
സ്വന്തം ലേഖകൻ
എറണാകുളം: I can’t breath എന്ന പേരിൽ പേരിൽ സംഗീത വിദ്യാർഥികളായ ഫാ.ജാക്‌സൺ കിഴവനയും, ഫാ.ജെറിൻ പാലത്തിങ്കലും ചേർന്നൊരുക്കിയ ആൽബം വംശീയതക്കെതിരെയുള്ള സമൂഹമനസാക്ഷിയുടെ പ്രതിഷേധമാവുകയാണ്. ‘ജാക്സൺ സേവ്യർ’ എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഈ ഗാനം ജനങ്ങളിലേക്ക് എത്തിയിരിക്കുന്നത്.
മെയ് 25-ന് അമേരിക്കയിലെ മിനസോട്ടയിൽ കൊല്ലപ്പെട്ട ജോർജ് ഫ്ലോയ്ഡ് എന്ന വ്യക്തിയുടെ വേദന ഹൃദയത്തെ ഞെരുക്കിയ നിമിഷങ്ങളുടെ ബാക്കിപത്രമാണ് ഈ ഗാനം എന്നാണ് ഇവർ പറയുന്നത്. ഫാ.ജാക്‌സൺ കിഴവനയും, ഫാ.ജെറിൻ പാലത്തിങ്കലും ചേർന്ന് ചിട്ടപ്പെടുത്തിയ ഗാനം ഫാ.കോറോത്ത് ജേക്കബാണ് എഡിറ്റ് ചെയ്തിരിക്കുന്നത്. ഇവർ മൂന്നുപേരും എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികരാണ്.
സാമൂഹിക പ്രതിബദ്ധത യോടൊപ്പം തന്നെ കലാ മൂല്യത്തിന് വളരെ പ്രാധാന്യം നൽകിയാണ് ഈ ഗാനത്തിന്റെ കമ്പോസിഷൻ നടത്തിയിരിക്കുന്നത്. ‘ബ്ലൂസ്’ പ്രോഗ്രഷനിൽ ‘റെഗ്ഗെ’ റിഥം സമ്മേളിക്കുന്ന രീതിയിലാണ് കമ്പോസിഷൻ. ഈ രണ്ടു സങ്കേതങ്ങളും ഉപയോഗിക്കാൻ കാരണമുണ്ട്. ബ്ലൂസ് 1870-കളിൽ ആഫ്രോ-അമേരിക്കൻ ഇടങ്ങളിൽ രൂപപ്പെട്ടതാണ്. ‘Stories’ നെകാൾ വികാരങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നതാണ് പ്രത്യേകിച്ച് ‘ഏകാകിത’ അവതരിപ്പിക്കുന്നതാണ് ബ്ലൂസ് കോമ്പോസിഷൻ. എന്നാൽ 1960-കളിൽ ജമൈക്കയിൽ രൂപപ്പെട്ടതാണ് റെഗ്ഗെ. ഓഫ് ബീറ്റ് സ്വഭാവമുള്ള ഈ സങ്കേതത്തിൽ അടിച്ചമർത്തപ്പെട്ടവരുടെ പ്രതിഷേധ ഭാവമാണ് പ്രധാനം. കൊല്ലപ്പെട്ട വ്യക്തിയുടെ സാംസ്കാരിക പശ്ചാത്തലത്തോട് ചേർന്നിരിക്കുന്നു എന്നതാണ് ഈ ഗാനത്തെ പ്രത്യേകതയുള്ളതാക്കുന്നത്.
Falsetto എന്ന വോക്കൽ ടെക്നിക്കും ഈ ഗാനത്തിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. സാധാരണ ശബ്ദ പരിധിക്ക് പുറത്ത് പാടേണ്ടി വരുമ്പോൾ ഗായകർ ഈ ടെക്നിക് ഉൾപ്പെടുത്താറുണ്ട് എന്നതാണ് പ്രത്യേകത. ജോർജ് ഫ്ലോയ്ഡ് മരണത്തോട് അനുബന്ധിച്ച് അമേരിക്കയിലും മറ്റെല്ലാ രാജ്യങ്ങളിലും പ്രതിഷേധം ഇരമ്പുന്ന ഈ സമയത്ത് വൈദികരുടെ ഈ ഗാനാവതരണത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. ജോർജ് ഫ്ലോയ്ഡിന്റെ മരണത്തോടനുബന്ധിച്ചുള്ള ഫ്രാൻസിസ് പാപ്പയുടെ വീഡിയോ വിചിന്തനവും ഈ ആൽബത്തിൽ ഉൾച്ചേർത്തിട്ടുണ്ട്.
വിയന്ന യൂണിവേഴ്സിറ്റിയിൽ ‘കോറൽ കണ്ടെക്‌ടിങ് ൽ’ മാസ്റ്റേഴ്സ് ചെയ്യുന്ന ഫാ.ജാക്‌സൺ കിഴവനയും, ‘ദ് ബാംഗ്ലൂർ കൺസർവേറ്ററിയിൽ’ മാസ്റ്റേഴ്സ് ചെയ്യുന്ന ഫാ.ജെറിനും മുൻപും ഇത്തരത്തിൽ കാലിക പ്രാധാന്യമുള്ള സംഗീതാവിഷ്കാരങ്ങൾ നടത്തിയിട്ടുണ്ട്.
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
This website uses cookies.