
തിരുവനന്തപുരം: ഒരു വൃക്ക മറ്റൊരാൾക്കു ജീവനേകുന്ന പതിവ് കഥയ്ക്ക് ഇവിടെ ചെറിയൊരു മാറ്റം! മാർത്താണ്ഡം സ്വദേശി ഫാ. പീറ്റർ ബെനഡിക്റ്റ് വൃക്ക പകുത്തു നൽകുമ്പോൾ അത് ജീവനേകുന്നത് രണ്ടു പേർക്ക്. ആലപ്പുഴ സ്വദേശിയും കെ.എസ്.ഇ.ബി. അസിസ്റ്റന്റ് എക്സിക്യുട്ടിവ് എൻജിനീയറുമായ മൊയ്തീൻകുഞ്ഞിന് ഫാ. പീറ്റർ ബെനഡിക്റ്റ് വൃക്ക നൽകുമ്പോൾ, മൊയ്തീൻകുഞ്ഞിന്റെ ഭാര്യ റജുല തൃശൂർ സ്വദേശിയായ ഡാർവിനു വൃക്ക നൽകും.
നാലുപേരും കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ അടുത്തടുത്ത മുറികളിൽ പുത്തൻ പ്രതീക്ഷകളുമായി കാത്തിരിക്കുകയാണ്. ഇന്നുരാവിലെ നാലു പേരുടെയും ഹൃദയങ്ങൾ അദൃശ്യമായ സ്നേഹക്കണ്ണികളുള്ള ചങ്ങലയിൽ ഒരുമിക്കും. കഴിഞ്ഞ ദീപാവലിക്കു നാലുപേരും പരസ്പരം കൈപിടിച്ചു തുടങ്ങിയ കാത്തിരിപ്പിനു വിരാമമാകും.
മാർത്താണ്ഡം മലങ്കര രൂപതയുടെ കീഴിലുള്ള മാർത്താണ്ഡം ഇന്റഗ്രേറ്റഡ് ഡവലപ്മെന്റ് സൊസൈറ്റിയുടെ (മിഡ്സ്) ഡയറക്ടറായ ഫാ. പീറ്റർ വൃക്കദാനം ചെയ്യാൻ ഒരുക്കമായിട്ടു നാളുകളായി.
വൃക്ക കിട്ടാതെ രോഗികൾ മരിക്കുന്ന സാഹചര്യം നേരിട്ടു കണ്ടതോടെയാണ് ഫാ. പീറ്റർ ഇത്തരമൊരു തീരുമാനമെടുത്തത്. ഒടുവിൽ ഫാ. ഡേവിസ് ചിറമ്മല്ലിന്റെ കിഡ്നി ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ടു. ആലപ്പുഴ സ്വദേശി മൊയ്തീൻകുഞ്ഞിനു വൃക്ക നൽകാൻ ഭാര്യ തയാറായിരുന്നെങ്കിലും രക്തഗ്രൂപ്പുകൾ വ്യത്യസ്തമായിരുന്നു. ഒടുവിൽ ഇവർ ചേർന്നൊരു ധാരണയിലെത്തി. മൊയ്തീന് ഫാ. പീറ്റർ വൃക്ക നൽകുമ്പോൾ ഭാര്യയുടെ വൃക്ക മറ്റൊരാൾക്കു നൽകണം. 23–ാം വയസ്സിൽ വൃക്കരോഗം ബാധിച്ച അയ്യന്തോൾ സ്വദേശി ഡാർവിനായിരുന്നു ആ വൃക്ക സ്വീകരിക്കാൻ ഭാഗ്യം ലഭിച്ചത്. ഇപ്പോൾ 32 വയസ്സുള്ള ഡാർവിൻ രോഗത്തെത്തുടർന്നു ജോലിക്കു പോകാൻ പോലും കഴിയാത്ത അവസ്ഥയിലാണ്.
അനുജനും വൃക്കരോഗമുണ്ട്. അച്ഛൻ നേരത്തെ മരിച്ചു. അമ്മയ്ക്കു രക്തസമ്മർദമുള്ളതിനാൽ വൃക്ക നൽകാനും കഴിയില്ലായിരുന്നു. ഒടുവിൽ ദീപാവലിക്കു കൊച്ചിയിലെ ആശുപത്രി ഓ.പി. റൂമിൽ ഇവർ പരസ്പരം കണ്ടുമുട്ടി. രക്തപരിശോധന വിജയകരമായി പൂർത്തിയാക്കി. ഇന്നിവർ പരസ്പരം ജീവൻ പകുത്തുനൽകുന്നതോടെ കുറച്ചുനാളുകൾക്കു മുൻപ് വരെ അപരിചിതരായിരുന്ന നാലുപേർ ഒരു കുടുംബമാകും.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.