
സ്വന്തം ലേഖകൻ
നെടുമങ്ങാട്: ഡീക്കൻ റോഷൻ ആന്റണി പൗരോഹിത്യം സ്വീകരിച്ചപ്പോൾ ‘തങ്ങളുടെ ഒരു മകൻ’ വൈദീകനായി അഭിക്ഷിത്തനായതിന്റെ സന്തോഷത്തിലായിരുന്നു തേവൻപാറ ക്രിസ്തുകിരൺ ബോയ്സ് ഹോമിലെ സന്യാസിനികൾ. ഒബ്‌ലൈറ്റ് സിസ്റ്റേഴ്സ് ഓഫ് സേക്രഡ് ഹാർട്ട് ഓഫ് ജീസസ് കോൺഗ്രിഗേഷനിലെ സന്യാസിനികൾ നടത്തുന്ന ക്രിസ്തുകിരൺ ബോയ്സ് ഹോമിലെ രണ്ടാമത്തെ ബാച്ചിലെ അംഗമായിരുന്നു ഫാ.റോഷൻ ആന്റണി.
ശനിയാഴ്ച വൈകുന്നേരം 3-മണിക്ക് വലിയതുറ സെന്റ് അന്റണീസ് ഫെറോന ദേവാലയത്തില്‍ വച്ച്
ഭോപ്പാൽ ആർച്ച് ബിഷപ്പ് മോസ്റ്റ്.റവ.ഡോ.ലിയോ കോർണെല്ലോ SVD യിൽ നിന്ന് കൈവെപ്പു ശുശ്രൂഷയിലൂടെ വൈദീക പട്ടം സ്വീകരിച്ചു. തിരുവനന്തപുരം അതിരൂപതാ സഹായ മെത്രാൻ റവ.ഡോ.ക്രിസ്തുദാസ് രാജപ്പനും സന്നിഹിതനായിരുന്നു.
റോഷൻ ആന്റണി ക്രിസ്തുകിരൺ ബോയ്സ് ഹോമിൽ അംഗമായത് 2001-ലായിരുന്നു, അതായത് അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ. തുടർന്ന് 2004-ൽ എട്ടാം ക്ലാസ്സിൽ പ്രവേശിച്ചപ്പോൾ മുതിർന്ന കുട്ടികൾക്കുവേണ്ടിയുള്ള ആര്യനാട് ആശാനികേതനിലേയ്ക്ക് പോയി. 2007-ൽ SSLC പഠനം പൂർത്തിയാക്കിയ റോഷൻ ഭോപാൽ രൂപതയ്ക്കുവേണ്ടി സെമിനാരി പഠനങ്ങൾ ആരംഭിച്ചു. ഫിലോസഫി പഠനം ക്രൈസ്റ്റ് പ്രേമാലയ റീജിയണൽ ഫിലോസഫേറ്റ് ഭോപ്പാലിലും, തീയോളജി പഠനം ക്രൈസ്റ്റ് പ്രേമാലയ റീജിയണൽ തിയോളഗേറ്റ് ആഷ്ടയിലും പൂർത്തിയാക്കി.
തന്റെ വൈദീക പട്ടസ്വീകരണത്തിനു ശേഷം നന്ദി പ്രകടനം നടത്തിയപ്പോൾ ഒബ്‌ലൈറ്റ് സിസ്റ്റേഴ്‌സിനെ പ്രത്യേകിച്ച് സിസ്റ്റർ ബിനുവിനെ ‘തന്റെ രണ്ടാം അമ്മ’ എന്നാണ് സംബോധന ചെയ്തത്. ഇനിയും കൂടുതൽ പേർ വൈദീക ജീവിതത്തിലേയ്ക്ക് പ്രവേശിക്കുന്നതും കാത്തിരിക്കുകയാണ് ഈ ഒബ്‌ലൈറ്റ് സിസ്റ്റേഴ്സ് ഓഫ് സേക്രഡ് ഹാർട്ട് ഓഫ് ജീസസ് കോൺഗ്രിഗേഷനിലെ അമ്മമാർ.
വലിയതുറയിൽ ആന്റണി ഡിസിൽവ-മെറ്റിൽഡ ആന്റണി ദമ്പതികളാണ് മാതാപിതാക്കൾ, റോബിൻ ആന്റണി സഹോദരനാണ്.
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
This website uses cookies.