
ജോസ് മാർട്ടിൻ
കൊച്ചി: കെ.സി.വൈ.എം. കൊച്ചി രൂപതയുടെ ആഭിമുഖ്യത്തിൽ “ജീവാമൃതം” എന്ന പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ രൂപതാതല ഉദ്ഘാടനം ഫോർട്ട്കൊച്ചി ബിഷപ്സ് ഹൗസിൽ വച്ച് രൂപത വികാരി ജനറൽ മോൺ. ഷൈജു പര്യാത്തുശ്ശേരി നിർവഹിച്ചു.
കൊടും വേനലിൽ ചൂടേറിക്കൊണ്ടിരിക്കുകയും ജലസ്രോതസ്സുകൾ വറ്റി വരണ്ടുകൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യം ജീവജാലങ്ങളുടെയും പക്ഷികളുടെയും ജീവനു വരെ ഭീഷണിയാകുമെന്ന യാഥാർത്ഥ്യം കണക്കിലെടുത്ത് കൊണ്ട് സഹജീവികളെ പരിഗണിക്കുകയും അവരെ സഹോദരതുല്യം സ്നേഹിക്കുകയും ചെയ്ത വിശുദ്ധ ഫ്രാൻസിസ് അസീസ്സിയെ പോലെ ജീവികളോടും കരുണ കാണിക്കണമെന്നും കെ.സി.വൈ.എം കൊച്ചി രൂപത നടത്തുന്ന ജീവാമൃതം പദ്ധതി ഏറെ ശ്ലാഘനീയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കെ.സി.വൈ.എം കൊച്ചി രൂപത പ്രസിഡന്റ് കാസി പൂപ്പന അദ്ധ്യക്ഷത വഹിക്കുകയും രൂപതയിലെ എല്ലാ യൂണിറ്റുകളിലേക്കും ഈ പദ്ധതി വ്യാപിപ്പിക്കുവാൻ ചട്ടികൾ വിതരണം ചെയ്യുമെന്നും പറഞ്ഞു. കൊടും വേനലിൽ പക്ഷികൾക്കായി ദാഹജലം കരുതിവയ്ക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ജീവാമൃതം പദ്ധതിയുടെ ഭാഗമായി രൂപതയിലെ അമ്പത് ഇടവകകളിലെയും കെ.സി.വൈ.എം. പ്രവർത്തകർ തങ്ങളുടെ വീടുകളിലും ദേവാലയാങ്കണത്തിലും പക്ഷികൾക്ക് ലഭ്യമാകുന്ന രീതിയിൽ ചട്ടികളിൽ വെള്ളം ക്രമീകരിച്ചു കൊണ്ട് ഈ പദ്ധതിയുടെ ഭാഗമാകും.
മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ക്രിസ്റ്റി ചക്കാലക്കൽ, മുൻ സംസ്ഥാന ട്രഷറർ ബിനോയ് പി.കെ., രൂപത വൈസ് പ്രസിഡന്റ്മാരായ ടിഫി ഫ്രാൻസിസ്, ഡാനിയ ആന്റെണി, സെക്രട്ടറി ആന്റെണി നിതീഷ്, മെൽവിൻ പി.വി, ടോം കുരീത്തറ, സ്കോട്ട് എഡ്വേർഡ് എന്നിവർ പ്രസംഗിച്ചു.
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
This website uses cookies.