Categories: Kerala

സുരക്ഷിതത്വം ഉറപ്പുവരുത്തുവാൻ സാധിക്കാത്ത സാഹചര്യങ്ങളിൽ ദേവാലയങ്ങൾ തുറക്കേണ്ടതില്ല; കെ.സി.ബി.സി.

കത്തോലിക്കാ സഭയിലെ എല്ലാ രൂപതകളിലും ഈ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്...

സ്വന്തം ലേഖകൻ

കൊച്ചി: സുരക്ഷിതത്വം ഉറപ്പുവരുത്തുവാൻ സാധിക്കാത്ത സാഹചര്യങ്ങളിൽ ദേവാലയങ്ങൾ തുറക്കേണ്ടതില്ലെന്ന നിലപാടിൽ കെ.സി.ബി.സി. കേന്ദ്രസർക്കാർ ആരാധനാലയങ്ങൾ തുറക്കാൻ അനുമതി നൽകിയതോടെ കേരളസർക്കാരും നിബന്ധനകളോടെ തുറക്കാൻ അനുമതി നൽകിയിരിക്കുന്നുണ്ടെങ്കിലും, എല്ലാ നിബന്ധനകളും കർശനമായി പാലിച്ചുകൊണ്ട് മാത്രമേ ദേവാലയങ്ങൾ തുറന്നു ആരാധനകൾ നടത്താവൂ എന്ന നിർബന്ധം സഭകൾക്കുളുണ്ടെന്നും, അപ്രകാരം സുരക്ഷിതത്വം ഉറപ്പു വരുത്തുവാൻ സാധിക്കാത്ത സാഹചര്യങ്ങളിൽ ദേവാലയങ്ങൾ തുറക്കേണ്ടതില്ലെന്നുമാണ് സഭയുടെ നിലപാടെന്ന് കെ.സി.ബി.സി.യുടെ ഔദ്യോഗിക വക്താവ് ഫാ.വർഗീസ് വള്ളിക്കാട്ട് പത്രക്കുറിപ്പിലൂടെ അറിയിച്ചു.

കെ.സി.ബി.സി. പത്രക്കുറിപ്പിന്റെ പൂർണ്ണരൂപം

കെ.സി.ബി.സി. പത്രക്കുറിപ്പ്

കൊച്ചി: കോവിഡ് 19-പ്രതിരോധത്തിന് ലോക്ക് ഡൗൺ പോളിസിയാണ് ലോകമെമ്പാടും, നമ്മുടെ രാജ്യത്തും ആദ്യമായി സ്വീകരിച്ച നടപടി. അതിന്റേതായ ഫലങ്ങൾ ലഭിക്കുകയും ചെയ്തു. എന്നാൽ രണ്ടാംഘട്ടം എന്ന രീതിയിൽ ഇളവുകളോടെ ജനജീവിതം സാധാരണ ഗതിയിലേക്ക് തിരിച്ചുകൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ എല്ലാ രാജ്യങ്ങളിലും നയവ്യത്യാസം വന്നിട്ടുണ്ട്. ഭാരതവും അത്തരമൊരു സമീപനമാണ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. അങ്ങനെ ജനങ്ങളുടെ യാത്രകൾ, അവശ്യസാധനങ്ങളുടെ വില്പന, നിർമ്മാണപ്രവർത്തനങ്ങൾ, ബാറ്ററികളുടെ പ്രവർത്തനം, സർക്കാർ ഓഫീസുകളുടെ പൂർണ്ണമായ പ്രവർത്തനം എല്ലാം സാധാരണഗതിയിൽ ആകുന്നതോടെ മനുഷ്യന്റെ മൗലിക ആവശ്യങ്ങളിലൊന്നായ ദൈവാരാധനയും സാധാരണ ഗതിയിലാകണമെന്ന ആവശ്യം പല തലങ്ങളിലുയർന്നു. വ്യത്യസ്ത അഭിപ്രായങ്ങളുണ്ടായി. ഈ പശ്ചാത്തലത്തിൽ, കേന്ദ്രസർക്കാർ ആരാധനാലയങ്ങൾ തുറക്കാൻ അനുമതി നൽകിയതോടെ കേരളസർക്കാരും നിബന്ധനകളോടെ തുറക്കാൻ അനുമതി നൽകുകയാണ് ചെയ്തിരിക്കുന്നത്.

ഈ അനുമതി നടപ്പാക്കുന്നത് നടപ്പാക്കുമ്പോൾ പാലിക്കേണ്ട എല്ലാ നിബന്ധനകളും കർശനമായി പാലിച്ചുകൊണ്ടുമാത്രമേ ദേവാലയങ്ങൾ തുറന്ന് ആരാധനകൾ നടത്താവൂ എന്ന നിർബന്ധം സഭകൾക്കുണ്ട്. അപ്രകാരം സുരക്ഷിതത്വം ഉറപ്പു വരുത്തുവാൻ സാധിക്കാത്ത സാഹചര്യങ്ങളിൽ ദേവാലയങ്ങൾ തുറക്കേണ്ടതില്ല എന്നതാണ് സഭയുടെ നിലപാട്. തുറന്നു കഴിഞ്ഞു ആരാധനകൾ നടന്നു വരുമ്പോൾ വൈറസ് വ്യാപനത്തിന് സാധ്യത ഉണ്ടായേക്കാമെന്നു ബോധ്യപ്പെട്ടാൽ ദേവാലയ കർമ്മങ്ങൾ നിർത്തി വയ്ക്കേണ്ടതുമാണ്. ഇപ്രകാരം വിവേകത്തോടെ പെരുമാറുവാൻ രൂപതാധികാരികൾക്ക് സാധിക്കും. കത്തോലിക്കാ സഭയിലെ എല്ലാ രൂപതകളിലും ഈ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്.

റവ.ഫാ.വർഗീസ് വള്ളിക്കാട്ട്
ഡെപ്യൂട്ടി സെക്രട്ടറി ജനറൽ
ഔദ്യോഗിക വക്താവ്, കെ.സി.ബി.സി./
ഡയറക്ടർ പി.ഓ.സി.

vox_editor

Recent Posts

Palm Sunday_2026_കുരിശിലേക്ക് ഒരു യാത്ര (മത്താ 26:14-27:66)

ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…

5 hours ago

5th Senday Lent_2016_സ്നേഹം മരണത്തെക്കാൾ ശക്തം (യോഹ 11:1-44)

തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…

1 week ago

4th Sunday Lent_2026_ആത്മീയ അന്ധതയുള്ളവർ (യോഹ 9: 1- 41)

തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…

2 weeks ago

4th Sunday_Lent_2026_യേശുവും സമരിയാക്കാരിയും (യോഹ 4: 5-42)

തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…

3 weeks ago

ശോഭപൂർണ്ണനായ യേശു (മത്താ 17: 1-9)

തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…

4 weeks ago

1st Sunday_Lent 2026_പ്രലോഭനങ്ങളും പ്രതികരണങ്ങളും (മത്താ. 4: 1-11)

തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…

1 month ago