
പാലക്കാട്: വാക്കുകൾ വെറും കുമിളകളോ അക്ഷരക്കൂട്ടങ്ങളോ അല്ല. ചേരുവകൾ കൃത്യമാകുമ്പോൾ അതു താളബോധമുള്ള സംഗീതമായി പുനർജനിക്കും. ഇമ്പമാർന്ന ശബ്ദത്തിൽ ഹൃദയത്തോടു ചേർന്നുനിൽക്കും. അർഥവും സ്നേഹവും പ്രതീക്ഷയും വാരിക്കോരി നൽകും. രചനയിലും ശബ്ദത്തിലും ഈ കാവ്യനീതി കാലം പകർന്നുനൽകിയപ്പോൾ സിസ്റ്റർ ഡോ. ക്രിസ്റ്റി ആദ്യം പാട്ടുകാരിയായി. പിന്നെ രചനയും സംഗീതവും നിർവഹിച്ചു.
അധ്യാപിക, വൈസ് പ്രിൻസിപ്പൽ, പാട്ടുകാരി, രചയിതാവ്, സംഗീതസംവിധാനം എന്നീ മേഖലകളിലെല്ലാം സിസ്റ്റർ കൈയൊപ്പു ചാർത്തിക്കഴിഞ്ഞു.
പാലക്കാട് ജയ് ക്രിസ്റ്റോ പ്രൊവിൻസിലെ അംഗമായ സിസ്റ്റർ ക്രിസ്റ്റി സിഎംസി സ്വന്തമായി രചനയും സംഗീതവും നിർവഹിച്ച ആദ്യ ഭക്തിഗാന സിഡി പുറത്തിറങ്ങി. “ആ ഗേഹം അനശ്വര ഗേഹം” എന്ന പേരുള്ള സിഡിയിൽ മൃതസംസ്കാരവേളകളിൽ ആലപിക്കാനുതകുന്ന പ്രാർഥനാഗാനങ്ങളാണുള്
പാലക്കാട് രൂപതാധ്യക്ഷൻ മാർ ജേക്കബ് മനത്തോടത്ത് പ്രകാശനം നിർവഹിച്ച സിഡിയിൽ ബിഷപ്പിന്റെ അനുഗ്രഹപ്രഭാഷണവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഗാനാലാപനങ്ങളിലൂടെ പ്രശസ്തനായ കെസ്റ്ററാണ് മുഖ്യഗായകൻ. കൂടാതെ ആർ.വി. കപ്പൂച്ചിൻ (ഫാ. റോജർ), സിസ്റ്റർ എമിൽ മരിയ സിഎംസി, സിസ്റ്റർ ജെസ്ന സിഎംസി, ഫാ. സനിൽ കുറ്റിപ്പുഴക്കാരൻ എന്നിവരും പാടിയിട്ടുണ്ട്. സങ്കീർത്തനാലാപനത്തിലൊ
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല് പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
This website uses cookies.