
പാലക്കാട്: വാക്കുകൾ വെറും കുമിളകളോ അക്ഷരക്കൂട്ടങ്ങളോ അല്ല. ചേരുവകൾ കൃത്യമാകുമ്പോൾ അതു താളബോധമുള്ള സംഗീതമായി പുനർജനിക്കും. ഇമ്പമാർന്ന ശബ്ദത്തിൽ ഹൃദയത്തോടു ചേർന്നുനിൽക്കും. അർഥവും സ്നേഹവും പ്രതീക്ഷയും വാരിക്കോരി നൽകും. രചനയിലും ശബ്ദത്തിലും ഈ കാവ്യനീതി കാലം പകർന്നുനൽകിയപ്പോൾ സിസ്റ്റർ ഡോ. ക്രിസ്റ്റി ആദ്യം പാട്ടുകാരിയായി. പിന്നെ രചനയും സംഗീതവും നിർവഹിച്ചു.
അധ്യാപിക, വൈസ് പ്രിൻസിപ്പൽ, പാട്ടുകാരി, രചയിതാവ്, സംഗീതസംവിധാനം എന്നീ മേഖലകളിലെല്ലാം സിസ്റ്റർ കൈയൊപ്പു ചാർത്തിക്കഴിഞ്ഞു.
പാലക്കാട് ജയ് ക്രിസ്റ്റോ പ്രൊവിൻസിലെ അംഗമായ സിസ്റ്റർ ക്രിസ്റ്റി സിഎംസി സ്വന്തമായി രചനയും സംഗീതവും നിർവഹിച്ച ആദ്യ ഭക്തിഗാന സിഡി പുറത്തിറങ്ങി. “ആ ഗേഹം അനശ്വര ഗേഹം” എന്ന പേരുള്ള സിഡിയിൽ മൃതസംസ്കാരവേളകളിൽ ആലപിക്കാനുതകുന്ന പ്രാർഥനാഗാനങ്ങളാണുള്
പാലക്കാട് രൂപതാധ്യക്ഷൻ മാർ ജേക്കബ് മനത്തോടത്ത് പ്രകാശനം നിർവഹിച്ച സിഡിയിൽ ബിഷപ്പിന്റെ അനുഗ്രഹപ്രഭാഷണവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഗാനാലാപനങ്ങളിലൂടെ പ്രശസ്തനായ കെസ്റ്ററാണ് മുഖ്യഗായകൻ. കൂടാതെ ആർ.വി. കപ്പൂച്ചിൻ (ഫാ. റോജർ), സിസ്റ്റർ എമിൽ മരിയ സിഎംസി, സിസ്റ്റർ ജെസ്ന സിഎംസി, ഫാ. സനിൽ കുറ്റിപ്പുഴക്കാരൻ എന്നിവരും പാടിയിട്ടുണ്ട്. സങ്കീർത്തനാലാപനത്തിലൊ
ആണ്ടുവട്ടത്തിലെ അഞ്ചാം ഞായർ പ്രകാശം: ദൈവത്തിന്റെ ഏറ്റവും സുന്ദരമായ നിർവചനങ്ങളിൽ ഒന്ന് (1യോഹ1:5). പക്ഷേ ഇന്നത്തെ സുവിശേഷഭാഗം വേറൊരു കാഴ്ചപ്പാടാണ്…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. കേരള കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ നാലാം ഞായർ "ജനക്കൂട്ടത്തെ കണ്ടപ്പോൾ യേശു മലയിലേക്കു കയറി". തന്നെ അനുഗമിക്കുന്നവരുടെ വേദന, കണ്ണുനീർ, അവർ അനുഭവിച്ച അനീതികൾ,…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. വിജയപുരം രൂപതാ കോർപ്പറേറ്റ്…
ആണ്ടുവട്ടത്തിലെ മൂന്നാം ഞായർ യോഹന്നാൻ ബന്ധനസ്ഥനായിരിക്കുന്നു. എല്ലാവർക്കുമുള്ള ഒരു സന്ദേശമായിരുന്നു അത്. രാജാവിന് അപ്രിയമായതൊന്നും പ്രസംഗിക്കരുത് എന്ന സന്ദേശം. ഭയത്തിന്റെ…
ആണ്ടുവട്ടത്തിലെ രണ്ടാം ഞായർ "ഇതാ, ദൈവത്തിന്റെ കുഞ്ഞാട്" - തന്റെ അടുത്തേക്ക് വരുന്ന നസ്രായനെ നോക്കി സ്നാപകൻ ശിഷ്യന്മാർക്ക് നൽകുന്ന…
This website uses cookies.