
സ്വന്തം ലേഖകൻ
നെടുമങ്ങാട്: ഡീക്കൻ റോഷൻ ആന്റണി പൗരോഹിത്യം സ്വീകരിച്ചപ്പോൾ ‘തങ്ങളുടെ ഒരു മകൻ’ വൈദീകനായി അഭിക്ഷിത്തനായതിന്റെ സന്തോഷത്തിലായിരുന്നു തേവൻപാറ ക്രിസ്തുകിരൺ ബോയ്സ് ഹോമിലെ സന്യാസിനികൾ. ഒബ്‌ലൈറ്റ് സിസ്റ്റേഴ്സ് ഓഫ് സേക്രഡ് ഹാർട്ട് ഓഫ് ജീസസ് കോൺഗ്രിഗേഷനിലെ സന്യാസിനികൾ നടത്തുന്ന ക്രിസ്തുകിരൺ ബോയ്സ് ഹോമിലെ രണ്ടാമത്തെ ബാച്ചിലെ അംഗമായിരുന്നു ഫാ.റോഷൻ ആന്റണി.
ശനിയാഴ്ച വൈകുന്നേരം 3-മണിക്ക് വലിയതുറ സെന്റ് അന്റണീസ് ഫെറോന ദേവാലയത്തില്‍ വച്ച്
ഭോപ്പാൽ ആർച്ച് ബിഷപ്പ് മോസ്റ്റ്.റവ.ഡോ.ലിയോ കോർണെല്ലോ SVD യിൽ നിന്ന് കൈവെപ്പു ശുശ്രൂഷയിലൂടെ വൈദീക പട്ടം സ്വീകരിച്ചു. തിരുവനന്തപുരം അതിരൂപതാ സഹായ മെത്രാൻ റവ.ഡോ.ക്രിസ്തുദാസ് രാജപ്പനും സന്നിഹിതനായിരുന്നു.
റോഷൻ ആന്റണി ക്രിസ്തുകിരൺ ബോയ്സ് ഹോമിൽ അംഗമായത് 2001-ലായിരുന്നു, അതായത് അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ. തുടർന്ന് 2004-ൽ എട്ടാം ക്ലാസ്സിൽ പ്രവേശിച്ചപ്പോൾ മുതിർന്ന കുട്ടികൾക്കുവേണ്ടിയുള്ള ആര്യനാട് ആശാനികേതനിലേയ്ക്ക് പോയി. 2007-ൽ SSLC പഠനം പൂർത്തിയാക്കിയ റോഷൻ ഭോപാൽ രൂപതയ്ക്കുവേണ്ടി സെമിനാരി പഠനങ്ങൾ ആരംഭിച്ചു. ഫിലോസഫി പഠനം ക്രൈസ്റ്റ് പ്രേമാലയ റീജിയണൽ ഫിലോസഫേറ്റ് ഭോപ്പാലിലും, തീയോളജി പഠനം ക്രൈസ്റ്റ് പ്രേമാലയ റീജിയണൽ തിയോളഗേറ്റ് ആഷ്ടയിലും പൂർത്തിയാക്കി.
തന്റെ വൈദീക പട്ടസ്വീകരണത്തിനു ശേഷം നന്ദി പ്രകടനം നടത്തിയപ്പോൾ ഒബ്‌ലൈറ്റ് സിസ്റ്റേഴ്‌സിനെ പ്രത്യേകിച്ച് സിസ്റ്റർ ബിനുവിനെ ‘തന്റെ രണ്ടാം അമ്മ’ എന്നാണ് സംബോധന ചെയ്തത്. ഇനിയും കൂടുതൽ പേർ വൈദീക ജീവിതത്തിലേയ്ക്ക് പ്രവേശിക്കുന്നതും കാത്തിരിക്കുകയാണ് ഈ ഒബ്‌ലൈറ്റ് സിസ്റ്റേഴ്സ് ഓഫ് സേക്രഡ് ഹാർട്ട് ഓഫ് ജീസസ് കോൺഗ്രിഗേഷനിലെ അമ്മമാർ.
വലിയതുറയിൽ ആന്റണി ഡിസിൽവ-മെറ്റിൽഡ ആന്റണി ദമ്പതികളാണ് മാതാപിതാക്കൾ, റോബിൻ ആന്റണി സഹോദരനാണ്.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.