Categories: Daily Reflection

വിശ്വാസബോധ്യവും നിത്യജീവന്റെ വെളിച്ചവും ലഭിച്ചവരാണ് നമ്മൾ

വിശ്വാസബോധ്യവും നിത്യജീവന്റെ വെളിച്ചവും ലഭിച്ചവരാണ് നമ്മൾ

ജറെമിയ 2:1-3.7-8,12-13
മത്തായി 13:10-17

“സ്വര്‍ഗരാജ്യത്തിന്റെ രഹസ്യങ്ങള്‍ അറിയാനുള്ള വരം നിങ്ങള്‍ക്കാണു ലഭിച്ചിരിക്കുന്നത്‌. അവര്‍ക്ക്‌ അതു ലഭിച്ചിട്ടില്ല”.

സ്നേഹമുള്ളവരെ, ക്രിസ്തുവിനോട് ശിഷ്യന്‍മാര്‍ ചോദിക്കുന്നു: ‘നീ അവരോട്‌ ഉപമകള്‍ വഴി സംസാരിക്കുന്നതെന്തുകൊണ്ട്‌?’ ക്രിസ്തുവിന്റെ ഇതിനുള്ള മറുപടി ഓരോ ക്രിസ്ത്യാനിക്കും ഉള്ള മറുപടിയാണ്.

ക്രിസ്തു വളരെ വ്യക്തമായി എന്നോടും നിങ്ങൾ ഓരോരുത്തരോടും പറയുന്നു : “സ്വര്‍ഗരാജ്യത്തിന്റെ രഹസ്യങ്ങള്‍ അറിയാനുള്ള വരം നിങ്ങള്‍ക്കാണു ലഭിച്ചിരിക്കുന്നത്‌. അവര്‍ക്ക്‌ അതു ലഭിച്ചിട്ടില്ല”. നോക്കുക, എത്രയോ ഭാഗ്യമുള്ളവരാണ് നമ്മൾ. ഇത്രയധികം, വിശ്വാസബോധ്യവും നിത്യജീവന്റെ വെളിച്ചവും ലഭിച്ചിട്ടും നമ്മൾ പലപ്പോഴും പതറിപ്പോകുന്നില്ലേ?

ക്രിസ്തു രഹസ്യങ്ങൾ ലഭിച്ചിരിക്കുന്ന നമ്മുടെ ഉത്തരവാദിത്വം, ലഭ്യമായ ക്രിസ്തു രഹസ്യങ്ങളെ മറ്റുള്ളവരിലേക്ക് പകരുകയാണ്. ഇതിനർത്ഥം, മതത്തിന്റെ പരിവർത്തനമല്ല, മറിച്ച് മനസിന്റെ പരിവർത്തനത്തിനായുള്ള പകർന്നുകൊടുക്കൽ. ഇന്ന്, നമ്മെ ഭരമേല്പിച്ചിരിക്കുന്ന വലിയ ദൗത്യവും ഇത് തന്നെയാണ്, ക്രിസ്തുവിനെ മറ്റുള്ളവരിലേക്ക് പകർന്നു കൊടുക്കുക.

പരിശുദ്ധ ഫ്രാൻസിസ് പാപ്പാ ക്രിസ്തുവിനെ മറ്റുള്ളവരിലേക്ക് പകർന്നു കൊടുക്കുന്നത്തിനായി നമ്മോട് പറയുന്നത് “ജീവിത സാക്ഷ്യം നൽകുക” എന്നാണ്. എന്റെ അനുദിന ജീവിതം ക്രിസ്തുവിനു സാക്ഷ്യം നൽകലാണോ എന്ന് ചിന്തിക്കുവാൻ യേശു നമ്മോട് ആവശ്യപ്പെടുന്നു. ഓരോ ക്രിസ്ത്യാനിയും വിളിക്കപ്പെട്ടിരിക്കുന്നത് സാക്ഷ്യം നൽകുന്നതിനാണ് എന്ന യാഥാർഥ്യം മറക്കാതിരിക്കാം.

യേശു പറയുന്ന ദൈവരാജ്യത്തിന്റെ രഹസ്യങ്ങൾ ഒരുവനിൽ ജ്ഞാനസ്നാനത്തിലൂടെ ലഭ്യമാകുന്ന കൃപാവരങ്ങൾ തന്നെയാണ്. ആ പരിശുദ്ധാത്മാവിന്റെ സാന്നിധ്യ അനുഭവം നിലനിറുത്തിയല്ലാതെ സ്വർഗ്ഗരാജ്യത്തിന്റെ രഹസ്യങ്ങൾ പങ്കുവയ്ക്കുവാൻ നമുക്ക് കഴിയില്ല. കാരണം, അത് ഒരു കൃപയാണ് – വിശ്വാസം കൊണ്ട് മാത്രം ലഭ്യമാകുന്ന കൃപ.

സ്നേഹമുള്ളവരെ, ക്രിസ്തുനാഥൻ നമുക്ക് നൽകുന്ന ഈ വലിയ ഉറപ്പിൽ, ഉറച്ച് വിശ്വസിക്കാം. നമുക്ക് നൽകപ്പെട്ടിരിക്കുന്നു വലിയ കൃപയെക്കുറിച്ച് ബോധ്യവും കൃതജ്ഞതയും ഉള്ളവരായിരിക്കാം. അങ്ങനെ, “സ്വര്‍ഗരാജ്യത്തിന്റെ രഹസ്യങ്ങള്‍ അറിയാനുള്ള വരം നിങ്ങള്‍ക്കാണു ലഭിച്ചിരിക്കുന്നത്‌” എന്ന ക്രിസ്തുവാക്യം പൂർണ്ണതയിൽ ജീവിക്കാം.

vox_editor

Share
Published by
vox_editor

Recent Posts

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

2 weeks ago

19th Sunday_2026_ധൈര്യമായിരിക്കുവിൻ (മത്താ 14: 22-33)

ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…

2 weeks ago

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

1 month ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

1 month ago

പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി ലിയോ പതിനാലാമന്‍ പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയിലെത്തി

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…

1 month ago

14th Sunday_2026_തിരസ്കരിക്കപ്പെട്ടവന്റെ പ്രാർത്ഥനയും പ്രത്യാശയും

ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…

2 months ago