
സ്വന്തം ലേഖകൻ
എറണാകുളം: വിയന്നയിൽ ‘ചർച്ച് കോറൽ കണ്ടക്റ്റിംഗ്’ പഠിക്കുന്ന ജാക്സൺ സേവ്യർ സംഗീത സംവിധാനം നിർവഹിച്ച ‘ദൈവമേ നന്ദിയോടെ…’ എന്ന ഗാനം ദേവാലയ സംഗീത രംഗത്ത് മാറ്റത്തിന് തുടക്കം കുറിക്കുന്നു. സംഗീത ഉപകരണങ്ങൾ കൊണ്ട് ബഹളമയമായ ഭക്തിഗാന ശ്രേണിയിൽ നിന്ന് തീർത്തും വ്യത്യസ്തമായിട്ടാണ് ഈ ഗാനം പുറത്തിറക്കിയിരിക്കുന്നത്. ആദ്യാവസാനം നിറയുന്ന ഭക്തിമയമാണ് ഇതിന്റെ പ്രത്യേകത.
പരമാവധി സംഗീത ഉപകരണങ്ങൾ ഒഴിവാക്കിക്കൊണ്ടാണ് ഫാ.ജാക്സൺ സേവ്യർ ഈ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. വയലിൻ പാർട്സുകൾ വായിക്കുന്നതിനു പകരം അത് കൂട്ടമായി ആലപിച്ചിരിക്കുകയാണ്. സമൂഹമായുള്ള ഗാനാലാപനത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഈ ഗാനം ദേവാലയ സംഗീതത്തെ സ്നേഹിക്കുന്നവർക്ക് തീർച്ചയായും ഇഷ്ടപ്പെടും. ദേവാലയങ്ങളിലെ ഗാനാലാപന ഗ്രൂപ്പുകളെ മുൻനിർത്തി ചിട്ടപ്പെടുത്തിയ ഈ ഗാനം ഒറ്റക്ക് പാടിയാൽ ഇതിന്റെ ചൈതന്യം ചോർന്നു പോകുമെന്ന് ഫാ.ജാക്സൺ സേവ്യർ പറയുന്നു.
ആരാധനക്രമത്തിൽ സംഗീതത്തിന് പ്രാധാന്യം നൽകുന്നത് തന്നെയും ദൈവജനത്തിന്റെ പ്രാർത്ഥനയിൽ അവർക്ക് അത് സഹായകമാകണം എന്ന അർത്ഥത്തിലാണ്. വളരെ സാധാരണക്കാർക്കും പാടുവാൻ സാധിക്കുന്ന ഈണത്തിൽ ചിട്ടപ്പെടുത്തിയിരിക്കുന്ന ഈ ഗാനത്തിൽ അനുപല്ലവികൾ ധ്യാനാത്മകമായി ശ്രവിച്ച ശേഷം കോറസ്സായി പാടുവാൻ ഉദ്ദേശിച്ചിട്ടുള്ളതാണ്.
പ്രിൻസ് ജോസഫ് ഓർക്കസ്ട്രേഷൻ നൽകിയിരിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് ടെസ്സ ചാവറയാണ്.
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
This website uses cookies.