
സ്വന്തം ലേഖകൻ
എറണാകുളം: I can’t breath എന്ന പേരിൽ പേരിൽ സംഗീത വിദ്യാർഥികളായ ഫാ.ജാക്‌സൺ കിഴവനയും, ഫാ.ജെറിൻ പാലത്തിങ്കലും ചേർന്നൊരുക്കിയ ആൽബം വംശീയതക്കെതിരെയുള്ള സമൂഹമനസാക്ഷിയുടെ പ്രതിഷേധമാവുകയാണ്. ‘ജാക്സൺ സേവ്യർ’ എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഈ ഗാനം ജനങ്ങളിലേക്ക് എത്തിയിരിക്കുന്നത്.
മെയ് 25-ന് അമേരിക്കയിലെ മിനസോട്ടയിൽ കൊല്ലപ്പെട്ട ജോർജ് ഫ്ലോയ്ഡ് എന്ന വ്യക്തിയുടെ വേദന ഹൃദയത്തെ ഞെരുക്കിയ നിമിഷങ്ങളുടെ ബാക്കിപത്രമാണ് ഈ ഗാനം എന്നാണ് ഇവർ പറയുന്നത്. ഫാ.ജാക്‌സൺ കിഴവനയും, ഫാ.ജെറിൻ പാലത്തിങ്കലും ചേർന്ന് ചിട്ടപ്പെടുത്തിയ ഗാനം ഫാ.കോറോത്ത് ജേക്കബാണ് എഡിറ്റ് ചെയ്തിരിക്കുന്നത്. ഇവർ മൂന്നുപേരും എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികരാണ്.
സാമൂഹിക പ്രതിബദ്ധത യോടൊപ്പം തന്നെ കലാ മൂല്യത്തിന് വളരെ പ്രാധാന്യം നൽകിയാണ് ഈ ഗാനത്തിന്റെ കമ്പോസിഷൻ നടത്തിയിരിക്കുന്നത്. ‘ബ്ലൂസ്’ പ്രോഗ്രഷനിൽ ‘റെഗ്ഗെ’ റിഥം സമ്മേളിക്കുന്ന രീതിയിലാണ് കമ്പോസിഷൻ. ഈ രണ്ടു സങ്കേതങ്ങളും ഉപയോഗിക്കാൻ കാരണമുണ്ട്. ബ്ലൂസ് 1870-കളിൽ ആഫ്രോ-അമേരിക്കൻ ഇടങ്ങളിൽ രൂപപ്പെട്ടതാണ്. ‘Stories’ നെകാൾ വികാരങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നതാണ് പ്രത്യേകിച്ച് ‘ഏകാകിത’ അവതരിപ്പിക്കുന്നതാണ് ബ്ലൂസ് കോമ്പോസിഷൻ. എന്നാൽ 1960-കളിൽ ജമൈക്കയിൽ രൂപപ്പെട്ടതാണ് റെഗ്ഗെ. ഓഫ് ബീറ്റ് സ്വഭാവമുള്ള ഈ സങ്കേതത്തിൽ അടിച്ചമർത്തപ്പെട്ടവരുടെ പ്രതിഷേധ ഭാവമാണ് പ്രധാനം. കൊല്ലപ്പെട്ട വ്യക്തിയുടെ സാംസ്കാരിക പശ്ചാത്തലത്തോട് ചേർന്നിരിക്കുന്നു എന്നതാണ് ഈ ഗാനത്തെ പ്രത്യേകതയുള്ളതാക്കുന്നത്.
Falsetto എന്ന വോക്കൽ ടെക്നിക്കും ഈ ഗാനത്തിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. സാധാരണ ശബ്ദ പരിധിക്ക് പുറത്ത് പാടേണ്ടി വരുമ്പോൾ ഗായകർ ഈ ടെക്നിക് ഉൾപ്പെടുത്താറുണ്ട് എന്നതാണ് പ്രത്യേകത. ജോർജ് ഫ്ലോയ്ഡ് മരണത്തോട് അനുബന്ധിച്ച് അമേരിക്കയിലും മറ്റെല്ലാ രാജ്യങ്ങളിലും പ്രതിഷേധം ഇരമ്പുന്ന ഈ സമയത്ത് വൈദികരുടെ ഈ ഗാനാവതരണത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. ജോർജ് ഫ്ലോയ്ഡിന്റെ മരണത്തോടനുബന്ധിച്ചുള്ള ഫ്രാൻസിസ് പാപ്പയുടെ വീഡിയോ വിചിന്തനവും ഈ ആൽബത്തിൽ ഉൾച്ചേർത്തിട്ടുണ്ട്.
വിയന്ന യൂണിവേഴ്സിറ്റിയിൽ ‘കോറൽ കണ്ടെക്‌ടിങ് ൽ’ മാസ്റ്റേഴ്സ് ചെയ്യുന്ന ഫാ.ജാക്‌സൺ കിഴവനയും, ‘ദ് ബാംഗ്ലൂർ കൺസർവേറ്ററിയിൽ’ മാസ്റ്റേഴ്സ് ചെയ്യുന്ന ഫാ.ജെറിനും മുൻപും ഇത്തരത്തിൽ കാലിക പ്രാധാന്യമുള്ള സംഗീതാവിഷ്കാരങ്ങൾ നടത്തിയിട്ടുണ്ട്.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.