
കണ്ണൂർ: കോട്ടയം അതിരൂപത ശ്രീപുരം ബിഷപ്‌സ് ഹൗസിൽ വേറിട്ടകാഴ്ചയായി വിളഞ്ഞുനിൽക്കുന്ന ചോളത്തോട്ടം. ശ്രീപുരം സ്‌കൂൾ കുട്ടികളുടെ പങ്കാളിത്തത്തിൽ അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിലിന്റെ മുഖ്യനേതൃത്വത്തിൽ കൃഷി ചെയ്‌ത ചോളമാണ് ഫലം ചൂടിനിൽക്കുന്നത്.
പുസ്തകത്താളിൽ മാത്രം കണ്ട ചോളം കൺമുന്നിൽ പൂത്തുനിൽക്കുമ്പോൾ വലിയ കൗതുകത്തോടെ കുട്ടികളും അതിനെ പരിപാലിക്കുന്നു. ക്‌നാനായ മലബാർ കുടിയേറ്റ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ചു സാമുഹികസേവന പ്രസ്ഥാനമായ മലബാർ സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ജൈവഗ്രാമം പദ്ധതിയുടെ ഭാഗമായി ലഭിച്ച വിത്തിനങ്ങൾ ആണ് കൃഷിക്കു പ്രയോജനപ്പെടുത്തിയത്.
എല്ലാ ഭവനങ്ങളിലും ഈ പദ്ധതിയുടെ വ്യാപനം വഴി ജൈവപരിസ്ഥിതി മേഖലയിൽ പുത്തൻ ഉണർവ് നൽകാൻ സാധിച്ചു. ശ്രീപുരം ബിഷപ്‌സ് ഹൗസിലെ വൈദികരുടെയും മുതിർന്നവരുടെയും കുട്ടികളുടെയും കൂട്ടായ്മയിൽ വിളഞ്ഞ ചോളം സമൂഹത്തിനുള്ള നല്ലപാഠം കൂടിയാണ്. ചോളത്തിന്റെ ആദ്യ വിളവെടുപ്പ് മാർ ജോസഫ് പണ്ടാരശേരിൽ നിർവഹിച്ചു.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.