
നെയ്യാറ്റിന്‍കര: വെളിച്ചത്തെ തേടിയുളള യാത്രയിലായിരിക്കണം എപ്പോഴും മനുഷ്യ ജീവിതമെന്ന് കിഡ്‌നി ഫൗണ്ടേഷൻ ചെയർമാൻ ഫാ. ഡേവിസ് ചിറമേൽ.
അവയവദാനം നടത്തുന്നവർ സമൂഹത്തിന് നൽകുന്നത് സഹജീവിയോടുളള നിസ്വാർദ്ധമായ സ്‌നേഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നെയ്യാറ്റിൻകര രൂപതാ വൈദികരുടെ പ്രെസ്ബിത്തേരിയത്തിൽ സംസാരിക്കുകയായിരുന്നു ഫാ. ഡേവിസ് ചിറമേൽ. നന്‍മയെ കൂടുതൽ പ്രകാശിപ്പിക്കുമ്പോഴാണ് സമൂഹത്തിൽ ചൈതന്യമുളള വ്യക്‌ത്തിത്വങ്ങൾ ഉണ്ടാകുന്നതെന്നും അദേഹം പറഞ്ഞു.
രണ്ടു ദിവസങ്ങളിലായി നടന്ന പ്രെസിബിത്തേരിയത്തിന്റെ ഭാഗമായി ഇന്ന് രാവിലെ ബിഷപ് ഡോ. വിൻസെന്റ് സാമുവലിന്റെ മുഖ്യ കാർമ്മികത്വത്തിൽ ദിവ്യബലി അർപ്പിച്ചു.
സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള പ്രത്യേക ക്ലാസിന് സൈബർ സെൽ ഇൻസ്‌പെക്‌ടർ ബിജു നേതൃത്വം നൽകി. വൈദിക സന്യസ്‌ത ശുശ്രൂഷാ സമിതിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.