
കണ്ണൂർ: കോട്ടയം അതിരൂപത ശ്രീപുരം ബിഷപ്‌സ് ഹൗസിൽ വേറിട്ടകാഴ്ചയായി വിളഞ്ഞുനിൽക്കുന്ന ചോളത്തോട്ടം. ശ്രീപുരം സ്‌കൂൾ കുട്ടികളുടെ പങ്കാളിത്തത്തിൽ അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിലിന്റെ മുഖ്യനേതൃത്വത്തിൽ കൃഷി ചെയ്‌ത ചോളമാണ് ഫലം ചൂടിനിൽക്കുന്നത്.
പുസ്തകത്താളിൽ മാത്രം കണ്ട ചോളം കൺമുന്നിൽ പൂത്തുനിൽക്കുമ്പോൾ വലിയ കൗതുകത്തോടെ കുട്ടികളും അതിനെ പരിപാലിക്കുന്നു. ക്‌നാനായ മലബാർ കുടിയേറ്റ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ചു സാമുഹികസേവന പ്രസ്ഥാനമായ മലബാർ സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ജൈവഗ്രാമം പദ്ധതിയുടെ ഭാഗമായി ലഭിച്ച വിത്തിനങ്ങൾ ആണ് കൃഷിക്കു പ്രയോജനപ്പെടുത്തിയത്.
എല്ലാ ഭവനങ്ങളിലും ഈ പദ്ധതിയുടെ വ്യാപനം വഴി ജൈവപരിസ്ഥിതി മേഖലയിൽ പുത്തൻ ഉണർവ് നൽകാൻ സാധിച്ചു. ശ്രീപുരം ബിഷപ്‌സ് ഹൗസിലെ വൈദികരുടെയും മുതിർന്നവരുടെയും കുട്ടികളുടെയും കൂട്ടായ്മയിൽ വിളഞ്ഞ ചോളം സമൂഹത്തിനുള്ള നല്ലപാഠം കൂടിയാണ്. ചോളത്തിന്റെ ആദ്യ വിളവെടുപ്പ് മാർ ജോസഫ് പണ്ടാരശേരിൽ നിർവഹിച്ചു.
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
This website uses cookies.