സോഫിയായിലേക്കുള്ള വ്യോമദൂരം 895 കിലോമീറ്ററും യാത്രാസമയം 2 മണിക്കൂറുമാണ്. ബള്‍ഗേറിയായും ഇന്ത്യയും തമ്മില്‍ 2 മണിക്കൂറും 30 മിനിറ്റും സമയവിത്യാസമുണ്ട്. അതായത്, ഇന്ത്യ അത്രയും സമയം മുന്നിലാണ്.
പാപ്പായുടെ ഈ ഇടയസന്ദര്‍ശനത്തിലെ രണ്ടാമെത്ത വേദിയായ ഉത്തര മാസിഡോണിയയും ഇന്ത്യയും തമ്മിലും സമയ വിത്യാസമുണ്ട്. ഇന്ത്യ ആനാടിനെ അപേക്ഷിച്ച് 3 മണിക്കൂറും 30 മിനിറ്റും മുന്നിലാണ്.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.