
ഫാ. വില്യം നെല്ലിക്കൽ
വത്തിക്കാൻ സിറ്റി: ഗ്രീസിലെ ഏതന്‍സ് നഗരത്തിനടുത്തുണ്ടായ വൻ തീപിടുത്തത്തില്‍ ഫ്രാന്‍സിസ് പാപ്പാ അഗാധമായ തന്റെ ദുഃഖം അറിയിച്ചു.
ടെലിഗ്രാം സന്ദേശത്തിലൂടെ ഭരണാധികാരികളെയും സഭാനേതൃത്വത്തെയുമാണ് പാപ്പാ സാന്ത്വനം അറിയിച്ചത്.
കാട്ടുതീയുടെ ദുരന്തത്തില്‍പ്പെട്ട ഗ്രീസിലെ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച പാപ്പാ മരണമടഞ്ഞവരെ ദൈവകരങ്ങളില്‍ സമര്‍പ്പിച്ചു പ്രാര്‍ത്ഥിച്ചു. പരേതരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയും മുറിപ്പെട്ടവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു.
അതുപോലെ തന്നെ, ദുരന്തത്തില്‍ വിഷമിക്കുന്ന സകലരെയും ദൈവത്തിന്‍റെ കരുണയുള്ള സ്നേഹത്തിനു സമര്‍പ്പിച്ചുകൊണ്ടും, രക്ഷാപ്രവര്‍ത്തനങ്ങളില്‍ വ്യപൃതരായവര്‍ക്കും തന്‍റെ സാന്ത്വനസാമീപ്യം അറിയിച്ചുകൊണ്ടുമാണ് പാപ്പായുടെ സന്ദേശം.
ജൂലൈ 23 തിങ്കളാഴ്ച രാത്രിയിലുണ്ടായ വൻ തീപിടിത്തത്തിൽ ഏതന്‍സ് നഗരത്തിനടുത്ത് ആറ്റിക്ക പ്രവിശ്യയില്‍ 74 പേര്‍ മരണമടയുകയും
200-ഓളംപേര്‍ മുറിപ്പെടുകയും ചെയ്തിട്ടുണ്ട്.
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
This website uses cookies.