
സ്വന്തം ലേഖകൻ
എറണാകുളം: വിയന്നയിൽ ‘ചർച്ച് കോറൽ കണ്ടക്റ്റിംഗ്’ പഠിക്കുന്ന ജാക്സൺ സേവ്യർ സംഗീത സംവിധാനം നിർവഹിച്ച ‘ദൈവമേ നന്ദിയോടെ…’ എന്ന ഗാനം ദേവാലയ സംഗീത രംഗത്ത് മാറ്റത്തിന് തുടക്കം കുറിക്കുന്നു. സംഗീത ഉപകരണങ്ങൾ കൊണ്ട് ബഹളമയമായ ഭക്തിഗാന ശ്രേണിയിൽ നിന്ന് തീർത്തും വ്യത്യസ്തമായിട്ടാണ് ഈ ഗാനം പുറത്തിറക്കിയിരിക്കുന്നത്. ആദ്യാവസാനം നിറയുന്ന ഭക്തിമയമാണ് ഇതിന്റെ പ്രത്യേകത.
പരമാവധി സംഗീത ഉപകരണങ്ങൾ ഒഴിവാക്കിക്കൊണ്ടാണ് ഫാ.ജാക്സൺ സേവ്യർ ഈ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. വയലിൻ പാർട്സുകൾ വായിക്കുന്നതിനു പകരം അത് കൂട്ടമായി ആലപിച്ചിരിക്കുകയാണ്. സമൂഹമായുള്ള ഗാനാലാപനത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഈ ഗാനം ദേവാലയ സംഗീതത്തെ സ്നേഹിക്കുന്നവർക്ക് തീർച്ചയായും ഇഷ്ടപ്പെടും. ദേവാലയങ്ങളിലെ ഗാനാലാപന ഗ്രൂപ്പുകളെ മുൻനിർത്തി ചിട്ടപ്പെടുത്തിയ ഈ ഗാനം ഒറ്റക്ക് പാടിയാൽ ഇതിന്റെ ചൈതന്യം ചോർന്നു പോകുമെന്ന് ഫാ.ജാക്സൺ സേവ്യർ പറയുന്നു.
ആരാധനക്രമത്തിൽ സംഗീതത്തിന് പ്രാധാന്യം നൽകുന്നത് തന്നെയും ദൈവജനത്തിന്റെ പ്രാർത്ഥനയിൽ അവർക്ക് അത് സഹായകമാകണം എന്ന അർത്ഥത്തിലാണ്. വളരെ സാധാരണക്കാർക്കും പാടുവാൻ സാധിക്കുന്ന ഈണത്തിൽ ചിട്ടപ്പെടുത്തിയിരിക്കുന്ന ഈ ഗാനത്തിൽ അനുപല്ലവികൾ ധ്യാനാത്മകമായി ശ്രവിച്ച ശേഷം കോറസ്സായി പാടുവാൻ ഉദ്ദേശിച്ചിട്ടുള്ളതാണ്.
പ്രിൻസ് ജോസഫ് ഓർക്കസ്ട്രേഷൻ നൽകിയിരിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് ടെസ്സ ചാവറയാണ്.
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
This website uses cookies.