
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയിലെ പ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ വ്ളാത്താങ്കര സ്വര്‍ഗ്ഗാരോപിതമാതാ ദേവാലയത്തിന് 91 ലക്ഷം രൂപയുടെ ടൂറിസം പദ്ധതിക്ക് സര്ക്കാരിന്റെ ഭരണാനുമതി ലഭിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് ഇന്നലെ സര്‍ക്കാര്‍ പുറപ്പെടുവിച്ചു. പില്‍ഗ്രിം ഷൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പില്‍ഗ്രിം ടൂറിസം ഡവലപ്മെന്‍റ് അറ്റ് സ്വര്‍ഗ്ഗാരോപിതമാതാ ചര്‍ച്ച് എന്ന പദ്ധതിയിലൂടെയാണു തുക അനുവധിച്ചത്.
മള്‍ട്ടിപര്‍പ്പസ് ഹാള്‍, എടിഎം, ഷോപ്പുകള്‍ എന്നിവ ഉള്‍പ്പെടുന്ന അമിനിറ്റി സെന്‍ററായിരിക്കും തുകയില്‍ നിര്‍മ്മിക്കുക എന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നുണ്ട്. തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പിനായിരിക്കും നിര്‍മ്മാണ ചുമതല. പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം ഡിസ്ട്രിക്ട് ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലി(ഡിടിപിസി)നായിരിക്കും. 12 മാസം കൊണ്ട് പണി പൂര്‍ത്തീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.
സര്‍ക്കാര്‍ പദ്ധതിയിലൂടെ നെയ്യാറ്റിന്‍കര രൂപതയിലെ തന്നെ പുരാതന ദേവാലത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് വികാരി മോണ്‍.വി.പി.ജോസ് പറഞ്ഞു.
ആണ്ടുവട്ടത്തിലെ മൂന്നാം ഞായർ യോഹന്നാൻ ബന്ധനസ്ഥനായിരിക്കുന്നു. എല്ലാവർക്കുമുള്ള ഒരു സന്ദേശമായിരുന്നു അത്. രാജാവിന് അപ്രിയമായതൊന്നും പ്രസംഗിക്കരുത് എന്ന സന്ദേശം. ഭയത്തിന്റെ…
ആണ്ടുവട്ടത്തിലെ രണ്ടാം ഞായർ "ഇതാ, ദൈവത്തിന്റെ കുഞ്ഞാട്" - തന്റെ അടുത്തേക്ക് വരുന്ന നസ്രായനെ നോക്കി സ്നാപകൻ ശിഷ്യന്മാർക്ക് നൽകുന്ന…
ക്രിസ്തുവിന്റെ ജ്ഞാനസ്നാന തിരുനാൾ 30 വർഷങ്ങൾ കടന്നുപോയി: ബെത്‌ലഹേമിലെ കുഞ്ഞ് ഇപ്പോൾ ഒരു യുവാവാണ്. എവിടെയായിരുന്നു അവൻ ഇത്രയും നാളും?…
പ്രത്യക്ഷവൽക്കരണത്തിരുനാൾ ഇന്ന്, പ്രത്യക്ഷവത്കരണത്തിരുനാൾ, അതായത്, മിശിഹാ ഇസ്രായേലിന്റെ ഒരു സ്വകാര്യ നിധിയല്ല, മറിച്ച് എല്ലാവർക്കും വേണ്ടിയുള്ളതാണെന്നു പ്രഖ്യാപിക്കുന്ന ആഘോഷം. ലൂക്കാ…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…
ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ.എം.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ.എം.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…
This website uses cookies.