
വത്തിക്കാന്‍ സിറ്റി : പൗരോഹിത്യവഴിയില്‍ അന്‍പത്തിയഞ്ചു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി അഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് പാപ്പാ
1969 ല്‍ വൈദീകപട്ടം സ്വീകരിച്ച ഫ്രാന്‍സിസ് പാപ്പാ തന്‍റെ ഇരുപത്തിയൊന്നാമത്തെ വയസിലാണ് സെമിനാരി പഠനം ആരംഭിക്കുന്നത്. 19-ാമത്തെ വയസില്‍ ബെര്‍ഗോഗ്ലിയോക്ക് കുമ്പസാര ത്തില്‍ ഉണ്ടായ ദൈവീക സാന്നിധ്യമാണ് പിന്നീട് തന്നിലെ ദൈവവിളി തിരിച്ചറിയുവാന്‍ ഇടയാക്കിയത്
1969 ഡിസംബര്‍ പതിമൂന്നാം തീയതിയാണ് കോര്‍ദോബായിലെ മെത്രാപ്പോലീത്തയായിരുന്ന മോണ്‍സിഞ്ഞോര്‍ രാമോന്‍ ഹോസെ കാസ്റ്റെജ്ജോയുടെ കൈവയ്പുശുശ്രൂഷയാല്‍ ബെര്‍ഗോഗ്ലിയോ വൈദികനായി അഭിഷേകം ചെയ്യപ്പെട്ടത്.
തന്‍റെ ദൈവവിളിയെ, വിശുദ്ധ മത്തായിയുടെ ദൈവവിളിയോടാണ് ഫ്രാന്‍സിസ് പാപ്പാ സാമ്യപ്പെടുത്തി സംസാരിച്ചിരുന്നത്. പാപിയായ തന്നെ ദൈവം തന്‍റെ വിരല്‍ നീട്ടി കൃപ തന്നതിന്‍റെ ഫലമാണ് തന്‍റെ ജീവിതം വൈദികവൃത്തിയില്‍ മുന്‍പോട്ട് പോകുന്നതെന്നു ഫ്രാന്‍സിസ് പാപ്പാ നല്‍കിയ അഭിമുഖസംഭാഷണങ്ങളില്‍ പലപ്പോഴും സൂചിപ്പിച്ചിരുന്നു.
1958 മാര്‍ച്ച് 11ന് ഈശോസഭാ സെമിനാരിയില്‍ പ്രവേശിച്ച ഫ്രാന്‍സിസ് പാപ്പാ, തത്വശാസ്ത്രവും, ദൈവശാസ്ത്രവും പഠിക്കുകയും, 1964 മുതല്‍ വിവിധ കോളജുകളില്‍ സാഹിത്യവും മനഃശാസ്ത്രവും പഠിപ്പിക്കുകയും ചെയ്തു.
തുടര്‍ന്ന് മെത്രാനായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍, തന്‍റെ ജീവിത ആദര്ശവാക്യമായി തിരഞ്ഞെടുത്ത വാചകം പിന്നീട് പരിശുദ്ധ പിതാവിന്‍റെ ജീവിതത്തിലൂടെ തെളിയിക്കപ്പെട്ടതാണ്, ‘കരുണയോടെ അവനെ നോക്കുകയും അവനെ തിരഞ്ഞെടുക്കുകയു ചെയ്തു’ എന്നതായിരുന്നു വചനം അന്നുമുതല്‍, ‘അടുപ്പം, അനുകമ്പ, ആര്‍ദ്രത’ എന്നിവ തന്‍റെ ജീവിതത്തില്‍ ഫ്രാന്‍സിസ് പാപ്പാ അഭംഗുരം കാത്തുസൂക്ഷിച്ചിരുന്നുവെന്നതിനു നിരവധിയാളുകള്‍ സാക്ഷികളാണ്.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.